ഓഹരി വിപണിയിൽ ഇന്ന് മികച്ച നേട്ടം. കൊറോണ വൈറസ് അണുബാധയ്ക്കും ചൈനയുമായുള്ള അതിർത്തിയിലെ പിരിമുറുക്കങ്ങൾക്കിടയിലും ഓയിൽ-ടു-ടെലികോം കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് നെറ്റ്-ഡെറ്റ് ഫ്രീ ആയി മാറിയതിനെ തുടർന്ന് ഇന്ത്യൻ സൂചികകൾ ഇന്ന് കുത്തനെ ഉയർന്നു. സെൻസെക്സ് 523 പോയിന്റ് ഉയർന്ന് 34,732 ലും നിഫ്റ്റി 153 പോയിന്റ് ഉയർന്ന് 10,244 ലും ക്ലോസ് ചെയ്തു.
രണ്ട് സൂചികകളും നേട്ടത്തിൽ ഈ ആഴ്ച പൂർത്തിയാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി 1.69 ലക്ഷം കോടി രൂപ (22.15 ബില്യൺ ഡോളർ) സമാഹരിച്ച റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഇന്ന് ആറ് ശതമാനത്തിലധികം ഉയർന്ന് റെക്കോഡ് നേട്ടം കൈവരിച്ചു. വിപണി മൂലധനം 11 ലക്ഷം കോടി രൂപ കടന്നു. ബജാജ് ഫിൻസേർവ്, ബജാജ് ഫിനാൻസ്, ടാറ്റ മോട്ടോഴ്സ്, ഭാരതി ഇൻഫ്രാറ്റെൽ എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
ഓഹരി വിപണി: നിഫ്റ്റി 10,200 ന് മുകളിൽ, സെൻസെക്സ് 523 പോയിൻറ് ഉയർന്നു
ഇൻഡസ്ഇൻഡ് ബാങ്ക്, വേദാന്ത, എച്ച്സിഎൽ ടെക്, എം ആൻഡ് എം, ഐടിസി എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ യഥാക്രമം 0.9 ശതമാനവും 1.8 ശതമാനവും ഉയർന്നു. നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ ഒഴികെയുള്ള എല്ലാ മേഖലകളും ഇന്ന് കുതിച്ചുയർന്നു. നിഫ്റ്റി റിയൽറ്റി ഏറ്റവും ഉയർന്നത് ആറ് ശതമാനത്തിലധികമാണ്. നിഫ്റ്റി ബാങ്ക് രണ്ട് ശതമാനം ഉയർന്നു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫിൻ സർവീസസും 1.5 ശതമാനം വീതം നേട്ടമുണ്ടാക്കി.
എന്നാൽ നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ എന്നിവയ്ക്ക് യഥാക്രമം 0.35 ശതമാനവും 0.06 ശതമാനവും നഷ്ടമായി.
രാകേഷ് ജുൻജുൻവാല സെബി നിരീക്ഷണത്തിൽ; കാരണം കാണിക്കൽ നോട്ടീസ് അയച്ചു