വിപണിയില്‍ കടുത്ത ചാഞ്ചാട്ടം തുടരുന്നു. തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും വിപണിയില്‍ നഷ്ടം രേഖപ്പെടുത്തി. നേട്ടവും കോട്ടവും മാറിമറിഞ്ഞ വ്യാപാരത്തിനൊടുവില്‍ പ്രധാന സൂചികകളായ നിഫ്റ്റി 42 പോയിന്റ് താഴ്ന്ന് 15,732-ലും സെന്‍സെക്സ് 153 പോയിന്റ് ഇടിഞ്ഞ് 52,694-ലും ക്ലോസ് ചെയ്തു. അമേരിക്കന്‍ വിപണികള്‍ 'ബെയര്‍ മാര്‍ക്കറ്റ്' ഘടത്തിലേക്ക് കടന്നതും പണപ്പെരുപ്പം ഉയര്‍ന്നു നില്ക്കുന്നതും ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കയുടെ പ്രതിഫലനവുമാണ് ആഭ്യന്തര വിപണിയിലും നിഴലിച്ചത്.
നിര്‍ണായക സപ്പോര്‍ട്ട് നിലവാരങ്ങള്‍ക്ക് സമീപം തകര്‍ച്ചയോടെയാണ് ചൊവ്വാഴ്ച രാവിലെ വ്യാപാരം പുനരാരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലും താഴ്ന്ന നിലയിലായത് അനുകൂല ഘടകമായി പ്രവര്‍ത്തിച്ചത് കടുത്ത വില്പന സമ്മര്‍ദം ഒഴിവാക്കുന്നതിന് സഹായിച്ചു. എങ്കിലും ഇന്ന് പുറത്തുവന്ന മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഇരട്ടയക്കത്തില്‍ തുടരുന്നതും നാളെയോടെ സമാപിക്കുന്ന യോഗത്തിനു ശേഷം അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക സൂചികയിലെ മുന്നേറ്റത്തിനും തടയിട്ടു.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 5 എണ്ണം നേട്ടത്തിലും 10 സൂചികകള്‍ നഷ്ടത്തോടെയും വ്യാപാരം അവസാനിപ്പിച്ചു. ഐടി, മെറ്റല്‍, ഫാര്‍മ, റിയാല്‍റ്റി, ഹെല്‍ത്ത്കെയര്‍ ഓഹരി സൂചികകള്‍ 0.14 മുതല്‍ 0.81 ശതമാനം നേട്ടത്തോടെ ക്ലോസ് ചെയ്തു. അതേസമയം 1.21 ശതമാനം ഇടിഞ്ഞ ഓയില്‍ & ഗ്യാസ് സൂചികയാണ് ഏറ്റവും കൂടുതല്‍ നഷ്ടം കുറിച്ചത്. നിഫ്റ്റി ബാങ്ക് സൂചികയും 0.28 ശതമാനം ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു. വിപണിയിലെ ചാഞ്ചാട്ടം വെളിവാക്കുന്ന വിക്സ് നിരക്കുകളില്‍ 1.72 ശതമാനം തിരുത്തലുണ്ടായി 21.98-ലാണ് നിര്‍ത്തിയത്. മിഡ് കാപ്, സ്മോള്‍ കാപ് സൂചികകളും നഷ്ടം നേരിട്ടു.
എന്‍സ്ഇയില്‍ ഇന്ന് ട്രേഡ് ചെയ്യപ്പെട്ട ആകെ 2,138 ഓഹരികളില്‍ 914 എണ്ണം നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. ബാക്കിയുള്ളവയില്‍ 1,162 ഓഹരികള്‍ നഷ്ടത്തോടെയും ക്ലോസ് ചെയ്തു. ഓഹരികളുടെ നേട്ടവും കോട്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.79 ശതമാനമായിരുന്നത് വിപണിയില്‍ 'കരടി'കളുടെ ആധിപത്യത്തെ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനിടെ 9 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ചെത്തിയപ്പോള്‍ 139 ഓഹരികള്‍ ഇതേ കാലയളവിലെ കുറഞ്ഞ വിലയും രേഖപ്പെടുത്തി. 85 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 82 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
- നേട്ടം:- നിഫ്റ്റി-50 സൂചികയിലെ ഓഹരികളില്‍ എന്‍ടിപിസി (2.15 %), ഭാരതി എയര്‍ടെല്‍ (1.80 %), മഹീന്ദ്ര & മഹീന്ദ്ര (1.46 %), ഡിവീസ് ലാബ് (1.46 %), സിപ്ല (1.39 %), അള്‍ട്രാടെക് സിമന്റ് (1.38 %), അദാനി പോര്‍ട്ട്സ് (1.37 %) വീതവും മുന്നേറ്റം രേഖപ്പെടുത്തി.
- നഷ്ടം:- നിഫ്റ്റി സൂചികയിലെ ഓഹരികളില്‍ ബജാജ് ഓട്ടോ (-4.83 %), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-2.32 %), ഒഎന്‍ജിസി (-2.23 %), ഹിന്‍ഡാല്‍കോ (-2.17 %), ടെക് മഹീന്ദ്ര (-1.85 %), ഹീറോ മോട്ടോ കോര്‍പ് (-1.72 %), എച്ച്ഡിഎഫ്സി ലൈഫ് (-1.56 %) വീതവും നഷ്ടവും കുറിച്ചു.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications