നാടകീയത നിറഞ്ഞ പ്രതിമാസ എക്സ്പയറിക്കാണ് വിപണി വ്യാഴാഴ്ച്ച സാക്ഷിയയത്. ആദ്യപാദം കൂപ്പുകുത്തിയ നിഫ്റ്റി സൂചിക രണ്ടാം പാദം ശക്തമായി ഉയിര്‍ത്തെഴുന്നേറ്റു.
മുഖ്യസൂചികയായ നിഫ്റ്റിക്കൊപ്പം നിഫ്റ്റി മെറ്റല്‍ വ്യവസായ സൂചികയും ഒട്ടും മോശമാക്കിയില്ല. 5,786.85 പോയിന്റ് എന്ന താഴ്ന്ന നിലയില്‍ നിന്നും 5,885.20 പോയിന്റ് വരെയ്ക്കും കുത്തനെ ഉയരാന്‍ നിഫ്റ്റി മെറ്റലിന് സാധിച്ചു.

നിഫ്റ്റി മെറ്റല്‍ കുതിക്കുമ്പോള്‍ നിക്ഷേപകരുടെ നോട്ടം മുഴുവന്‍ ഒരു ഓഹരിയിലേക്കാണ്. ഏതെന്നല്ലേ? വേദാന്ത. ഇന്ത്യന്‍ വിപണിയില്‍ ഓഹരിയുടമകള്‍ക്ക് ഏറ്റവും ഉയര്‍ന്ന ലാഭവിഹിതം സമര്‍പ്പിക്കുന്ന സ്റ്റോക്കാണ് വേദാന്ത.
ലാര്‍ജ് കാപ്പ് ഗണത്തില്‍പ്പെടുന്ന വേദാന്ത 1,08,103 കോടി രൂപയുടെ വിപണി മൂല്യം കയ്യടക്കുന്നുണ്ട്. കമ്പനിയുടെ ഡിവിഡന്റ് യീല്ഡാകട്ടെ, 30.6 ശതമാനവും! വാസ്തവത്തില്‍ നിക്ഷേപകര്‍ക്ക് ഇത്രയേറെ ഭീമാകരമായ ലാഭവിഹിതം നല്കുന്ന മറ്റൊരു ഓഹരി ലാര്‍ജ് കാപ്പ് രംഗത്തില്ല.
അടുത്തിടെയാണ് ലാഭവിഹിതത്തിന്റെ അടുത്ത 'ഗഡു' വേദാന്ത പ്രഖ്യാപിച്ചത്. ഇക്കുറി ഓഹരിയൊന്നിന് 18.5 രൂപ വീതം കമ്പനി നല്‍കും. എക്സ് ഡിവിഡന്റ് തീയതി 2023 മെയ് 30.
ഇതേ കാരണംകൊണ്ടുതന്നെ വേദാന്ത ഓഹരികള്‍ വാങ്ങാന്‍ വന്‍തിരക്കാണ് നിലവില്‍ അനുഭവപ്പെടുന്നത്. സ്റ്റോക്കില്‍ ഗൗരവമായ വാങ്ങലുകള്‍ നടക്കുന്നു.
2023 മാര്‍ച്ച് തൊട്ട് ഇടുങ്ങിയ കണ്സോളിഡേഷന് ഘട്ടത്തിലൂടെയാണ് വേദാന്ത ഓഹരികളുടെ സഞ്ചാരം. ചാര്‍ട്ടില്‍ സമമിതമായ ത്രികോണ മാതൃക (Symmetrical Triangle Pattern) രൂപംകൊള്ളുന്നു. എന്തായാലും വ്യാഴാഴ്ച്ച ഈ ചിത്രത്തില്‍ നിന്നും പുറത്തുകടക്കാന്‍ വേദാന്തയുടെ ഓഹരി വിലയ്ക്ക് സാധിച്ചിട്ടുണ്ട്.
1.68 ശതമാനം നേട്ടത്തിലാണ് കമ്പനി ഓഹരി വ്യാപാരം നിര്‍ത്തിയത്. 291.45 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച വേദാന്ത 296.25 രൂപയില്‍ തിരശ്ശീലയിട്ടു. വ്യാഴാഴ്ച്ച മാത്രം ഓഹരി വിലയിലേക്ക് 4.90 രൂപയാണ് സ്റ്റോക്ക് കൂട്ടിച്ചേര്‍ത്തത്.

Image Source: Investing.com
പുതിയ ഉയര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പ്രതിദിന ചാര്‍ട്ടിലെ ട്രെന്ഡ്ലൈന് പ്രതിരോധം വേദാന്ത ഭേദിച്ചു. പറഞ്ഞുവരുമ്പോള്‍ ഒന്നുരണ്ടു സെഷനുകള്‍ക്ക് മുന്‍പുതന്നെ വേദാന്തയില്‍ ബ്രേക്കൗട്ട് സ്ഥിരീകരണം നടന്നിട്ടുണ്ട്. എന്നാല്‍ വ്യാഴാഴ്ച്ചത്തെ കുതിച്ചുച്ചാട്ടം സ്റ്റോക്കിലെ അപ്ട്രെന്‍ഡിന് ആധികാരികത സമര്‍പ്പിക്കുന്നു.
നിലവില്‍ 3 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് വേദാന്തയുടെ ഓഹരി വില. കമ്പനി പ്രഖ്യാപിച്ചിട്ടുള്ള ഗംഭീര ലാഭവിഹിതം സ്റ്റോക്കിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു.
ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയുടെ 6.1 ശതമാനത്തോളം ലാഭവിഹിതമായി നിക്ഷേപകര്‍ക്ക് ലഭിക്കും. വേദാന്ത ഓഹരികള്‍ വാങ്ങാന്‍ ആളുകള്‍ തിരക്കുകൂട്ടുന്നതിന് കാരണവും ഇതുതന്നെ.
ഏറ്റവുമൊടുവിലെ ബ്രേക്കൗട്ട് അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഹ്രസ്വകാലയളവില്‍ 320 രൂപ വരെയ്ക്കും അടിവെച്ച് കയറാനുള്ള സാധ്യത വേദാന്തയില്‍ കാണാം. ഇതേസമയം ട്രേഡര്‍മാര്‍ ഒരു കാര്യം പ്രത്യേകം ഓര്‍മിക്കണം. എക്സ് ഡിവിഡന്റ് തീയതി വിദൂരമല്ല. ഡിവിഡന്റ് നല്കുന്ന പക്ഷം വേദാന്തയുടെ ഓഹരി വിലയില്‍ ഇടിവുണ്ടാകും.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു



Click it and Unblock the Notifications