ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 61.13 പോയിൻറ് ഉയർന്ന് 38,470.61 ലും നിഫ്റ്റി 18 പോയിൻറ് ഉയർന്ന് 11,269 ലുമാണ് ക്ലോസ് ചെയ്തത്. ഏകദേശം 1160 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 1217 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 167 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക്, ടിസിഎസ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ സീ എന്റർടൈൻമെന്റ്, ഹിൻഡാൽകോ, ഭാരതി ഇൻഫ്രാടെൽ, വേദാന്ത, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയ്ക്കാണ് ഇന്ന് നഷ്ടം നേരിട്ടത്.
ഓഹരി വിപണിയിൽ കനത്ത ഇടിവ്, സെൻസെക്സിൽ 1,500 പോയിന്റ് നഷ്ടം, നിഫ്റ്റി 11,200 ന് താഴെ
മേഖല സൂചികകളിൽ ഫാർമ, എഫ്എംസിജി, പിഎസ്‌യു ബാങ്ക് ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ എനർജി, ഇൻഫ്ര, മെറ്റൽ എന്നിവ താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്. മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകളും ഇന്ന് നേരിയ നേട്ടം കൈവരിച്ചു. സ്വകാര്യമേഖല ബാങ്കായ ബന്ദൻ ബാങ്കിന്റെ ഓഹരികൾ ഇന്ന് 4.8 ശതമാനം ഉയർന്നു. മിറ്റ്സുയി സുമിറ്റോമോയ്ക്ക് ശേഷം മാക്സ് ഫിനാൻഷ്യൽ സർവീസസ് ഓഹരി വില ഇന്ന് മൂന്ന് ശതമാനത്തിലധികം ഉയർന്നു.
ഫീനിക്സ് മിൽസ്, അപ്പോളോ ഹോസ്പിറ്റൽസ് എന്നിവയുടെ ഓഹരികൾ 1-2 ശതമാനം ഇടിഞ്ഞു. പൊട്ടാസ്യം ക്ലോറൈഡ് എക്സ്റ്റെൻഡഡ്-റിലീസ് ടാബ്‌ലെറ്റുകൾക്ക് യുഎസ്‌എഫ്‌ഡിഎ അംഗീകാരം ലഭിച്ചതിനെത്തുടർന്ന് ഗ്രാനുൾസ് ഇന്ത്യ ഓഹരി വില 4 ശതമാനം ഉയർന്നു.