തെരുവിൽ പുസ്തകം വിറ്റ പയ്യന്റെ കഠിനാധ്വാനം; ഇന്ന് 6.50 കോടി വിറ്റുവരവുള്ള സ്റ്റാർട്ടപ്പിന് ഉടമ; വിജയ കഥയിങ്ങനെ

2000 ത്തിൽ ഡൽഹി ന​ഗരത്തിലെ നടപ്പാതകളിലൂടെ പുസ്തകം വിറ്റു നടന്ന കൗമാരക്കാരന്റെ വളർച്ച ഡൽഹി തെരുവോരങ്ങളിൽ തന്നെ എന്ന് കരുതിയവരായിരുന്നു പലരും. എന്നാൽ തന്റെ ജീവിത പ്രതിസന്ധികളോട് പടവെട്ടി അഡ്വർടൈസ്മെന്റ് സ്റ്റാർട്ടപ്പ് ആരംഭിക്കുകയും 2 വർഷം കൊണ്ട് 6.50 കോടി രൂപ വിറ്റുവരുള്ള കമ്പനിയാക്കി വളർത്തുകയും ചെയ്ത കഥയാണ് ഡൽഹികാരനായ ഹിമാൻഷു ലോഹ്യയുടേത്.

അമ്മയുടെ രോ​ഗവും ചികിത്സാ ചെലവും ജീവിത ചെലവുകളും കാരണം പഠനം ഉപേക്ഷിച്ച് ചെറിയ ശമ്പളത്തിന് ജോലി ചെയ്ത് തുടങ്ങിയ ഹിമാൻഷു ഇന്ന് 40ഓളം പേർക്ക് ജോലി നൽകുന്നൊരു കമ്പനിയുടെ ഉടമയാണ്. പിന്നിട്ട വഴികളിൽ കഠിനാധ്വാനം ചെയ്യാനുള്ള മനസാണ് അദ്ദേഹത്തെ സ്വന്തം സംരംഭത്തിലേക്ക് തിരിയാനും 6.50 കോടി വിറ്റുവരവുള്ള കമ്പനി ഉണ്ടാക്കാനും സഹായിച്ചത്.

സിം കാർഡും പുസ്തകവും വിറ്റ പയ്യൻ

2004 ൽ അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഡിജിറ്റൽ എൻജിനിയറിം​ഗ് ആൻഡ് മൈക്രോ പ്രോസസ് സിസ്റ്റം ഡിപ്ലോമ വിദ്യാർഥിയായിരുന്നു ഹിമാൻഷു. ഇക്കാലത്താണ് അമ്മയ്ക്ക് ക്യാൻസർ കണ്ടെത്തുന്നത്. അധിക വരുമാനം വേണ്ടി വന്ന സമയത്ത് ഹിമാൻഷു പഠനം നിർത്തി ജോലിക്ക് ഇറങ്ങിയത്. വോഡഫോണിൽ മൂന്ന് മാസം സിം കാർഡ് വില്പന നടടത്തിയ ശേഷം ഒന്നര വർഷത്തോളം മാർക്കറ്റിംഗ് കമ്പനിയിൽ പുസ്തകങ്ങൾ വില്പന നടത്തുകയും ചെയ്തു. 

തെരുവിൽ പുസ്തകം വിറ്റ പയ്യന്റെ കഠിനാധ്വാനം; ഇന്ന് 6.50 കോടി വിറ്റുവരവുള്ള സ്റ്റാർട്ടപ്പിന് ഉടമ

ഇതിന് ശേഷം 2006 ലാണ് പഠനം പുനാരാരംഭിച്ച് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിന് ചേരുന്നത്. മൂന്ന് വർഷത്തെ പഠനം‌ ശേഷം കോഴ്സ് പൂർത്തിയാക്കിയ ഹിമാൻഷു ഉടൻ ഹിന്ദി പത്രത്തിൽ റിപ്പോർട്ടറായി ചേർന്നു. മികച്ച ശമ്പളമില്ലാതിരുന്നതിനാലായിരുന്നു പരസ്യ കമ്പനിയിലേക്കായിരുന്നു കൂടുമാറ്റം. 

പരസ്യ കമ്പനിയിലേക്ക്

അമ്മാവനായ ലഖ്‌വീന്ദർ സിംഗ് ആരംഭിച്ച പരസ്യ കമ്പനിയിൽ ചേർന്നാണ് പരസ്യ രം​ഗത്തെ ആദ്യ പാഠം പഠിക്കുന്നത്. പഞ്ചാബിൽ കോളേജുകളുള്ള പേൾസ് ഗ്രൂപ്പിനുള്ള പരസ്യങ്ങളായിരുന്നു ആദ്യം ചെയ്തത്. 2010-ൽ ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള പരസ്യ കമ്പനിയായ ഫോർത്ത് ഡൈമൻഷനിൽ ചേർന്നു. ഒന്നര വർഷത്തോളം കമ്പനിയിൽ ജോലി ചെയ്ത ശേഷം ഹിമാൻഷു 2012 ൽ 32,000 രൂപ ശമ്പളത്തിന് മനേസർ ആസ്ഥാനമായുള്ള ബിടിഎൽ പരസ്യ കമ്പനിയിൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായി ചേർന്നു.

കരിയറിലെ വളർച്ച ഇവിടെ നിന്നായിരുന്നുവെന്ന് ഹിമാൻഷു പറയുന്നു. എട്ട് വർഷമായിരുന്നു കമ്പനിയിൽ ജോലി ചെയ്തത്. ഇക്കാലത്ത് ഹിന്ദുസ്ഥാൻ യുണിലിവർ, പ്രോക്ടർ ആൻഡ് ഗാംബിൾ, ഫെറേറോ റോച്ചർ, മാരികോ, ലോറിയൽ, ഫിലിപ്സ് എന്നി കമ്പനികളുമായി പരസ്യങ്ങൾ ചെയ്യാനായി. എന്നാൽ കോവിഡ് കാലത്ത് കമ്പനി ശമ്പളം പകുതിയായി വെട്ടിക്കുറച്ചു. പിന്നീട് മുഴുവൻ ശമ്പളവും തിരികെ നൽകാൻ കൂട്ടാക്കാത്തതോടെയാണ് പുതിയ കമ്പനി ആരംഭിക്കുന്നത്. 

പുതിയ കമ്പനി

2020 ഒക്ടോബറിലാണ് ഹിമാൻഷു പുതിയ കമ്പനിയായ അർഡന്റ് ആഡ്‌വേൾഡ് പ്രൈവറ്റ് ലിമിറ്റഡ് രജിസ്റ്റർ ചെയ്യുന്നത്. ജനുവരി മുതൽ കുറച്ച് ഫ്രീലാൻസർമാരുടെ സ​ഹായത്തോടെ വീട്ടിൽ നിന്നാണ് അദ്ദേഹം പുതിയ കമ്പനിയുടെ ജോലി തുടങ്ങുന്നത്. ജോലി ഉപേക്ഷിക്കുമ്പോൾ കയ്യിലുണ്ടായ 10 ലക്ഷം രൂപയുടെ സമ്പാദ്യത്തിൽ നിന്നായിരുന്നു പുതിയ തുടക്കം. ആദ്യഘട്ടത്തിൽ വീട്ടിൽ നിന്ന് തുടങ്ങിയ ജോലി പിന്നീട് ഗുഡ്​ഗാവിലെ മനേസറിലാണ് അഞ്ച് ജീവനക്കാരുമായി ഓഫീസ് തുറന്നു.  

വിറ്റുവരവ്

മുൻ കമ്പനിയിലെ ക്ലയന്റുകൾ ലിങ്ക്ഡ്ഇൻ വഴി ബന്ധപ്പെടുകയും വർക്കുകൾ എൽപ്പിച്ചുമാണ് തുടക്കമെന്ന് ഹിമാൻഷു പറയുന്നു. ജിഎസ്ടി രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് തന്നെ വെയ്‌ക്ഫീൽഡിലെ സീനിയർ ബ്രാൻഡ് മാനേജർ പ്രിയങ്ക് കപൂറാണ് ആദ്യ പ്രൊജക്ട് തന്നത്. മൂന്ന് മാസത്തെ ബിസിനസിനുള്ളിൽ 70 ലക്ഷം രൂപയുടെ വിറ്റുവരന് നേടാൻ കമ്പനിക്ക് സാധിച്ചു. കഴിഞ്ഞ വർഷം 6.5 കോടി രൂപയുടെ വിറ്റുവരവ് നേടിയ കമ്പനിയിൽ ഇന്ന് 40 ജീവനക്കാരുണ്ട്. ഈ സാമ്പത്തിക വർഷം ഇതിനകം തന്നെ 9 കോടി രൂപയുടെ ബിസിനസ് കമ്പനി ചെയ്തു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X