പാലക്കാട്: സപ്ലൈകോയുടെ സാധനങ്ങളും ഇനി ഓര്‍ഡര്‍ ചെയ്താല്‍ വീട്ടിലെത്തു. അരി ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ സാധനങ്ങളാണ് നിത്യോപയോഗ സാധനങ്ങളുടെ ഓണ്‍ലൈന്‍ വിപണനം സപ്ലൈക്കോ ആരംഭിച്ചു. 5 കിലോ മീറ്ററിന് 30 രൂപ ഡെലിവറി ചാര്‍ജ് ഈടാക്കിയാണ് പുതിയ സംവിധാനം സപ്ലൈകോ ഒരുക്കിയിരിക്കുന്നത്.
കൊവിഡ് കാലത്ത് സാധനങ്ങള്‍ എല്ലാ വീടുകളിലും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ആരംഭിച്ചത്. ഇതിന് വേണ്ടി 19 കമ്പനികളെ സപ്ലൈകോ തിരഞ്ഞെടുത്തു.
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ കിടിലൻ ഓഫർ: ഭവനവായ്പകൾ 7% പലിശ മുതൽ, കാർ ലോണിന് വമ്പൻ ഓഫറുകൾ
ആകെ 48 സ്ഥാപനങ്ങളാണ് താല്‍പര്യ പത്രം നല്‍കിയിരുന്നത്. ഈ കമ്പനികളുടെ ആപ്പില്‍ സാധനങ്ങള്‍ ഓര്‍ഡര്ഡ ചെയ്യാന്‍ സാധിക്കും. ഓരോ ഓണ്‍ലൈന്‍ കമ്പനികള്‍ക്കും നിശ്ചിത വില്‍പ്പനശാലകള്‍ അനുവദിച്ചിട്ടുണ്ട്. 5 കിലോ മീറ്ററിന് മുകളിലുള്ള മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് 60 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. ഇങ്ങനെയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. കോര്‍പ്പറേഷന് സാമ്പത്തിക ബാധ്യതയില്ലെന്നും അധികൃതര്‍ അറിയിച്ചു. വില്‍പ്പനയും ഉപഭോക്താക്കളുടെ പ്രതികരണവും അടിസ്ഥാനമാക്കി മറ്റ് ജില്ലകളിലും വ്യാപിപ്പിക്കും.
വീണ്ടും ഞെട്ടിക്കാൻ ജിയോ.. 5000 രൂപയ്ക്ക് 5ജി സ്മാർട്ട് ഫോണുകൾ വിപണിയിലിറക്കും
കേരളത്തിന്‍റെ സ്വന്തം ഇലക്ട്രിക് ഓട്ടോ 'നീം ജി' നേപ്പാളിലേക്ക് കയറ്റി അയക്കുന്നു
സർക്കാർ ജീവനക്കാർക്ക് കോളടിച്ചു, സ്പെഷ്യൽ ഓഫറുകളുമായി മാരുതി സുസുക്കി