സർക്കാരിന് നൽകാനുള്ള പിഴത്തുക നൽകാത്ത ടെലികോം കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

1.47 ലക്ഷം കോടി രൂപയുടെ എജിആർ കുടിശ്ശിക കമ്പനികളിൽ നിന്ന് ഈടാക്കാൻ നിർദ്ദേശിച്ച കോടതി ഉത്തരവ് പാലിക്കാത്തതിന് കമ്പനികൾക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. സർക്കാരിന് നൽകാനുള്ള പിഴത്തുക അടക്കാത്തതിൽ വോഡാഫോൺ-ഐഡിയ, ഭാരതി എയർടെൽ അടക്കമുള്ള ടെലികോം കമ്പനികളെയാണ് സുപ്രീം കോടതി വിമർശിച്ചിരിക്കുന്നത്. അടുത്ത വാദം കേൾക്കുന്നതിന് മുമ്പ് പിഴത്തുക അടച്ചു തീർക്കണമെന്ന് ജസ്റ്റിസ് അരുൺ മിശ്ര ഉത്തരവിട്ടു.

ഇതിനിടെ വോഡഫോൺ ഐഡിയയുടെ ഓഹരി 13.62 ശതമാനം ഇടിഞ്ഞ് ബിഎസ്ഇയിൽ 3.87 രൂപയായി. എന്നാൽ എയർ‌ടെൽ‌ ഓഹരി വില 4.18 ശതമാനം ഉയർന്ന് 558.9 രൂപയായി. കുടിശ്ശിക ഈടാക്കാനുള്ള കോടതി ഉത്തരവിനെ മറികടന്ന് ടെലികോം വകുപ്പ് എക്സിക്യൂട്ടീവ് ഉത്തരവ് പിൻവലിക്കണമെന്ന് കോടതിയിൽ വെള്ളിയാഴ്ച ആവശ്യപ്പെട്ടു.

സർക്കാരിന് നൽകാനുള്ള പിഴത്തുക നൽകാത്ത ടെലികോം കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

പിഴത്തുക പിരിച്ചെടുക്കാത്തത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നും എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കേന്ദ്ര സർക്കാറിനോടും സുപ്രീംകോടതി ചോദിച്ചു. ഈ നാട്ടിൽ ഒരു നിയമവും നിലനിൽക്കുന്നില്ലേ. എന്ത് അസംബന്ധമാണ് ഇവിടെ നടക്കുന്നത്. സുപ്രീംകോടതി അടച്ചു പൂട്ടണമോ എന്നും കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

വോഡാഫോൺ-ഐഡിയ, ഭാരതി എയർടെൽ എന്നിവയെ കൂടാതെ അനിൽ അംബാനിയുെട റിലയൻസ് കമ്യൂണിക്കേഷൻസ്, ടാറ്റാ ടെലിസർവീസസ് എന്നിവയും പിഴത്തുകക്ക് ഇളവ് തേടി സുപ്രീംകോടതിയെ സമീപിച്ചത്. എയർടെൽ 21,682.13 കോടിയും വോഡാഫോൺ 19,823.71 കോടിയും റിലയൻസ് കമ്യൂണിക്കേഷൻസ് 16,456.47 കോടിയും ബി.എസ്.എൻ.എൽ 2,098.72 കോടിയും എം.ടി.എൻ.എൽ 2,537.48 കോടിയും പിഴയായി നൽകാനുള്ളത്.

ബി‌എസ്‌എൻ‌എല്ലിനെ പുനരുജ്ജീവിപ്പിക്കും, ലാഭകരമാക്കും: ടെലികോം മന്ത്രിയുടെ ഉറപ്പ് 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X