ബജറ്റിന് പിന്നേദിവസമായ ഇന്നും ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിലാണ്. ഫ്യൂച്ചറുകൾക്കും ഓപ്ഷനുകളിലും സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് വർധിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചതിനെത്തുടർന്ന് ബജറ്റ് ദിവസത്തെ ഇടിവ് തുടരുകയാണ്. വിദേശ നിക്ഷേപകരുടെ വില്പനയും വിപണിയെ ബാധിച്ചു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി നേട്ടമുണ്ടാക്കുന്ന ഒരു ഓഹരിയുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
സുസ്ലോൺ എനർജി ലിമിറ്റഡിൻ്റെ ഓഹരികൾ തുടർച്ചയായി രണ്ടാം ദിവസവും 5 ശതമാനം മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ്. അതോടെ ഓഹരി വില 60 രൂപ മറികടന്നു. ബ്രോക്കറേജുകളും മാർക്കറ്റ് വിദഗ്ധരും നൽകിയ ടാർഗെറ്റ് വില മറിടക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
കുതിപ്പിന് കാരണം
ഏപ്രിൽ-ജൂൺ പാദത്തിൽ കമ്പനിയുടെ വരുമാനത്തിലുണ്ടായ വർധനവാണ് ഓഹരിയുടെ കുതിപ്പിന് കാരണം. സുസ്ലോൺ എനർജിയുടെ അറ്റാദായം 200 ശതമാനം വർധിച്ച് 300 കോടി രൂപ കടന്നപ്പോൾ വരുമാന വളർച്ചയും 50 ശതമാം ആയി ഉയർന്നു. അതോടൊപ്പം ബുധനാഴ്ചത്തെ ട്രേഡിംഗ് സെഷനിൽ സുസ്ലോൺ ഓഹരികൾ ഒന്നിലധികം ബ്ലോക്ക് ഡീലുകൾക്ക് സാക്ഷ്യം വഹിച്ചു, അതിൽ കമ്പനിയുടെ 227 കോടി രൂപയുടെ ഓഹരിയുടെ 0.3% കൈമാറി. ലഭ്യമായ കണക്കുകൾ പ്രകാരം 3.8 കോടി ഓഹരികൾ ശരാശരി 60 രൂപയ്കാണ് ഇടപാട് നടന്നത്.

ഓഹരി വില
എൻഎസ്ഇയിൽ 60.72 രൂപ എന്ന റെക്കോർഡ് വിലയിലാണ് സുസ്ലോൺ എനർജി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 11.31 ശതമാനവും ഒരു മാസത്തിനിടെ 11 ശതമാനവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു. ആറ് മാസം കൊണ്ട് 47.38 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. 2024-ൽ ഇതുവരെ 57.71 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 203.60 ശതമാനം വളർച്ചയാണ് സുസ്ലോൺ എനർജി ഓഹരി നേടിയത്. 17.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ഷെയർഹോൾഡിംഗ് പാറ്റേൺ
ജൂണിലെ ഷെയർഹോൾഡിംഗ് അനുസരിച്ച് സുസ്‌ലോണിന് 41.43 ലക്ഷം ചെറുകിട ഓഹരിയുടമകളുണ്ട്. അതായത് 23.16 ശതമാനം. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ കമ്പനിയിലെ തങ്ങളുടെ ഓഹരികൾ 19.57 ശതമാനത്തിൽ നിന്ന് ജൂൺ അവസാനത്തോടെ 21.53 ശതമാനമായി ഉയർത്തി. ആഭ്യന്തര സ്ഥാപനങ്ങളും സുസ്ലോണിലെ തങ്ങളുടെ ഓഹരി മാർച്ചിലെ 1.86 ശതമാനത്തിൽ നിന്ന് ജൂണിൽ 3.82 ശതമാനമായി ഉയർത്തി.
സുസ്ലോൺ എനർജി ലിമിറ്റഡ്
ഹരിതോർജ്ജ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി, വിവിധ ശേഷികളിലുള്ള വിൻഡ് ടർബൈൻ ജനറേറ്ററുകൾ, അനുബന്ധ ഘടകങ്ങൾ എന്നിവയുടെ നിർമാണം നടത്തുന്നു. ഈ മേഖലയിൽ 27% വിപണി വിഹിതമുള്ള കമ്പനിയാണിത്. ഏഷ്യ, ആഫ്രിക്ക, ആസ്ട്രേലിയ,യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ഏകദേശം 17 രാജ്യങ്ങളിൽ കമ്പനിക്ക് ബിസിനസ് സാന്നിദ്ധ്യമുണ്ട്.
ബജറ്റ് നിരാശ പിന്തുടർന്ന് വിപണി
ആഭ്യന്തര സൂചികകൾ ബുധനാഴ്ച വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ. സെൻസെക്സ് 233.7 പോയിൻ്റ് ഇടിഞ്ഞ് 80,195.34 ൽ എത്തി. നിഫ്റ്റി 73.45 പോയിൻ്റ് താഴ്ന്ന് 24,405.60 ൽ എത്തി. സെക്ടറിൽ സൂചികകളിൽ നിഫ്റ്റി മീഡിയ, റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ്, എനർജി, പിഎസ്ഇ സൂചികകൾ ഒന്നര ശതമാനത്തിലധികം ഉയർന്നു. നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക്, ഓട്ടോ സൂചികകൾ നഷ്ടത്തിലാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications