ദില്ലി: അടുത്ത വര്‍ഷം മുതല്‍ സ്വകാര്യ കമ്പനി ജോലിക്കാരുടെ കൈയ്യില്‍ കിട്ടുന്ന ശമ്പളത്തില്‍ കുറവ് സംഭവിക്കും. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ കൂലി നിയമമാണ് ഇതിന് കാരണം. ഇതുപ്രകാരം സാലറി സ്ട്രക്ചര്‍ പരിഷ്കരിക്കപ്പെടും. കൂടുതല്‍ തുക പിഎഫിലേക്ക് പിടിക്കുന്ന സാഹചര്യം വരും. സ്വാഭാവികമായും കൈയ്യില്‍ കിട്ടുന്ന ശമ്പളത്തില്‍ കുറവ് സംഭവിക്കും. എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇത് നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു. വിരമിക്കുന്ന വേളയില്‍ വലിയ തുക കൈയ്യിലെത്തുമെന്നതാണ് മെച്ചം. പുതിയ കൂലി നിയമത്തിലെ ചില കാര്യങ്ങള്‍ സൂചിപ്പിക്കാം...

2019ലെ കൂലി ചട്ടത്തിന്റെ ഭാഗമായുള്ള പുതിയ കോപന്‍സേഷന്‍ റൂള്‍സ് ആണ് പ്രധാനം. അടുത്ത വര്‍ഷം ഏപ്രില്‍ മുതലാണ് ഈ ചട്ടം രാജ്യത്ത് നടപ്പാക്കുക. മൊത്തം ശമ്പളത്തിന്റെ പകുതിയില്‍ അധികമായി അലവന്‍സ് നല്‍കരുത് എന്ന് ചട്ടത്തില്‍ പറയുന്നു. അതായത് അടിസ്ഥാന ശമ്പളം മൊത്തം തുകയുടെ പകുതിയാകുമെന്ന് ചുരുക്കം. ശമ്പളത്തിന്റെ ഭാഗമായുള്ള അടിസ്ഥാന ശമ്പളം എന്ന വിഭാഗത്തില്‍ തുക വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. ആനുപാതികമായി ഗ്രാറ്റുവിറ്റിയും പ്രൊവിഡന്റ് ഫണ്ട് വിഹിതവും വര്‍ധിപ്പിക്കേണ്ടി വരും. അതോടെ കൈയ്യില്‍ കിട്ടുന്ന ശമ്പളം കുറയുമെന്ന് ഉറപ്പാണ്. അതേസമയം കമ്പനി ജോലിക്കാര്‍ക്ക് വിരമിക്കുന്ന കാലത്ത് ഇത് നേട്ടമാകുകയും ചെയ്യും.
അലവന്‍സ് ഇതര വിഭാഗം 50 ശതമാനത്തില്‍ താഴെ നിലനിര്‍ത്തുകയാണ് നിലവില്‍ എല്ലാ സ്വകാര്യ കമ്പനികളും ചെയ്യുന്നത്. അലവന്‍സ് വിഭാഗം ഉയര്‍ത്തുകയും ചെയ്യും. പുതിയ നിയമം നടപ്പാക്കുന്നതോടെ ഈ രീതി മാറ്റേണ്ടി വരും. സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന അലവന്‍സ് ലഭിച്ചിരുന്നവര്ക്കെല്ലാം ഇനി കുറയും. അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ച് 50 ശതമാനത്തിലേക്ക് എത്തിക്കും. അടിസ്ഥാന ശമ്പളം കണക്കാക്കിയാണ് പിഎഫ് വിഹിതം നല്‍കേണ്ടത്. പിഎഫിലേക്ക് പ്രതിമാസം അടയ്ക്കുന്ന സംഖ്യ ഉയരുന്നതോടെ കൈയ്യില്‍ കിട്ടുന്ന ശമ്പളം കുറയും. ശമ്പള ഇനത്തില്‍ കമ്പനികള്‍ക്ക് കൂടുതല്‍ ചെലവ് വരുത്തുന്നത് കൂടിയാണ് പുതിയ ചട്ടം. ഇതിന് കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് അനുമതി നല്‍കിയിരുന്നു. ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമാകും സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുക. വിജ്ഞാപനം ഇറങ്ങുന്നതോടെ എല്ലാ കമ്പനികളും നിയമം നടപ്പാക്കാന്‍ നിര്‍ബന്ധിതരാകും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications