ടാറ്റാ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി സിറസ് മിസ്ട്രിയെ വീണ്ടും നിയമിച്ച ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവിനെ തുടർന്ന് ടാറ്റ ഗ്രൂപ്പ് ഓഹരികൾക്ക് ഇന്ന് കനത്ത നഷ്ടം. ടാറ്റ കമ്പനികളിൽ നിന്ന് മിസ്ട്രിയെ നീക്കം ചെയ്ത നടപടി നിയമവിരുദ്ധമാണെന്നും ചെയർമാനായി മിസ്ട്രിയെ നിയമിക്കുകയും ചെയ്തതോടെയാണ് ഓഹരികൾ ഇടിവ് രേഖപ്പെടുത്തിയത്.
ടാറ്റാ മോട്ടോഴ്‌സ് ഓഹരി വില 3.05 ശതമാനം ഇടിഞ്ഞ് 174.70 രൂപയായി. ഇന്നത്തെ ഉയർന്ന നിരക്കായ 439.50 രൂപയിൽ നിന്ന് ടാറ്റാ സ്റ്റീൽസ് ഓഹരികൾ 2.21 ശതമാനം ഇടിഞ്ഞ് 444.60 രൂപയിലെത്തി. ടാറ്റാ കമ്മ്യൂണിക്കേഷൻസ് ഓഹരികൾ 7 ശതമാനം ഇടിഞ്ഞ് 423.05 രൂപയിൽ നിന്ന് 394.30 രൂപയായി. ടാറ്റ പവർ ഓഹരികൾ 0.98 ശതമാനം കുറഞ്ഞ് 55.50 രൂപയിലെത്തി.
നഷ്ടം സഹിക്കും, ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ വില്‍ക്കില്ലെന്ന് ടാറ്റ
ബെഞ്ച്മാർക്ക് സൂചികയായ സെൻസെക്സ് ഇന്ന് റെക്കോർഡ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിൽ നിന്നുള്ല നിന്നുള്ള നല്ല സൂചനകളാണ് ആഭ്യന്തര വിപണിയിലും ഇന്ന് പ്രകടമായത്. എച്ച്ഡിഎഫ്സി ബാങ്കും റിലയൻസ് ഇൻഡസ്ട്രീസുമാണ് (ആർഐഎൽ) സെൻസെക്‌സിൽ ഇന്ന് മികച്ച നേട്ടമുണ്ടാക്കിയത്.
സെൻസെക്സ് 0.50 ശതമാനം അഥവാ 206.40 പോയിൻറ് ഉയർന്ന് 41,558.57ലും എൻഎസ്‌ഇ നിഫ്റ്റി 0.49 ശതമാനം അഥവാ 59.70 പോയിൻറ് ഉയർന്ന് 12,224.60ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ബിഎസ്‌ഇ മിഡ്‌കാപ്പ്, ബിഎസ്‌ഇ സ്‌മോൾകാപ്പ് സൂചികകൾ യഥാക്രമം 0.19 ശതമാനവും 0.05 ശതമാനവും നേട്ടം കൈവരിച്ചു. മേഖലാ സൂചികകളിൽ ബിഎസ്ഇ ഹെൽത്ത് കെയർ സൂചികയും ബിഎസ്ഇ റിയൽറ്റി സൂചികയും യഥാക്രമം 0.69 ശതമാനവും 0.65 ശതമാനവും ഉയർന്നു.
ടാറ്റാ മോട്ടോഴ്സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ചൈനീസ് വിപണിയിൽ തിരിച്ചടി