ജാഗ്വാർ ലാൻഡ് റോവറിന്റെ വിൽപ്പനയിൽ 14% ഇടിവ്, ഇതോടെ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികൾ 5% ത്തിലധികം ഇടിഞ്ഞു

ഇന്ത്യയിലെ പ്രമുഖ കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികൾ ബിഎസ്‌ഇയിൽ ഇന്ന് 5.38% വരെ ഇടിഞ്ഞു. നിലവിലെ വില പ്രകാരം 620രൂപ എന്ന ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. 654.05 രൂപയിലാണ് കഴിഞ്ഞ സെഷനിൽ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് രാവിലെ 650.95 രൂപയിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താഴേക്ക് വീഴുകയായിരുന്നു. 30 ഓഹരികളുള്ള സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് ഈ ഓഹരിയായിരുന്നു.

ജാഗ്വാർ ലാൻഡ് റോവറിൻ്റെ എണ്ണം കുറക്കും

ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് നയങ്ങൾ ഓട്ടോ മേഖലയെ വ്യാപകമായി ബാധിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്‌സ്, സംവർദ്ധന മദർസൺ തുടങ്ങിയ ഓട്ടോ ഓഹരികളെ താരിഫ് ബാധിക്കുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. ഇതിൽ ടാറ്റാ മോട്ടോഴ്സിൻ്റെ സഹസ്ഥാപനമായ ഇം​ഗ്ലണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാഗ്വാർ ലാൻഡ് റോവറിനു മേൽ 25% യുഎസ് താരിഫ് ഏർപ്പെടുത്തും.

മാത്രമല്ല ഈ മോഡലിൻ്റെ എണ്ണം കുറയ്ക്കാനും സാധ്യതയുണ്ട്. അതിനാൽ 2025-26 സാമ്പത്തിക വർഷത്തിൽ ജാഗ്വാർ ലാൻഡ് റോവറിന്റെ വിൽപ്പനയിൽ 14% കുറവുണ്ടാക്കുമെന്ന് ഏഷ്യയിലെ പ്രമുഖ മൂലധന വിപണിയും നിക്ഷേപ ഗ്രൂപ്പുമായ സിഎൽഎസ്എ പറഞ്ഞു. ഇതിനെ തുടർന്നാണ് ഇന്നലെ ഓഹരികളിൽ കുത്തനെയുള്ള വിൽപ്പന നടന്നത്.

 

ജാഗ്വാർ ലാൻഡ് റോവറിന്റെ വിൽപ്പനയിൽ 14% ഇടിവ്, ഇതോടെ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികൾ 5% ത്തിലധികം വീണു

ടാറ്റ മോട്ടോഴ്‌സിന്റെ വീഴ്ച

ടാറ്റ മോട്ടോഴ്‌സിന്റെ ഇ.ബി.ഐ.ടി മാർജിൻ 2026-2027 സാമ്പത്തിക വർഷത്തിൽ 7% ആയി കുറയാൻ സാധ്യതയുണ്ട്. അതിനാൽ 2026 സാമ്പത്തിക വർഷത്തേക്കുള്ള ജാ​ഗ്വാറിന്റെ പലിശ, നികുതി, മൂല്യത്തകർച്ച, കടം വീട്ടൽ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം (EBITDA) CLSA കുറച്ചു. സമീപകാല വളർച്ചാ വെല്ലുവിളികൾ കാരണം CLSA ജാഗ്വാർ ലാൻഡ് റോവറിന്റെ ടാർ​ഗറ്റ് എന്റർപ്രൈസ് മൂല്യം- ടു- ഇബിഐടിഡിഎ 2.5x ൽ നിന്ന് 2x ആയി കുറച്ചു.

2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വാണിജ്യ വാഹന മേഖല ഏറ്റവും താഴ്ന്ന നിലയിലെത്താൻ പോകുന്നു എന്നാണ് ബ്രോക്കറേജ് പറയുന്നത്. 2028 സാമ്പത്തിക വർഷത്തിലേക്ക് ടാറ്റ മോട്ടോഴ്‌സിന്റെ ഇന്ത്യ സിവി ബിസിനസ് മൂല്യനിർണ്ണയം ചെയ്യുകയാണെങ്കിൽ ഓരോ ഓഹരിക്കും 127 രൂപ കൂടി വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് താരിഫ് മൂലമുള്ള യുഎസ് ഡിമാൻഡ് അപകടസാധ്യതകൾക്കെതിരെ ഒരു ഇളവ് നൽകുന്നു.

ഇടിവിൻ്റെ കാരണങ്ങൾ....

ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ സമീപകാലങ്ങളിൽ സമ്മർദ്ദം നേരിടുന്നുണ്ട്. 2024 ജൂലൈ 30 ന് ഓഹരി വില 1,179 രൂപയിൽ എത്തിയിട്ട് ഇടിവുണ്ടായിട്ടുണ്ട്. ആഭ്യന്തര, അന്തർദേശീയ മേഖലകളിൽ കമ്പനി നേരിടുന്ന പ്രതിസന്ധികളാണ് ഈ കുത്തനെയുള്ള ഇടിവിന് കാരണം. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില 606.20 രൂപയാണ്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയൊരു ഇലക്ട്രിക് വാഹന മോഡൽ (ഇവി) അവതരിപ്പിച്ചതോടെയാണ് ടാറ്റാ മോട്ടോഴ്സ് ഓഹരികളുടെ ഇടിവ് ആരംഭിച്ചതെന്ന് വിവിധ വിദഗ്ധർ വ്യക്തമാക്കി. ഇലക്ട്രിക് വാഹന വിപണിയിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ടാറ്റ മോട്ടോഴ്‌സ് ഇപ്പോൾ വിപണിയിൽ കടുത്ത വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്നു. മാത്രമല്ല ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് അമേരിക്ക പുതിയ താരിഫ് പ്രഖ്യാപിച്ചതും കമ്പനിയുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടി.

വാങ്ങുന്നോ? വിൽക്കുന്നോ?

ടാറ്റ മോട്ടോഴ്‌സിനെക്കുറിച്ച് 34 വിദഗ്ധർ അഭിപ്രായപ്പെട്ടു. അതിൽ 21 പേർ "വാങ്ങുക" എന്ന റേറ്റിംഗും എട്ട് പേർക്ക് "തടഞ്ഞുവയ്ക്കുക" എന്നതും അഞ്ച് പേർക്ക് "വിൽക്കുക" എന്ന റേറ്റിംഗും നൽകിയിട്ടുണ്ട്. ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? നിലവിലെ കണക്ക് പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കയറ്റിറക്കങ്ങൾ തന്നെയാണ് കമ്പനി നേരിട്ടത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X