ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. രാവിലത്തെ എല്ലാ നേട്ടങ്ങളും മായ്ച്ചാണ് ഇന്ന് വിപണി ക്ലോസ് ചെയ്തത്. സെൻസെക്സ് 98 പോയിൻറ് അഥവാ 0.25 ശതമാനം ഇടിഞ്ഞ് 38,756.63 ൽ എത്തി. നിഫ്റ്റി 24 പോയിൻറ് അഥവാ 0.21 ശതമാനം ഇടിഞ്ഞ് 11,440.05 ൽ എത്തി.
ഐടി ഓഹരികൾ
മിക്ക ഐടി, റിയൽറ്റി ഓഹരികളും ഇന്ന് ഇൻട്രേഡേ ട്രേഡിൽ നേട്ടമുണ്ടാക്കി, മേഖലാ സൂചികകൾ അഞ്ച് ശതമാനം വരെ ഉയർത്തി. എച്ച്‌സിഎൽ ടെക്, എംഫസിസ് എന്നിവയുടെ ഓഹരികൾ 10 ശതമാനം ഉയർന്നപ്പോൾ ലാർസൻ ആന്റ് ട്യൂബ്രോ ഇൻഫോടെക്, വിപ്രോ, പിസിഎസ്, ഇൻഫോസിസ് എന്നിവയുടെ ഓഹരികൾ 6 ശതമാനം ഉയർന്നു. നിഫ്റ്റി 50 സൂചികയിലെ മികച്ച 5 നേട്ടങ്ങളിൽ നാലെണ്ണവും ഐടി ഓഹരികളാണ്. എച്ച്സിഎൽ ടെക്, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, യുപിഎൽ എന്നിവയാണ് മികച്ച നേട്ടം കൈവരിച്ചത്. ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ബിപിസിഎൽ, പവർ ഗ്രിഡ്, എസ്‌ബിഐ എന്നിവയാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയ ഓഹരികൾ.
സെൻസെക്സും നിഫ്റ്റിയും കനത്ത ഇടിവിൽ, ബാങ്കിംഗ് ഓഹരികൾക്ക് വൻ നഷ്ടം
റിയൽറ്റി ഓഹരികൾ
റിയൽറ്റി ഓഹരികളിൽ പ്രസ്റ്റീജ് എസ്റ്റേറ്റ്സ് പ്രോജക്ട്സ്, ബ്രിഗേഡ് എന്റർപ്രൈസസ്, ഒബറോയ് റിയൽറ്റി എന്നിവയുടെ ഓഹരികൾ 9 ശതമാനം ഉയർന്നു. ശോഭ, സൺടെക് റിയൽറ്റി, ഫീനിക്സ് മിൽസ് എന്നിവയുടെ ഓഹരികൾ അഞ്ച് ശതമാനം വീതം ഉയർന്നു.
ഓഹരി വിപണി: കനത്ത ഇടിവിൽ തുടക്കം, ടാറ്റാ സ്റ്റീലിനും യുപിഎല്ലിനും കനത്ത നഷ്ടം
പുതിയ നിയമം
മൾട്ടി ക്യാപ് ഫണ്ടുകൾക്കായി മാർക്കറ്റ് റെഗുലേറ്റർ സെബി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് നിഫ്റ്റി മിഡ്‌ക്യാപ് സൂചിക 2.5 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി സ്‌മോൾകാപ്പ് സൂചിക 5.5 ശതമാനം ഉയർന്നു. സ്‌മോൾകാപ്പ് സൂചിക 6 വർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന നേട്ടം രേഖപ്പെടുത്തിയപ്പോൾ മിഡ്‌ക്യാപ്പ് സൂചിക 3 മാസത്തിനുള്ളിലെ മികച്ച പ്രകടനം കാഴ്ച്ച വച്ചു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, മൾട്ടി ക്യാപ് മ്യൂച്വൽ ഫണ്ടുകൾക്ക് ഇക്വിറ്റിയിലും ലാർജ് ക്യാപ്, മിഡ്‌ക്യാപ്, സ്മോൾക്യാപ് ഫണ്ടുകൾക്ക് കമ്പനികളുടെ അനുബന്ധ ഉപകരണങ്ങളിലും കുറഞ്ഞത് 25 ശതമാനം നിക്ഷേപം നടത്തേണ്ടിവരും.
ചില്ലറ പണപ്പെരുപ്പം കുതിച്ചുയരുന്നു, അഞ്ചു വര്‍ഷത്തെ ഏറ്റവും ഉയര്‍ച്ചയില്‍