സൺ ഫാർമയുടെയും ഹിൻഡാൽകോയുടെയും ഇടിവിന് ഇടയിലും ചൊവ്വാഴ്ച ഇന്ത്യൻ വിപണി നേട്ടത്തിൽ അവസാനിച്ചു. കാനറ ബാങ്കിന്റെയും ഇന്ത്യൻ ബാങ്കിന്റെയും നേട്ടത്തിലൂടെ 7 ശതമാനം ഉയർന്ന പിഎസ്യു ബാങ്ക് സൂചിക ഇന്ന് മികവ് പുലർത്തി. തുടർച്ചയായ നാലാം ദിവസവും പിഎസ്യു സൂചിക നേട്ടമുണ്ടാക്കുകയും ഒമ്പത് മാസത്തിനുള്ളിൽ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയരുകയും ചെയ്തു.
അദാനി പോർട്സ്, ഹിൻഡാൽകോ, കോൾ ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക്, സൺ ഫാർമ എന്നീ ഓഹരികൾക്കാണ് ഇന്ന് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ടത്. എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 0.4 ശതമാനം ഉയർന്ന് 45,608 ൽ ക്ലോസ് ചെയ്തു. എൻഎസ്‌ഇ നിഫ്റ്റി 50 സൂചിക 0.3 ശതമാനം ഉയർന്ന് 13,392 ൽ എത്തി.

തുടർച്ചയായ നാലാം ദിവസവും സെൻസെക്സ് നേട്ടം കൈവരിച്ചപ്പോൾ നിഫ്റ്റി തുടർച്ചയായ ആറാം സെഷനിലേക്ക് മുന്നേറി. മറ്റ് സൂചികകളായ നിഫ്റ്റി ഐടി, നിഫ്റ്റി റിയൽറ്റി സൂചികകൾ 0.8 ശതമാനം ഉയർന്നു. എന്നാൽ നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഫാർമ എന്നിവ 1.2 ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി.
നിഫ്റ്റി മിഡ്‌ക്യാപ്പ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകളിൽ ഇന്ന് കാര്യമായ മാറ്റങ്ങളില്ല. എൻഎസ്‌ഇയിലെ 918 ഓഹരികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.


Click it and Unblock the Notifications