കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചും ആഗോള സാമ്പത്തിക ആഘാതത്തെക്കുറിച്ചുമുള്ള നിക്ഷേപകരുടെ ആശങ്കകൾക്കിടയിൽ ഇന്ത്യൻ ഓഹരികൾ ചൊവ്വാഴ്ച 2.5 ശതമാനം ഇടിഞ്ഞു. ബാങ്കിംഗ്, ഫിനാൻഷ്യൽ ഓഹരികളുടെ ഇടിവാണ് പ്രധാനമായും ഇന്ന് വിപണിയെ നഷ്ടത്തിലാക്കിയത്. ബിഎസ്‌ഇ സെൻസെക്സ് 811 പോയിൻറ് കുറഞ്ഞ് 30,579 ലും എൻഎസ്സി നിഫ്റ്റി 230 പോയിൻറ് കുറഞ്ഞ് 8,967 ലും ക്ലോസ് ചെയ്തു. ഇന്നത്തെ വ്യാപാരത്തിനിടയിൽ സൂചികകൾ രണ്ട് ശതമാനം വരെ ഉയർന്നെങ്കിലും ആ നേട്ടം നിലനിർത്താൻ കഴിഞ്ഞില്ല. ഉച്ചയ്ക്ക് ശേഷം സൂചികകൾ വീണ്ടും നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി.
റിസർവ് ബാങ്ക് നിലപാട്
കൊറോണ വൈറസ് പൊട്ടിത്തെറിയുടെ ആഘാതം പരിഹരിക്കാനുള്ള നടപടികൾ റിസർവ് ബാങ്ക് തിങ്കളാഴ്ച പ്രഖ്യാപിച്ചെങ്കിലും പലിശനിരക്കുകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നിഫ്റ്റി മിഡ്‌കാപ്പ് സൂചികയിൽ 2.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി സ്‌മോൾകാപ്പ് സൂചിക മൂന്ന് ശതമാനം ഇടിഞ്ഞു.
മേഖല സൂചികകൾ
നിഫ്റ്റി എഫ്എംസിജിയും നിഫ്റ്റി ഫാർമയും ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കുകളും സാമ്പത്തിക മേഖലയുമാണ് ഏറ്റവും കൂടുതൽ ഇടിഞ്ഞത്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് എന്നില 4.5 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഐടി 2.7 ശതമാനവും നിഫ്റ്റി മെറ്റൽ ഒരു ശതമാനവും ഇടിഞ്ഞു. നിഫ്റ്റി ഓട്ടോയും 0.7 ശതമാനം ഇടിഞ്ഞു.
ഓഹരികൾ
ഓഹരികളിൽ യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, എച്ച് യു എൽ, ഹീറോ മോട്ടോകോർപ്പ്, കോൾ ഇന്ത്യ എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. സീ, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, യുപിഎൽ, ഭാരതി ഇൻഫ്രാറ്റെൽ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. റേറ്റിംഗ് ഏജൻസിയായ മൂഡീസ് യെസ് ബാങ്കിന്റെ റേറ്റിംഗ് ഉയർത്തിയതോടെ യെസ് ബാങ്കിന്റെ ഓഹരികൾ 59 ശതമാനം ഉയർന്നു.


Click it and Unblock the Notifications