ഇന്ത്യൻ സൂചികകൾ വെള്ളിയാഴ്ച നഷ്ടത്തിൽ വ്യാപാരം അവസാനിച്ചു. സെൻസെക്സ് 134 പോയിന്റ് കുറഞ്ഞ് 38,846 ൽ എത്തി. നിഫ്റ്റി 11 പോയിന്റ് ഇടിഞ്ഞ് 11,505 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഡോ. റെഡ്ഡീസ്, സിപ്ല, ലുപിൻ, ഡിവിസ് ലാബ്സ്, കാഡില ഹെൽത്ത് എന്നിവരുടെ നേതൃത്വത്തിൽ നിഫ്റ്റി ഫാർമ സൂചിക 5 ശതമാനം ഉയർന്നു. ഹെൽത്ത് സൂചിക 4 ശതമാനത്തിനും 11 ശതമാനത്തിനും ഇടയിൽ ഉയർന്നു. അതേസമയം നിഫ്റ്റി ഓട്ടോ 0.3 ശതമാനം ഉയർന്നു.
ലക്ഷ്മി വിലാസ് ബാങ്ക് - ക്ലിക്സ് ഗ്രൂപ്പ് ലയനം, ബാങ്കിന്റെ ഓഹരി വില 10% ഉയർന്നു
ബാങ്കിംഗ്, ഫിൻ സർവീസസ് സൂചികകൾ ഒരു ശതമാനം വീതം കുറഞ്ഞു. നിഫ്റ്റി എഫ്എംസിജിക്കും 0.6 ശതമാനം നഷ്ടം നേരിട്ടു. ഡോ. റെഡ്ഡീസ് സിപ്ല, അദാനി പോർട്ട്സ്, ഭാരതി എയർടെൽ, എം ആൻഡ് എം എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച ഓഹരികൾ. ബിഎസ്‌ഇ മിഡ്‌കാപ്പ് 0.26 ശതമാനം ഉയർന്നപ്പോൾ ബിഎസ്‌ഇ സ്‌മോൾകാപ്പ് സൂചിക 0.32 ശതമാനം താഴ്ന്നു.
മെക്സിക്കോ ഉൾക്കടലിൽ പ്രവർത്തനം പുനരാരംഭിക്കാൻ നിർമ്മാതാക്കൾ തയാറായതും സൗദി അറേബ്യൻ കയറ്റുമതി റെക്കോഡ് താഴ്ചയിൽ നിന്ന് ഉയർന്നതായും കണക്കുകൾ വ്യക്തമാക്കിയതിനാൽ മൂന്ന് ദിവസത്തെ നേട്ടങ്ങൾക്ക് ശേഷം വെള്ളിയാഴ്ച എണ്ണ വില ഇടിഞ്ഞു. ബ്രെൻറ് ക്രൂഡ് 6 സെൻറ് കുറഞ്ഞ് ബാരലിന് 43.24 ഡോളറിലെത്തി.
സെൻസെക്സ് 258 പോയിൻറ് ഉയർന്നു, നിഫ്റ്റി 11,600 ന് മുകളിൽ അവസാനിച്ചു