ഓഹരി വിപണിയിൽ ഇന്ന് രണ്ടാം പകുതിയിൽ ഓട്ടോ, ബാങ്കിംഗ് സൂചികകളിലെ വിൽപ്പന നിഫ്റ്റി, സെൻസെക്സ് എന്നിവ യഥാക്രമം 11,200നും 38,000നും താഴെ എത്താൻ കാരണമായി. സെൻസെക്സ് 433.15 പോയിൻറ് അഥവാ 1.13 ശതമാനം ഇടിഞ്ഞ് 37877.34 ൽ എത്തി. നിഫ്റ്റി 122.10 പോയിൻറ് അഥവാ 1.08 ശതമാനം ഇടിഞ്ഞ് 11178.40 ൽ എത്തി. ഏകദേശം 1085 ഓഹരികൾ ഇന്ന് മുന്നേറി, 1600 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 133 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ഐഷർ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ്, എം ആൻഡ് എം, ബജാജ് ഫിനാൻസ്, ആക്‌സിസ് ബാങ്ക് എന്നിവയാണ് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ട ഓഹരികൾ. ജെഎസ്ഡബ്ല്യു സ്റ്റീൽ, കോൾ ഇന്ത്യ, സൺ ഫാർമ, സിപ്ല, എൻടിപിസി എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. മെറ്റലും ഫാർമയും ഒഴികെ മറ്റെല്ലാ മേഖല സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. ബിഎസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾകാപ്പ് സൂചികകൾ 0.5 മുതൽ 1 ശതമാനം വരെ താഴ്ന്നു.
ഓഹരി വിപണിയിൽ ഇന്ന് ശക്തമായ തുടക്കം; ഇന്ന് നിക്ഷേപിക്കേണ്ടത് എവിടെ?
വർദ്ധിച്ചു വരുന്ന പണപ്പെരുപ്പം റിസർവ് ബാങ്ക് കൂടുതൽ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങിയവയാണ് ഇന്ന് വിപണിയെ ബാധിച്ച ഘടകങ്ങൾ. ബാങ്കിംഗ് സൂചികയ്ക്ക് തുടക്കത്തിലെ നേട്ടം നിലനിർത്താനായില്ല. ബാങ്ക് സൂചി രണ്ട് ശതമാനം കുറഞ്ഞു. നിഫ്റ്റി ഓട്ടോയ്ക്കും 2.7 ശതമാനവും നിഫ്റ്റി ഫിൻ സർവീസസിന് രണ്ട് ശതമാനവും കുറവുണ്ടായി. അതേസമയം, എഫ്എംസിജി, ഐടി സൂചികകൾ യഥാക്രമം 1.2 ശതമാനവും 0.4 ശതമാനവും വീതം ഇടിഞ്ഞു.
എന്നിരുന്നാലും, നിഫ്റ്റി ഫാർമ 1.5 ശതമാനവും നിഫ്റ്റി മെറ്റൽ 0.9 ശതമാനവും ഉയർന്നു. ജൂൺ പാദത്തിൽ ദുർബലമായ ഫലങ്ങൾ കമ്പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഐഷർ മോട്ടോഴ്‌സ് ഓഹരികൾ 7 ശതമാനം ഇടിഞ്ഞു. റോയൽ എൻഫീൽഡ് 2020 ജൂൺ അവസാനിച്ച പാദത്തിൽ 55.2 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ലാഭം 451.8 കോടി രൂപയായിരുന്നു.
സെൻസെക്സിൽ 141 പോയിന്റ് നേട്ടം, നിഫ്റ്റി 11,250 ന് മുകളിൽ; ഫാർമ ഓഹരികൾക്ക് മുന്നേറ്റം