ഇന്ത്യൻ സൂചികകൾ ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. രാവിലെ 9:15 ന് സെൻസെക്സ് 111.01 പോയിൻറ് അഥവാ 0.25% നഷ്ടത്തിൽ 43841.70 എന്ന നിലയിലും നിഫ്റ്റി 30.70 പോയിന്റ് അഥവാ 0.24% നഷ്ടത്തിൽ 12843.50 എന്ന നിലയിലുമാണ് വ്യാപാരം ആരംഭിച്ചത്. ഏകദേശം 594 ഓഹരികൾ ഇന്ന് മുന്നേറി, 420 ഓഹരികൾ ഇടിഞ്ഞു, 72 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
നേട്ടവും നഷ്ടവും
ടെക് മഹീന്ദ്ര, ടൈറ്റാൻ, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണീലിവർ, നെസ്ലെ, ഭാരതി എയർടെൽ എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തുന്ന ഓഹരികൾ. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, എൽ ആൻഡ് ടി, എം ആൻഡ് എം, ബജാജ് ഫിനാൻസ് എന്നിവയാണ് ഇന്ന് മുന്നേറുന്ന ഓഹരികൾ.
ലക്ഷ്മി വിലാസ് ബാങ്ക് - ക്ലിക്സ് ഗ്രൂപ്പ് ലയനം, ബാങ്കിന്റെ ഓഹരി വില 10% ഉയർന്നു
ലക്ഷ്മി വിലാസ് ബാങ്ക് ഓഹരികൾ
നവംബർ 17 ന് ധനമന്ത്രാലയം ബാങ്കിനെ മൊറട്ടോറിയത്തിന് വിധേയമാക്കിയതിനെത്തുടർന്ന് നവംബർ 18 ന് ആരംഭിച്ച വ്യാപാരത്തിൽ ലക്ഷ്മി വിലാസ് ബാങ്ക് (എൽവിബി) ഓഹരികൾ 20 ശതമാനം ലോവർ സർക്യൂട്ടിൽ എത്തി. നവംബർ 17ന് വൈകുന്നേരം 6 മുതൽ 2020 ഡിസംബർ 16 വരെയാണ് മൊറട്ടോറിയം. ഈ സമയത്ത്, റിസർവ് ബാങ്കിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ, പ്രതിസന്ധിയിലായ ബാങ്കിന് നിക്ഷേപകർക്ക് 25,000 രൂപയിൽ കൂടുതൽ പണം നൽകാൻ കഴിയില്ല.
വിവിധ സൂചികകൾ
അദാനി ട്രാൻസ്മിഷൻ, ടാറ്റ പവർ, അദാനി പവർ എന്നിവരുടെ നേതൃത്വത്തിൽ ബിഎസ്‌ഇ ഊർജ്ജ സൂചിക ഒരു ശതമാനം ഉയർന്നു. നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക ഒരു ശതമാനം ഉയർന്നു, എഫ്‌എംസിജി സൂചികയിൽ വിൽപ്പനകൾ പ്രകടമാണ്. അദാനി പോർട്സ്, ടാറ്റ മോട്ടോഴ്സ്, എം ആൻഡ് എം, എൽ ആൻഡ് ടി, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നിവയാണ് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികൾ.
ഇന്ത്യ ബുള്‍സും ലക്ഷ്മി വിലാസ് ബാങ്കും ലയിപ്പിക്കേണ്ടെന്ന് റിസർവ് ബാങ്ക്
രൂപയുടെ മൂല്യം
ആഭ്യന്തര ഓഹരി വിപണിയിലെ ഇടിവിനെ തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം 74.49 എന്ന നിലയിലെത്തിയ. നവംബർ 17 ന് രൂപ ഡോളറിന് എതിരെ 74.46 എന്ന നിലയിലെത്തിയിരുന്നു. വെള്ളിയാഴ്ച ക്ലോസ് ചെയ്തത് 74.60 എന്ന നിലയിലാണ്.
മുഹൂർത്ത വ്യാപാരം ഇന്ന്: സമയം എപ്പോൾ? നിങ്ങൾ തീർച്ചയായും അറിയേണ്ട അഞ്ച് കാര്യങ്ങൾ