ഇന്ത്യൻ വിപണികൾ വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ അര ശതമാനം ഇടിഞ്ഞു. ധനകാര്യ ഓഹരികളുടെ ഇടിവും ആഗോള സൂചകങ്ങളുമാണ് ഇന്ന് വിപണി ദുർബലമാക്കിയത്. സെൻസെക്സ് 270 പോയിന്റ് ഇടിഞ്ഞ് 37,880 ലെവലിൽ എത്തി. നിഫ്റ്റി 50 സൂചിക 11,150 മാർക്കിലെത്തി. ഏഷ്യൻ പെയിന്റ്‌സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും 2% വീതം ഇടിഞ്ഞു. ആദ്യകാല ഇടപാടുകളിൽ സൺ ഫാർമ 3 ശതമാനം ഉയർന്നു.
ആമസോൺ റീട്ടെയിൽ വിഭാഗത്തിൽ 9.9 ശതമാനം ഓഹരി വാങ്ങാൻ ചർച്ച നടത്തുന്നതെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനെ തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസും ഒരു ശതമാനം ഉയർന്നാണ് വ്യാപാരം നടത്തുന്നത്. അതേസമയം, ജൂൺ പാദത്തിൽ ഫലം പ്രഖ്യാപിച്ചതിന് ശേഷം ബയോകോൺ നേരിയ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ത്രൈമാസ കണക്കുകൾ പ്രഖ്യാപിച്ചതിന് ശേഷം എംഫസിസ് അഞ്ച് ശതമാനത്തിലധികം ഉയർന്നു.
സെൻസെക്സിൽ ഇന്ന് 399 പോയിന്റ് നേട്ടം, നിഫ്റ്റി 11,000ന് മുകളിൽ; ഐടി ഓഹരികൾ മുന്നിൽ
നിഫ്റ്റി ഫാർമ സൂചിക ഒഴികെ മറ്റെല്ലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ്. ഫാർമ സൂചിക ഒരു ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനത്തിലധികം കുറഞ്ഞു.
ഇന്ന് ഐടിസി, ഏഷ്യൻ പെയിന്റ്സ്, അംബുജ സിമൻറ്സ് എന്നിവയുൾപ്പെടെ 71 കമ്പനികൾ തങ്ങളുടെ ത്രൈമാസ ഫലങ്ങൾ പ്രഖ്യാപിക്കും. ഐടിസിയെ സംബന്ധിച്ചിടത്തോളം, കോവിഡ് -19 പാൻഡെമിക് മൂലമുണ്ടായ തടസ്സങ്ങൾ കാരണം സിഗരറ്റിന്റെയും ഹോട്ടൽ ബിസിനസുകളുടെയും കുത്തനെ ഇടിവ് ജൂൺ പാദത്തിലെ വരുമാനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കും, സെൻസെക്സ് 38000 ലെവൽ വീണ്ടെടുത്തു