ആഗോള സൂചകങ്ങളുടെ പിന്തുണയോടെ നവംബർ 6 ന് ഇന്ത്യൻ സൂചികകൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. രാവിലെ 09:16ന് സെൻസെക്സ് 62.39 പോയിൻറ് അഥവാ 0.15% ഉയർന്ന് 41,402.55 ൽ എത്തി, നിഫ്റ്റി 17.70 പോയിൻറ് അഥവാ 0.15% ഉയർന്ന് 12,138ൽ എത്തി. 588 ഓഹരികൾ മുന്നേറിയപ്പോൾ 299 ഓഹരികൾ ഇടിഞ്ഞു. 46 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. റിലയൻസ്, ബജാജ് ഫിൻസെർവ്, എച്ച്ഡിഎഫ്സി, എൻടിപിസി, ഐടിസി, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് ബിഎസ്ഇ സെൻസെക്സിൽ ഇന്ന് മികച്ച നേട്ടം കാഴ്ച്ച വയ്ക്കുന്നത്.
പവർഗ്രിഡ്, ടെക് മഹീന്ദ്ര, നെസ്ലെ ഇന്ത്യ, കൊട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ് എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തുന്ന ഓഹരികകൾ. റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) ഓഹരി വില ഇന്ന് രണ്ട് ശതമാനം ഉയർന്നു. സൗദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ട് (പിഐഎഫ്) റീട്ടെയിൽ യൂണിറ്റിൽ നിക്ഷേപിക്കാൻ പോകുന്നുവെന്ന് കമ്പനി വാർത്ത പുറത്തു വിട്ടതിന് ശേഷമാണ് ഓഹരി വില ഉയർന്നത്.
ഓഹരി വിപണിയിൽ ഇന്ന് 1% നേട്ടം, നിഫ്റ്റി 11,800 ന് മുകളിൽ; ഫിനാൻസ് ഓഹരികൾ മുന്നേറി
നിഫ്റ്റി സ്‌മോൾകാപ്പ് 100, നിഫ്റ്റി മിഡ്‌കാപ്പ് 100 സൂചികകൾ യഥാക്രമം 0.7 ശതമാനവും 0.4 ശതമാനവും ഉയർന്നു. മേഖലാ സൂചികകളിൽ നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മീഡിയ, നിഫ്റ്റി ഫാർമ, നിഫ്റ്റി റിയൽറ്റി എന്നിവ വാങ്ങലിന് സാക്ഷ്യം വഹിച്ചപ്പോൾ, നിഫ്റ്റി മെറ്റലും നിഫ്റ്റി പ്രൈവറ്റ് ബാങ്കും അതിരാവിലെ തന്നെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
യുഎസ് എണ്ണ വില വെള്ളിയാഴ്ച ഒരു ശതമാനം ഇടിഞ്ഞു. യൂറോപ്പിലെ പുതിയ ലോക്ക്ഡൌണുകൾ ക്രൂഡ് ഡിമാൻഡ് സംബന്ധിച്ച് ആശങ്കകൾ സൃഷ്ടിച്ചതാണ് വില ഇടിവിന് കാരണം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിവാദമായതിനാൽ വെള്ളിയാഴ്ച നിരവധി കറൻസികൾക്കെതിരെ ഡോളറിന് നഷ്ടം നേരിട്ടു.
ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളിൽ ഒമ്പതിനും കനത്ത നഷ്ടം, റിലയൻസിന് അടിപതറി