സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വിലയുദ്ധം ആരംഭിച്ചതിനെത്തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി വിലയിൽ 12 വർഷത്തിനിടയിലെ കനത്ത ഇടിവ്. 1991ന് ശേഷമുള്ള ഏറ്റവും വലിയ ശതമാന ഇടിവാണ് ഇന്ന് ക്രൂഡ് ഓയിൽ വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലും ലോകമെമ്പാടും വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകളുടെ വ്യാപാനവും ഓഹരി വിപണിയ്ക്ക് ഇന്ന് തിരിച്ചടിയായി. ബിഎസ്‌ഇ സെൻസെക്സ് 1942 പോയിൻറ് കുറഞ്ഞ് 35,635ലും നിഫ്റ്റി 50 സൂചിക 538 പോയിൻറ് കുറഞ്ഞ് 10,451ലും വ്യാപാരം അവസാനിപ്പിച്ചു.
ടിസിഎസ് മുന്നിൽ
റിലയൻസ് ഓഹരി വില ഇന്ന് കുറഞ്ഞതോടെ ഐടി കമ്പനിയായ ടിസിഎസ് ബിഎസ്ഇയിലെ വിപണി മൂലധനത്തിൽ മുൻനിരയിലെത്തി. ടിസിഎസിന്റെ വിപണി മൂല്യം 7.40 ലക്ഷം കോടി രൂപയായപ്പോൾ ആർഐഎല്ലിന്റെ വിപണി മൂലധനം ഇന്ന് 7.05 ലക്ഷം കോടി രൂപയായി കുറഞ്ഞു.
മൂന്നാം പാദത്തിൽ 11,640 കോടി രൂപയുടെ റെക്കോർഡ് അറ്റാദായവുമായി റിലയൻസ്
റിലയൻസിന്റെ ഓഹരി വില
ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് കോംപ്ലക്സ് നടത്തുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില 13.65 ശതമാനം ഇടിഞ്ഞ് 1,094.95 രൂപയിലെത്തി. ആർഐഎൽ സ്റ്റോക്ക് ബിഎസ്‌ഇയിൽ 12.35 ശതമാനം അഥവാ 157 പോയിൻറ് കുറഞ്ഞ് 1113 രൂപയിൽ ക്ലോസ് ചെയ്തു. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ലാർജ് ക്യാപ് സ്റ്റോക്കിന് 17.15% നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ വിപണികൾ കണക്കിലെടുക്കാൻ കഴിഞ്ഞ ഒരു മാസത്തിനിടെ ലാർജ് ക്യാപ് ഓഹരികൾ 22.36 ശതമാനം ഇടിഞ്ഞു.
റിലയൻസിന്റെ ഓഹരിയിൽ 10 രൂപ നിക്ഷേപിച്ചവർക്ക് ഇന്ന് നേട്ടം 10 ലക്ഷം, എങ്ങനെ?
റിലയൻസ് താഴേയ്ക്ക്
വിപണി മൂലധനത്തിൽ 10 ലക്ഷം കോടി രൂപ കടന്ന ആദ്യത്തെ കമ്പനിയായി മാറിയ ഓയിൽ-ടു-റീട്ടെയിൽ ഭീമനായ റിലയൻസ്, 2019 ഡിസംബറിൽ റെക്കോർഡ് ഉയരത്തിൽ നിന്ന് 2.7 ലക്ഷം കോടിയിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 20 ന് ബിഎസ്‌ഇയിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 1,617 രൂപയിലെത്തിയ റിലയൻസ് അതിനുശേഷം 522 പോയിൻറ് അഥവാ 32% നഷ്ടം രേഖപ്പെടുത്തി.
റിലയൻസ് ഇൻഡസ്ട്രീസ്: വിപണി മൂലധനം 10 ലക്ഷം കോടി രൂപ മറികടന്ന ആദ്യ ഇന്ത്യൻ കമ്പനി