Year Ender 2025: ഒഴുകിയെത്തിയത് കോടികൾ, ഇതാ 2025-ലെ മികച്ച 10 പ്രധാന ഐപിഒ ലോഞ്ചുകൾ
ഓഹരി വിപണിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ഐപിഒ നടന്ന വർഷമാണ് 2025. നിരവധി കമ്പനികളാണ് ഈ വർഷം ഇന്ത്യൻ ഓഹരി വിപണിയുടെ ഭാഗമായത്. ഈ വർഷം 100-ലധികം മെയിൻബോർഡ് ഐപിഒകളാണ് നടന്നത്. ടാറ്റാ ക്യാപിറ്റലിന്റെ 15,511.87 കോടി രൂപയുടെ ഐപിഒ 2025 ൽ ആരംഭിച്ച ഏറ്റവും വലിയ പബ്ലിക് ഇഷ്യു ആയിരുന്നു, അതിനുശേഷം എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, എൽജി ഇലക്ട്രോണിക്സ് ഇന്ത്യ, ഹെക്‌സാവെയർ ടെക്നോളജീസ്, ലെൻസ്കാർട്ട് സൊല്യൂഷൻസ്, ബില്യൺബ്രെയിൻസ് ഗാരേജ് വെഞ്ച്വേഴ്സ് തുടങ്ങിയവയും എത്തി. ഓരോന്നും നമുക്ക് പരിശോധിക്കാം.
1. ടാറ്റ കാപ്പിറ്റൽ
ടാറ്റ ഗ്രൂപ്പിന്‍റെ ഭാഗമായ ടാറ്റ ക്യാപിറ്റലിന്‍റെ 15,511.87 കോടി രൂപയുടെ മെഗാ ഐപിഒയിൽ 21 കോടി ഓഹരികളുടെ പുതിയ ഇഷ്യൂവും 6,846 കോടി മൂല്യമുള്ള ഓഫർ ഫോർ സെയിൽ ഉൾപ്പെട്ടിരുന്നു. 325.5 രൂപ എന്ന നിലയിലാണ് ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇഷ്യൂ വിലയേക്കാൾ 0.21 ശതമാനത്തിന്‍റെ നേരിയ ഇടിവ്. സംരംഭകർ, കോർപ്പറേറ്റുകൾ, സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ, ശമ്പള തൊഴിലാളികൾ എന്നിവരുൾപ്പെടെ വൈവിധ്യമാർന്ന ഉപഭോക്തൃ അടിത്തറയെ സേവിക്കുന്ന 25-ലധികം വായ്പാ ഉൽപ്പന്നങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.
2. എച്ച്ഡിബി ഫിനാൻഷ്യൽ
ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ് 740 രൂപയ്ക്ക് 12,500 കോടി രൂപയുടെ ഇഷ്യുവുമായി വിപണിയിൽ പ്രവേശിച്ചു. 2026 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 1.62% ഇടിഞ്ഞ് ₹581.4 കോടിയായി.
3. എൽജി ഇലക്ട്രോണിക്സ്
എൽജി ഇലക്ട്രോണിക്സ് ഇന്ത്യ 11,607 കോടി രൂപയുടെ ഓഹരി വിൽപ്പനയിലൂടെ ശക്തമായ അരങ്ങേറ്റം നടത്തി. 1,140 രൂപ ഇഷ്യു വിലയിൽ നിന്ന് 36.40 ശതമാനം ഉയർന്ന് 1,555 രൂപയിലെത്തിയതോടെ നിക്ഷേപകർക്ക് ഗണ്യമായ വരുമാനം ലഭിച്ചു.

4. ഹെക്സവെയർ ടെക്നോളജീസ്
ഐടി ഭീമനായ ഹെക്‌സാവെയർ ടെക്‌നോളജീസ് 8,750 കോടി രൂപയുടെ ഇഷ്യു വലുപ്പത്തിൽ ലിസ്റ്റ് ചെയ്തു. ഒരു ഷെയറിന് 708 രൂപ നിരക്കിലായിരുന്നു ലിസ്റ്റിംഗ്. ആഗോള തലത്തിൽ ഡിജിറ്റൽ & ടെക്നോളജി സേവനങ്ങൾ നൽകുന്ന കമ്പനിയാണിത്. നിർമിത ബുദ്ധി കേന്ദ്രീകരിച്ചുള്ള ബിസിനസ് മോഡലിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലുള്ള ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.
5. ലെൻസ്കാർട്ട്
ഐവെയർ ഭീമനായ ലെൻസ്കാർട്ട് സൊല്യൂഷൻസ് 7,278.02 കോടി രൂപ സമാഹരിച്ചെങ്കിലും ഓഹരി വിപണിയിൽ മാന്ദ്യം അനുഭവപ്പെട്ടു. ഓഹരിയുടെ ഇഷ്യു വിലയായ 402 രൂപയേക്കാൾ വെറും 0.53 ശതമാനം കൂടുതലായ 404.15 രൂപയിലാണ് ഓഹരി വ്യാപാരം ആരംഭിച്ചത്.
6. ഗ്രോ
ഓഹരി മ്യൂച്ച്വൽഫണ്ട് ഇടപാടുകളുമായി ബന്ധപ്പെട്ട ഫിൻടെക് യൂണികോൺ സ്റ്റാർട്ടപ്പായ ഗ്രോ 100 രൂപ ഇഷ്യു വിലയിൽ നിന്ന് ഓഹരി 45.10 ശതമാനം ഉയർന്ന് 145.10 രൂപയിലെത്തി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


