കൊറോണ വൈറസ് എന്ന മഹമാരിയുടെ വ്യാപനം തടയുന്നതിനായുള്ള കഴിഞ്ഞ രണ്ട് മാസത്തെ ലോക്ക്ഡൌണിനുശേഷം രാജ്യം സമ്പദ്‌വ്യവസ്ഥയെ കൂടുതൽ തുറക്കാൻ ഒരുങ്ങുന്നതിനിടെ തിങ്കളാഴ്ച ഇന്ത്യൻ ഓഹരികൾ 2.5 ശതമാനം ഉയർന്നു. സെൻസെക്സ് 879 പോയിന്റ് ഉയർന്ന് 33,303ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചിക 246 പോയിന്റ് ഉയർന്ന് 9,826ൽ വ്യാപാരം അവസാനിപ്പിച്ചു. ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എസ്‌ബിഐ തുടങ്ങിയ സാമ്പത്തിക ഓഹരികളാണ് ഇന്നത്തെ നേട്ടങ്ങൾക്ക് നേതൃത്വം നൽകിയത്.
ജൂൺ 8 മുതൽ റെസ്റ്റോറന്റുകൾ, മാളുകൾ, മത സ്ഥാപനങ്ങൾ എന്നിവ വീണ്ടും തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിൽ ജൂൺ 30 വരെ ലോക്ക്ഡൌൺ നീട്ടിയിട്ടുണ്ട്. ശനിയാഴ്ച രാജ്യവ്യാപകമായി റെക്കോർഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ജനുവരി-മാർച്ച് പാദത്തിൽ ആഭ്യന്തര സമ്പദ്‌വ്യവസ്ഥ 3.1 ശതമാനമായി ഉയർന്നതായി വെള്ളിയാഴ്ചത്തെ കണക്കുകൾ വ്യക്തമാക്കിയതോടെയാണ് വീണ്ടും തുറക്കൽ പദ്ധതികൾ ആരംഭിച്ചത്. എട്ട് വർഷത്തിനിടയിലെ ഏറ്റവും വേഗത കുറഞ്ഞ വളർച്ചയാണിത്.
നിഫ്റ്റി ബാങ്ക് ഓഹരികൾ ഇന്ന് കുതിച്ചുയരാൻ കാരണമെന്ത്?
ജപ്പാന് പുറത്തുള്ള എംഎസ്‌സിഐയുടെ ഏഷ്യ-പസഫിക് ഓഹരികളുടെ വിശാലമായ സൂചിക 2.1 ശതമാനം ഉയർന്നു. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ടൈറ്റൻ, ടാറ്റ സ്റ്റീൽ, എം ആൻഡ് എം എന്നിവയാണ് നിഫ്റ്റി സൂചികയിൽ ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. എല്ലാ മേഖല സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 7.5 ശതമാനം ഉയർന്നു. നിഫ്റ്റി മെറ്റൽ 3.6 ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിൻ സർവീസസ്, നിഫ്റ്റി ഓട്ടോ എന്നിവ മൂന്ന് ശതമാനം വീതം ഉയർന്നു. അതേസമയം, നിഫ്റ്റി ഐടി, നിഫ്റ്റി എഫ്എംസിജി എന്നിവ യഥാക്രമം രണ്ട് ശതമാനവും ഒരു ശതമാനവും വീതം ഉയർന്നു.
മൂന്ന് വർഷത്തിനിടെ ആദ്യത്തെ ലാഭം റിപ്പോർട്ട് ചെയ്തതിന് ശേഷം ഐഡിബിഐ ബാങ്ക് ലിമിറ്റഡ് 20 ശതമാനം ഉയർന്നു. പ്രധാന കമ്പനിയുടെ നാലാം ത്രൈമാസ വരുമാനം വിശകലന വിദഗ്ധരുടെ എസ്റ്റിമേറ്റിനെ മറികടന്നതിനെ തുടർന്ന് വോൾട്ടാസിന്റെ ഓഹരികൾ 12 ശതമാനത്തിലധികം ഉയർന്നു.
ഓഹരി വിപണിയിൽ ഇന്ന് കുതിച്ചുചാട്ടം; ആക്സിസ് ബാങ്ക് ഓഹരികൾ 14% ഉയർന്നു