ലാഭവിഹിതം നല്കുന്ന കാര്യത്തില്‍ പേരുകേട്ട കമ്പനിയാണ് വേദാന്ത. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന് തിരശ്ശീലയിട്ട് വെള്ളിയാഴ്ച്ച വിപണി അവസാനിക്കുമ്പോള്‍ 52 ആഴ്ച്ച ഉയരത്തില്‍ നിന്നും 38 ശതമാനം തിരുത്തല്‍ വേദാന്ത ഓഹരികള്‍ പറഞ്ഞുവെയ്ക്കുന്നു.
2023 വര്‍ഷം മാത്രം 11 ശതമാനം വിലയിടിവാണ് കമ്പനി രേഖപ്പെടുത്തുന്നത്. വെള്ളിയാഴ്ച്ച വിപണി അതിഭീകരമായി മുന്നേറിയപ്പോഴും വേദാന്തയുടെ ഓഹരി വില 2.53 ശതമാനം താഴേക്ക് പോയി. 274.70 രൂപയിലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനി വ്യാപാരം നിര്‍ത്തിയത്.

ഇതേസമയം, വാരാന്ത്യത്തിലേക്ക് കടക്കും മുന്‍പ് വലിയ തോതില്‍ വേദാന്ത ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ട കാര്യം ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. ഇന്നലെ മാത്രം കമ്പനിയുടെ 382.54 ലക്ഷം ഓഹരികള്‍ വ്യാപാരം ചെയ്യപ്പെട്ടു. ഈ ഇടപാടുകളുടെ ആകെത്തുക 1,085.41 കോടി രൂപ. വെള്ളിയാഴ്ച്ചത്തെ തകര്‍ച്ചയില്‍ 1.02 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം കമ്പനിക്ക് നഷ്ടമായി.
വേദാന്തയുടെ ടെക്നിക്കല്‍ ചിത്രം ഇനി പരിശോധിക്കാം. സ്റ്റോക്ക് അമിതമായി വാങ്ങപ്പെട്ട അമിതമായി വില്‍ക്കപ്പെട്ടോ എന്ന് അറിയിക്കുന്ന റിലേറ്റീവ് സ്ട്രെങ്ത് ഇന്‍ഡക്സ് (RSI) 47.1 എന്ന നിലയിലാണുള്ളത്. അതായത് 'ഓവര്‍ബോട്ട്', 'ഓവര്‍സോള്‍ഡ്' സോണുകളില്‍ അല്ല വേദാന്ത. ഒരുവര്‍ഷത്തെ ബീറ്റ യൂണിറ്റ് 1.5 ആണ്; രൂക്ഷമായ ചാഞ്ചാട്ടത്തെ ഇതു സൂചിപ്പിക്കുന്നു.
നിലവില്‍ കഴിഞ്ഞ അഞ്ച് ദിവസത്തെ മൂവിങ് ആവറേജിന് മുകളിലാണ് ഓഹരികളുടെ നില്‍പ്പ്. എന്നാല്‍ 20, 50, 100, 200 ദിന മൂവിങ് ആവറേജുകള്‍ എത്തിപ്പിടിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. പിഇ അനുപാതം 7. ലോഹ, ഖനന വ്യവസായ മേഖലയുടെ പിഇ അനുപാതം (14.39) താരതമ്യം ചെയ്യുമ്പോള്‍ വേദാന്ത ഓഹരികള്‍ 'അണ്ടര്‍വാല്യൂഡ്' ആണെന്ന് കാണാം.
2022 ഏപ്രില്‍ 11 -നാണ് 52 ആഴ്ച്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലനിലവാരം വേദാന്ത ഓഹരികള്‍ രേഖപ്പെടുത്തിയത്. അന്ന് 440.75 രൂപ വരെയെത്താന്‍ വേദാന്തയ്ക്ക് കഴിഞ്ഞു. 2022 ജൂലായ് 1 -നാണ് 52 ആഴ്ച്ച താഴ്ച്ചയിലേക്ക് കമ്പനി ഇടറിയത്. അന്നേ ദിവസം 206 രൂപ വരെയ്ക്കും ഓഹരി വിലയെത്തി.

വേദാന്ത ഓഹരികള്‍ വാങ്ങാന്‍ പറ്റിയ സമയമോ?
ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ റേറ്റിങ്സ് വേദാന്തയിലുള്ള കാഴ്ച്ചപ്പാട് 'സ്റ്റേബിളില്‍' നിന്നും 'നെഗറ്റീവായി' തിരുത്തിയിട്ടുണ്ട്. ലാഭവിഹിതം രൂപത്തില്‍ ഉയര്‍ന്ന തോതില്‍ കമ്പനിയില്‍ നിന്നും പണമൊഴുകുന്നതാണ് ഇതിന് കാരണം.
നിലവിലെ കടബാധ്യതകള്‍ തീര്‍ക്കാന്‍ ഭദ്രമായ റീഫൈനാന്‍സിങ് അല്ലെങ്കില്‍ തിരിച്ചടവ് പദ്ധതികള്‍ അവതരിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കും വേദാന്ത ഓഹരികളുടെ മുന്നോട്ടുള്ള ഭാവി. 2025 വരെ നിര്‍ണായകമായ റീഫൈനാന്‍സിങ് റിസ്ക്കുകള്‍ കമ്പനി നേരിടുന്നുണ്ടെന്ന് റേറ്റിങ് ഏജന്‍സി പറയുന്നു.
'റീഫൈനാന്‍സിങ് പദ്ധതി അവതരിപ്പിക്കാന്‍ വൈകിയാല്‍ വേദാന്തയുടെ കാര്യങ്ങള്‍ കുഴപ്പത്തിലാകും. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിക്കുള്ള കാഷ് ബാലന്‍സ് മാത്രമേ വേദാന്ത ലിമിറ്റിന്റെ കൈവശം ഇപ്പോഴുള്ളൂ', ക്രിസില്‍ റേറ്റിങ്സിന്റെ റിപ്പോര്‍ട്ട് പറയുന്നു.
അനലിസ്റ്റുകളുടെ നിരീക്ഷണം
അഭിജീത്ത്, ടിപ്സ്2ട്രേഡ്
വേദാന്ത ഓഹരികള്‍ സൈഡ്വേസ് ട്രെന്‍ഡിലാണ്. പ്രതിദിന ചാര്‍ട്ടില്‍ ശക്തമായ പ്രതിരോധം 295 രൂപയില്‍ രൂപംകൊള്ളുന്നു. 282 രൂപയ്ക്ക് താഴെ ക്ലോസ് ചെയ്യപ്പെട്ടാല്‍ ഹ്രസ്വകാലാടിസ്ഥാനത്തില്‍ 260 രൂപ വരെയ്ക്കും ഇടറാന്‍ സാധ്യതയുണ്ട്.
വൈശാലി പാരേക്ക്, വൈസ് പ്രസിഡന്റ് - ടെക്നിക്കല്‍ റിസര്‍ച്ച്, പ്രഭുദാസ് ലില്ലാധര്‍
കാലം കുറച്ചായി ഒരു നിശ്ചിത റേഞ്ചില്‍ വേദാന്ത ഓഹരികള്‍ ചലിക്കാന്‍ തുടങ്ങിയിട്ട്. 265-288 സോണിന് പുറത്തുകടക്കാന്‍ ഓഹരികള്‍ക്ക് കഴിയുന്നില്ല. 200 ദിന മൂവിങ് ആവറേജ് ആധികാരികമായി തകര്‍ത്താല്‍ മാത്രമേ മുന്നോട്ടുള്ള പ്രയാണം സാധ്യമാവുകയുള്ളൂ.
288 രൂപയിലെ കടമ്പ കടന്നാല്‍ 310-315 രൂപ വരെയ്ക്കും എത്തിപ്പിടിക്കാന്‍ കമ്പനിക്ക് സാധിക്കും. താഴെത്തട്ടില്‍ 265 രൂപയില്‍ ശക്തമായ പിന്തണ സ്റ്റോക്കിനുണ്ട്. ഇവിടെ പിടിച്ചുനില്ക്കാന് കഴിഞ്ഞില്ലെങ്കില്‍ 255-252 സോണിലായിരിക്കും അടുത്ത സ്റ്റോപ്പ്.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു



Click it and Unblock the Notifications