തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്എഫ്ഇ ഓഫീസുകളില്‍ വ്യാപക വിജിലന്‍സ് റെയ്ഡ്. ഓപ്പറേഷന് ബചത് എന്ന പേരിലുളള റെയ്ഡില്‍ വിജിലന്‍സ് വ്യാപക സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായി റെയ്ഡുകളില് വിജിലന്‍സ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം നടന്നോ എന്നും വിജിലന്‍സ് സംശയിക്കുന്നതായാണ് സൂചന. ബിനാമി പേരുകളില്‍ ചില ജീവനക്കാര്‍ ചിട്ടി പിടിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
കെഎസ്എഫ്ഇയിലെ ചില ബ്രാഞ്ച് മാനേജര്‍മാര്‍ ചിട്ടികളിലെ ക്രമക്കേടിന് ഒത്താശ നല്‍കുന്നതായുളള പരാതികള്‍ ലഭിച്ചതിന് പിന്നാലെയാണ് നാല്പതോളം ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. ഇതില്‍ 35 ഓഫീസുകളിലും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. തൃശൂരിലെ ഒരു കെഎസ്എഫ്ഇ ബ്രാഞ്ചില്‍ രണ്ട് പേര് 20 ചിട്ടികളിലും ഒരാള്‍ പത്ത് ചിട്ടികളിലും ചേര്‍ന്നതായി കണ്ടെത്തി.

കെഎസ്എഫ്ഇ പിരിക്കുന്ന പണം കൃത്യമായി ബാങ്കിലോ ട്രഷറിയിലോ നിക്ഷേപിക്കുന്നില്ലെന്നും കണ്ടെത്തി. അതേസമയം വിജിലന്‍സിന്റെ കണ്ടെത്തലുകളെ തളളി ധനമന്ത്രി ടിഎം തോമസ് ഐസക് രംഗത്ത് എത്തി. വിജിലന്‍സ് കണ്ടെത്തല്‍ ശുദ്ധ അസംബന്ധം ആണെന്ന് ധനമന്ത്രി തുറന്നടിച്ചു. വരുമാനം എല്ലാ ദിവസവും ട്രഷറിയില്‍ അടയ്ക്കാനാവില്ലെന്ന് തോമസ് ഐസക് പറഞ്ഞു. കെഎസ്എഫ്ഇയില്‍ റെയ്ഡ് നടത്താനുളള തീരുമാനം ആരുടെ വട്ടാണെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു..
കെഎസ്എഫ്ഇ എന്നത് പല ഓഡിറ്റുകളും നടക്കുന്ന സ്ഥാപനമാണ് എന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. ക്രമക്കേട് ആരോപണങ്ങള്‍ തളളി കെഎസ്എഫ്ഇ ചെയര്‍മാനായ അഡ്വക്കേറ്റ് പീലിപ്പോസ് തോമസും രംഗത്ത് എത്തിയിട്ടുണ്ട്. ജീവനക്കാര്‍ ബിനാമി പേരുകളില്‍ ചിട്ടി പിടിക്കുന്നു എന്നുളള ആരോപണം പീലിപ്പോസ് തോമസ് നിഷേധിച്ചു. ഏതെങ്കിലും കെഎസ്എഫ്ഇ ജീവനക്കാര്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും ചെയര്മാന് വ്യക്തമാക്കി. അതേസമയം പരിശോധനയില്‍ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകളുടെ വിവരം നടപടി ശുപാര്‍ശ സഹിതം വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിന് കൈമാറും.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications