വയനാട് ലോക്സഭാ ഉപ തിരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യമായി മാറിയ താരമാണ് പ്രിയങ്കാ ഗാന്ധി. രാഹുൽ ഗാന്ധി എം.പിയായി വിജയിച്ച അതേ വയനാട്ടിലാണ് സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി ഇപ്പോൾ മത്സരിക്കുന്നത്. വയനാട് ദുരന്തത്തിനു ശേഷമാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ പ്രിയങ്ക തരംഗം സൃഷ്ടിക്കുമോ? തിരഞ്ഞെടുപ്പ് ചൂടിലും പ്രിയങ്കയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇപ്പോൾ ചർച്ചയാവുന്നുണ്ട്. പരിശോധിക്കാം.
പ്രിയങ്കാ ഗാന്ധിയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം....
വയനാട് ഉപ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി ക്യാപ് ഫണ്ടിൻ്റെ 13,200 യൂണിറ്റുകൾ പ്രിയങ്ക ഗാന്ധി സ്വന്തമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. അതിൻ്റെ വില 2.24 കോടി രൂപയാണ്. ഇത്തരം മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങളിലൂടെ അപ്രതീക്ഷിത നേട്ടം കൈവരിക്കാം. മാർക്കറ്റ് ഇനിയും ഉയർന്നാൽ കോടികൾ പിന്നെയും വർദ്ധിക്കും.
മാത്രമല്ല ഇതിനു പുറമേ സെപ്റ്റംബർ 30 വരെയുള്ള ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി ക്യാപ് ഫണ്ടിൻ്റെ കണക്ക് അനുസരിച്ച് എ.സി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരത് ഇലക്ട്രോണിക്സ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കല്യാൺ ജൂവലേഴ്സ്, ടെക് മഹീന്ദ്ര, എച്ച്.സി.എൽ ടെക്നോളജീസ് എന്നീ ഓഹരികളും പ്രിയങ്ക ഗാന്ധിയുടെ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുന്നുണ്ട്.
എന്താണ് ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി ക്യാപ് ഫണ്ട്?
ഫ്ലെക്സി ക്യാപ് ഫണ്ട് കാറ്റഗറിയിലെ ഏറ്റവും പഴയ സ്കീമാണ് ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി ക്യാപ്. തുടക്കത്തിൽ ഇത് ഫ്രാങ്കിലിൻ ഇന്ത്യാ പ്രൈമാ പ്ലസ് എന്നായിരുന്നു അറിയപ്പെട്ടത്. ഇവിടെ പ്രധാനമായും ലാർജ് ക്യാപ് സ്റ്റോക്കുകളിലാണ് നിക്ഷേപം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ 2018-ൽ, ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി ക്യാപിനെ മൾട്ടി ക്യാപ് ഫണ്ടായി തരംതിരിച്ചിരുന്നു. ഇതിൽ ലാർജ് ക്യാപിനു പുറമേ മിഡ്ക്യാപും, സ്മോൾ ക്യാപും ഉൾപ്പെടുന്നു.

ദീർഘകാലത്തേക്ക് ഉയർന്ന റിട്ടേണോടെ സമ്പാദിക്കാൻ ആഗ്രഹമുള്ളവർക്ക് ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി ക്യാപ് മികച്ച നിക്ഷേപമായിരിക്കും. മാത്രമല്ല ലാർജ് ക്യാപ് ഇക്വിറ്റി ഫണ്ടുകളേക്കാൾ താരതമ്യേന ഉയർന്ന റിട്ടേൺ സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇതാണ് ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി ക്യാപിലേക്ക് നിക്ഷേപിക്കാൻ പ്രിയങ്കാ ഗാന്ധിയേയും ആകർഷിച്ചത്.
ഫ്രാങ്ക്ലിൻ ഇന്ത്യ നിക്ഷേപങ്ങൾ....
ഫ്രാങ്ക്ലിൻ ഇന്ത്യ വെബ്‌സൈറ്റ് അനുസരിച്ച്, വിവിധ മേഖലകളിലാണ് നിക്ഷേപം അനുവദിച്ചത്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.
ബാങ്കിംഗിൽ 24.79%, ഐടിയിൽ 10.92%, ടെലികോം സേവനങ്ങളിൽ 6.51%, സിമൻ്റ്, സിമൻ്റ് അനുബന്ധ ഉൽപ്പന്നങ്ങളിൽ 4.78%, നിർമ്മാണത്തിൽ 4.48%, 4.3% ഓട്ടോമൊബൈൽ, പെട്രോളിയം ഉൽപ്പന്നങ്ങളിൽ 4.21%. എന്നിങ്ങനെയാണ് നിക്ഷേപം.
പ്രിയങ്ക ഗാന്ധിയുടെ മറ്റു നിക്ഷേപങ്ങൾ....
സെപ്റ്റംബർ 30ലെ കണക്ക് അനുസരിച്ച് ആക്‌സിസ് ഗ്രോത്ത് ഓപ്പർച്യുണിറ്റി ഫണ്ട് (7.87 ലക്ഷം രൂപ), ആക്‌സിസ് ബ്ലൂചിപ്പ് ഫണ്ട് (8.36 ലക്ഷം രൂപ), എച്ച്.ഡി.എഫ്.സി സ്‌മോൾ ക്യാപ് ഫണ്ട് (8.84 ലക്ഷം), ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ഇന്ത്യ ഓപ്പർച്യുണിറ്റി ഫണ്ട് (7.71 lakh) എന്നിവ ഉൾപ്പെടെ വിവിധ മ്യൂച്വൽ ഫണ്ട് സ്കീമുകളിലാണ് പ്രിയങ്ക ഗാന്ധി നിക്ഷേപിച്ചിരിക്കുന്നത്.
മാത്രമല്ല പ്രിയങ്ക ഗാന്ധി ഇന്ത്യൻ ഓഹരി വിപണിയിലും നിക്ഷേപം നടത്തിയിട്ടുണ്ട്. ഏകദേശം 18 കമ്പനികളിൽ ഓഹരികളുണ്ട്. അതിൽ ആറ് എണ്ണം സർക്കാർ സ്ഥാപനങ്ങളാണ്. ഒക്‌ടോബർ 18 വരെയുള്ള കണക്ക് പരിശോധിച്ചാൽ പ്രിയങ്ക ഗാന്ധിയുടെ സ്റ്റോക്ക് പോർട്ട്‌ഫോളിയോയുടെ ആകെ മൂല്യം 65.72 ലക്ഷം രൂപയാണ്. ഏകദേശം 19.08 ലക്ഷം വരെ സർക്കാർ ഓഹരികളിൽ നിക്ഷേപിച്ചിട്ടുണ്ട്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications