തുടർച്ചയായ അഞ്ചാം ദിവസം കുതിപ്പിലാണ് കോപ്പർ നിർമാണ കമ്പനിയായ ഹിന്ദുസ്ഥാൻ കോപ്പർ. ബുധനാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ ഓഹരി 430.50 രൂപ എന്ന 52 ആഴ്ചയിലെ ഉയർന്ന വില തൊട്ടു. 418 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി അഞ്ചു ശതമാനം നേട്ടം ഇതിനോടകം ഉണ്ടാക്കി. കഴിഞ്ഞ ബുധനാഴ്ച 358.20 രൂപയിലെത്തിയ ഓഹരി ഒരാഴ്ചയ്ക്കിടെ 17 ശതമാനം നേട്ടമുണ്ടാക്കി. ഒരു മാസത്തിനിടെ 313.30 രൂപയിൽ നിന്നും 430.50 രൂപയുല്ക്കാണ് ഓഹരി കുതിച്ചത്. 35 ശതമാനം നേട്ടം.

രാജ്യാന്തര വിപണിയിൽ കോപ്പർ വിലയിലുണ്ടാകുന്ന കുതിപ്പാണ് ഹിന്ദുസ്ഥാൻ കോപ്പറിന്റെ ഓഹരി വിലയിലെ മുന്നേറ്റത്തിന് കാരണായി പറയുന്നത്. 2026 ഓഹരിക്ക് അനുകൂല വർഷമാകുമെന്നും ഓഹരിയിൽ ബൈ ഓൺ ഡിപ്പ് പ്രയോഗിക്കുന്നത് ഗുണമാകുമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.
വില ഉയരുന്നത് എന്തുകൊണ്ട്
കമ്പനിയുടെ കയ്യിലുള്ള കോപ്പറിന് ഉയർന്ന വില ലഭിക്കുമെന്നതാണ് കുതിപ്പിന് കാരണമായി വിപണി നിരീക്ഷകർ പറയുന്നത്. കുറഞ്ഞ വിലയ്ക്ക് സംഭരിച്ച ഓഹരികൾ കമ്പനിക്ക് നിലവിലെ ഉയർന്ന വിപണി വിലയിൽ വിൽക്കാൻ സാധിക്കും. വരുന്ന പാദഫലങ്ങളിൽ കമ്പനിയുടെ വരുമാനം ഗണ്യമായി ഉയർത്താൻ ഇത് സഹായിക്കും. ഈ സാധ്യത മുൻകൂട്ടി കണ്ടാണ് ഓഹരിയുടെ വില ഉയരുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികളിലും മോട്ടോറുകളിലും കോപ്പർ ബാറുകൾ വലിയ തോതിൽ ഉപയോഗിക്കുന്നുണ്ട്. ഇവി മേഖലയുടെ വളർച്ച കോപ്പറിന്റെ ഡിമാൻഡ് വർധിപ്പിച്ചു. എഐ സാങ്കേതികവിദ്യയ്ക്ക് ആവശ്യമായ സെമി കണ്ടക്ടർ നിർമ്മാണത്തിനും ചെമ്പ് അനിവാര്യമാണ്. പുതിയ സാങ്കേതിക വിദ്യയിൽ കോപ്പർ നിർണായകമായതിനാൽ ഈ ട്രെൻഡ് വരും വർഷങ്ങളിലും തുടരാനാണ് സാധ്യത.
ലക്ഷ്യവില
ചോയിസ് ബ്രോക്കിങ് എക്സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയയുടെ വിലയിരുത്തലിലാൽ ഹ്രസ്വകാലത്തേക്ക് ഓഹരിക്ക് 450 രൂപ ലക്ഷ്യവില നൽകുന്നു. 408 രൂപ സ്റ്റോപ്പ് ലോസ് ക്രമീരിക്കാം.
ബസവ് ക്യാപിറ്റലിലെ സന്ദീപ് പാണ്ഡ്യയുടെ വിലയിരുത്തൽ പ്രകാരം, 475 രൂപയാണ് ഓഹരിക്ക് നൽകുന്ന ഹ്രസ്വകാല ലക്ഷ്യവില. ഈ നിരക്ക് ബ്രേക്ക് ചെയ്യുകയാണെങ്കിൽ ഓഹരി 540 രൂപവരെ കുതിക്കാം 2026 ൽ ഓഹരി 600 രൂപയിലേക്ക് എത്താമെന്നും അദ്ദേഹം വിലയിരുത്തുന്നു. ഓഹരിയുടെ അനുകൂല ഘടകങ്ങൾ പരിഗണിക്കുമ്പോൾ 2026 ലക്ഷ്യമാക്കി ഓരോ തവണ വില ഇടിയുമ്പോഴും വാങ്ങി സൂക്ഷിക്കാവുന്നതാണെന്നും സന്ദീപ് പാണ്ഡെ വിലയിരുത്തുന്നു.
കോപ്പർ വില
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ കോപ്പർ വില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് എംസിഎക്സിൽ കോപ്പർ വില കിലോയ്ക്ക് 1,146 രൂപ വരെ ഉയർന്നു. രാജ്യാന്തര വിപണയിൽ കോപ്പർ വില ആദ്യമായി ടണ്ണിന് 12,000 ഡോളർ എന്ന ചരിത്രപരമായ നിലവാരം മറികടന്നു. ബുധനാഴ്ച ലണ്ടൻ കമ്മോഡിറ്റി എക്സ്ചേഞ്ചിൽ കോപ്പർ വില ടണ്ണിന് 12,076.5 ഡോളറാണ്. ഇന്നലെ ക്ലോസിങിൽ 12,159.50 ഡോളറിലെത്തി ചരിത്രം കുറിച്ചിരുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications