യുഎസിന്റെയും മറ്റ് പ്രധാന സമ്പദ്‌വ്യവസ്ഥകൾക്കും വളർച്ചാ പ്രവചനം ഉയർത്തിയ ലോക ബാങ്ക് 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച കുറയുമെന്നാണ് നീരിക്ഷിക്കുന്നത്. 2023- 24 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ-മാർച്ച്) ഇന്ത്യയുടെ ജിഡിപി വളർച്ച പ്രവചനം 6.3 ശതമാനമായാണ് ലോക ബാങ്ക് താഴ്ത്തിയത്. 2023 ജനുവരിയിലെ 6.6 ശതമാനത്തിൽ നിന്ന് 0.3 ശതമാനം പോയിന്റ് താഴോട്ടാണ് വളർച്ചയെന്നാണ് ലോക ബാങ്കിന്റെ നിരീക്ഷണം.
ലോകം വളരുമ്പോഴും ഇന്ത്യയുടെ പ്രവചനം വെട്ടിക്കുറച്ചതിന് ചില കാരണങ്ങൾ ലോക ബാങ്ക് മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഉയർന്ന പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിൽ ഉപഭോഗത്തിലുണ്ടാകുന്ന മാന്ദ്യം, സർക്കാറിന്റെ ചെലവ് ചുരുക്കുൽ, വർധിച്ച് വരുന്ന കടമെടുപ്പ് ചെലവുകൾ എന്നിവയാണ് ലോക ബാങ്ക് മുന്നോട്ട് വെയ്ക്കുന്ന കാരണങ്ങൾ.
ഉയർന്ന പണപ്പെരുപ്പം ഉപഭോഗം കുറയ്ക്കും
ഇന്ത്യയുടെ വളർച്ച 6.3 ശതമാനമായി കുറയുമെന്നതിന് ലോക ബാങ്ക് മുന്നോട്ട് വെയ്ക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് ഉയർന്ന പണപ്പെരുപ്പമാണ്. ഇത് സ്വകാര്യ ഉപഭോഗം കുറയ്ക്കുമെന്നും വളർച്ച കുറയുമെന്നാണ് നിരീക്ഷണം. ഉയർന്ന പണപ്പെരുപ്പത്തിന് അനുസരിച്ച് ഉയർന്ന പലിശനിരക്കിലേക്ക് രാജ്യം കടക്കും. പലിശ നിരക്ക് ഉയരുമ്പോൾ രാജ്യത്തെ കോർപ്പറേറ്റുകളും വ്യക്തികളും വായ്പകളെടുക്കുന്നത് കുറയും. ഇത് വളർച്ചയെ നേരിട്ട് ബാധിക്കുന്നു.

ലോക ബാങ്കിന്റെ നിരീക്ഷണം വരുമ്പോൾ ഇന്ത്യയിലെ ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2023 ഏപ്രിലിൽ 4.7 ശതമാനമായി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഇത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹിഷ്ണുത പരിധിയായ 6 ശതമാനത്തിന് താഴെയാണ്. പണപ്പെരുപ്പം കുറഞ്ഞു വരുന്നതിനാൽ ഈ വർഷം അവസാനത്തോടെ ആർബിഐ പലിശ നിരക്ക് കുറയ്ക്കാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വളർച്ചയ്ക്ക് സഹായകമാണ്.
സർക്കാറിന്റെ ചെലവ് ചുരുക്കൽ
ഇന്ത്യയുടെ ജിഡിപി പ്രവചനം വെട്ടിക്കുറയ്ക്കാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത് സാമ്പത്തിക ഏകീകരണമാണ്. ധനകമ്മി കുറയ്ക്കുന്നതിനുള്ള സർക്കാറിനന്റെ ഇടപെടലുകൾ വളർച്ചയെ ഇടിക്കുമെന്നാണ് ലോക ബാങ്ക് നിരീക്ഷണം. കേന്ദ്ര ബജറ്റ് നിലവിൽ ധനകമ്മിയിലാണ്. സർക്കാരിന്റെ ചെലവ് അതിന്റെ വരുമാനത്തേക്കാൾ കൂടുതലാണെന്നർഥം.
ധനക്കമ്മി കുറയ്ക്കാൻ സർക്കാർ ചെലവ് ചുരുക്കുന്നതാണ് പ്രതിസന്ധിയെന്ന് ലോക ബാങ്ക് പറയുന്നു. വളരെ വലിയ തുക ചെലവഴിക്കുന്ന സർക്കാർ ചെലവ് ചുരുക്കിയാൽ അത് വളർച്ചയും അതുവഴി ജിഡിപി സംഖ്യയും ബാധിക്കും.
വർധിക്കുന്ന കടമെടുപ്പ് ചെലവ്
കേന്ദ്ര ബജറ്റിൽ 2023-24 സാമ്പത്തിക വർഷത്തിൽ സർക്കാറിന്റെ മൊത്ത വിപണി കടമെടുപ്പ് 15.43 ലക്ഷം കോടി രൂപയായിരിക്കും. പലിശ നിരക്കുകൾ വർധിച്ചതിനാൽ, സർക്കാരിന്റെ കടമെടുപ്പ് ചെലവുകളും വർധിക്കും. ഇത് ധനകമ്മി ഉയർത്തുമെന്ന ആശങ്കകളുള്ളതിനാൽ ചെലവ് ചുരുക്കുന്നതിലേക്ക് എത്തിക്കും.
2023 മാർച്ചിൽ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ധനക്കമ്മി 6.4 ശതമാനമായിരുന്നു. ഇത് സർക്കാർ നിശ്ചയിച്ച ലക്ഷ്യം കൈവരിക്കുകയും മുൻവർഷത്തേക്കാൾ കുറയകയും ചെയ്തു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications