''ആ​ഗോള ജിഡിപി ഉയരുമ്പോഴും ഇന്ത്യ താഴോട്ട്''; ഇന്ത്യയുടെ വളർച്ച വെട്ടികുറച്ച് ലോക ബാങ്ക്; 3 കാരണങ്ങൾ

യുഎസിന്റെയും മറ്റ് പ്രധാന സമ്പദ്‌വ്യവസ്ഥകൾക്കും വളർച്ചാ പ്രവചനം ഉയർത്തിയ ലോക ബാങ്ക് 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച കുറയുമെന്നാണ് നീരിക്ഷിക്കുന്നത്. 2023- 24 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ-മാർച്ച്) ഇന്ത്യയുടെ ജിഡിപി വളർച്ച പ്രവചനം 6.3 ശതമാനമായാണ് ലോക ബാങ്ക് താഴ്ത്തിയത്. 2023 ജനുവരിയിലെ 6.6 ശതമാനത്തിൽ നിന്ന് 0.3 ശതമാനം പോയിന്റ് താഴോട്ടാണ് വളർച്ചയെന്നാണ് ലോക ബാങ്കിന്റെ നിരീക്ഷണം.

ലോകം വളരുമ്പോഴും ഇന്ത്യയുടെ പ്രവചനം വെട്ടിക്കുറച്ചതിന് ചില കാരണങ്ങൾ ലോക ബാങ്ക് മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഉയർന്ന പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിൽ ഉപഭോഗത്തിലുണ്ടാകുന്ന മാന്ദ്യം, സർക്കാറിന്റെ ചെലവ് ചുരുക്കുൽ, വർധിച്ച് വരുന്ന കടമെടുപ്പ് ചെലവുകൾ എന്നിവയാണ് ലോക ബാങ്ക് മുന്നോട്ട് വെയ്ക്കുന്ന കാരണങ്ങൾ.

ഉയർന്ന പണപ്പെരുപ്പം ഉപഭോ​ഗം കുറയ്ക്കും

ഇന്ത്യയുടെ വളർച്ച 6.3 ശതമാനമായി കുറയുമെന്നതിന് ലോക ബാങ്ക് മുന്നോട്ട് വെയ്ക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് ഉയർന്ന പണപ്പെരുപ്പമാണ്. ഇത് സ്വകാര്യ ഉപഭോഗം കുറയ്ക്കുമെന്നും വളർച്ച കുറയുമെന്നാണ് നിരീക്ഷണം. ഉയർന്ന പണപ്പെരുപ്പത്തിന് അനുസരിച്ച് ഉയർന്ന പലിശനിരക്കിലേക്ക് രാജ്യം കടക്കും. പലിശ നിരക്ക് ഉയരുമ്പോൾ രാജ്യത്തെ കോർപ്പറേറ്റുകളും വ്യക്തി​കളും വായ്പകളെടുക്കുന്നത് കുറയും. ഇത് വളർച്ചയെ നേരിട്ട് ബാധിക്കുന്നു. 

''ആ​ഗോള ജിഡിപി ഉയരുമ്പോഴും ഇന്ത്യ താഴോട്ട്''; ഇന്ത്യയുടെ വളർച്ച വെട്ടികുറച്ച് ലോക ബാങ്ക്; 3 കാരണങ്ങൾ

ലോക ബാങ്കിന്റെ നിരീക്ഷണം വരുമ്പോൾ ഇന്ത്യയിലെ ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2023 ഏപ്രിലിൽ 4.7 ശതമാനമായി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഇത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹിഷ്ണുത പരിധിയായ 6 ശതമാനത്തിന് താഴെയാണ്. പണപ്പെരുപ്പം കുറഞ്ഞു വരുന്നതിനാൽ ഈ വർഷം അവസാനത്തോടെ ആർബിഐ പലിശ നിരക്ക് കുറയ്ക്കാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വളർച്ചയ്ക്ക് സഹായകമാണ്. 

സർക്കാറിന്റെ ചെലവ് ചുരുക്കൽ

ഇന്ത്യയുടെ ജിഡിപി പ്രവചനം വെട്ടിക്കുറയ്ക്കാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത് സാമ്പത്തിക ഏകീകരണമാണ്. ധനകമ്മി കുറയ്ക്കുന്നതിനുള്ള സർക്കാറിനന്റെ ഇടപെടലുകൾ വളർച്ചയെ ഇടിക്കുമെന്നാണ് ലോക ബാങ്ക് നിരീക്ഷണം. കേന്ദ്ര ബജറ്റ് നിലവിൽ ധനകമ്മിയിലാണ്. സർക്കാരിന്റെ ചെലവ് അതിന്റെ വരുമാനത്തേക്കാൾ കൂടുതലാണെന്നർഥം.

ധനക്കമ്മി കുറയ്ക്കാൻ സർക്കാർ ചെലവ് ചുരുക്കുന്നതാണ് പ്രതിസന്ധിയെന്ന് ലോക ബാങ്ക് പറയുന്നു. വളരെ വലിയ തുക ചെലവഴിക്കുന്ന സർക്കാർ ചെലവ് ചുരുക്കിയാൽ അത് വളർച്ചയും അതുവഴി ജിഡിപി സംഖ്യയും ബാധിക്കും. 

വർധിക്കുന്ന കടമെടുപ്പ് ചെലവ്

കേന്ദ്ര ബജറ്റിൽ 2023-24 സാമ്പത്തിക വർഷത്തിൽ സർക്കാറിന്റെ മൊത്ത വിപണി കടമെടുപ്പ് 15.43 ലക്ഷം കോടി രൂപയായിരിക്കും. പലിശ നിരക്കുകൾ വർധിച്ചതിനാൽ, സർക്കാരിന്റെ കടമെടുപ്പ് ചെലവുകളും വർധിക്കും. ഇത് ധനകമ്മി ഉയർത്തുമെന്ന ആശങ്കകളുള്ളതിനാൽ ചെലവ് ചുരുക്കുന്നതിലേക്ക് എത്തിക്കും.

2023 മാർച്ചിൽ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ധനക്കമ്മി 6.4 ശതമാനമായിരുന്നു. ഇത് സർക്കാർ നിശ്ചയിച്ച ലക്ഷ്യം കൈവരിക്കുകയും മുൻവർഷത്തേക്കാൾ കുറയകയും ചെയ്തു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X