കോർപ്പറേറ്റ് നികുതി നിരക്ക് കഴിഞ്ഞ മാസം 25% ആയി കുറച്ചപ്പോൾ കോർപ്പറേറ്റ് മേഖലയ്ക്ക് ദീപാവലിയ്ക്ക് മുന്നോടിയായി സർക്കാർ നൽകിയ സമ്മാനമായാണ് കരുതപ്പെട്ടത്. എന്നാൽ ഇപ്പോൾ സമാനമായ നികുതി ഇളവ് സർക്കാർ നൽകുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാരായ നികുതിദായകരും. മുൻ നീതി ആയോഗ് ചെയർമാൻ അരവിന്ദ് പനഗരിയയുടെ അഭിപ്രായത്തിൽ, "വ്യക്തിഗത ആദായനികുതിയിലും സമാനമായ പരിഷ്കരണത്തിന് സാധ്യതയുണ്ട്".
റിപ്പോർട്ടുകൾ ഇങ്ങനെ
പൊതു വരുമാന നികുതിദായകർക്ക് അടിസ്ഥാന നികുതി ഇളവ് പരിധി 2.5 ലക്ഷം രൂപയായി ടാസ്‌ക്ഫോഴ്സ് നിലനിർത്തിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് (60 വയസ്സിനു മുകളിൽ) അടിസ്ഥാന ഇളവ് 3 ലക്ഷം രൂപയും വളരെ മുതിർന്ന പൗരന്മാർക്ക് (80 വയസ്സിനു മുകളിൽ) 5 ലക്ഷം രൂപയുമാണ് നികുതി ബാധകമായ വരുമാന പരിധി.
വലിയ മാറ്റം
വരുമാന സ്ലാബുകൾ വിശാലമാക്കുക എന്നതായിരിക്കും ഏറ്റവും വലിയ മാറ്റം. 10% നികുതി സ്ലാബ് 10 ലക്ഷം രൂപ വരെ നീട്ടാൻ ടാസ്‌ക് ഫോഴ്‌സ് ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇത് നികുതിദായകരുടെ വലിയൊരു വിഭാഗത്തിന് കാര്യമായ ആശ്വാസം നൽകും. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) അനുസരിച്ച്, 2017-18 വർഷത്തിൽ റിട്ടേൺ സമർപ്പിച്ച 5.52 കോടി വ്യക്തിഗത നികുതിദായകരിൽ 27% ത്തിലധികം പേർക്ക് 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് വരുമാനം. ടാസ്‌ക് ഫോഴ്‌സിന്റെ ശുപാർശകൾ നടപ്പിലാക്കുകയാണെങ്കിൽ, 1.47 കോടി നികുതിദായകർ 20% സ്ലാബിൽ നിന്ന് 10% സ്ലാബിലേക്ക് മാറും.
ഇടത്തരം വരുമാനക്കാർക്ക്
കുറഞ്ഞ വരുമാനമുള്ള നികുതിദായകർക്ക് ടാക്സ് ഫോഴ്സിന്റെ നിർദ്ദേശങ്ങൾ കാര്യമായ നേട്ടം നൽകില്ല. 5 മുതൽ 6 ലക്ഷം രൂപ വരെ നികുതി വരുമാനമുള്ള ഇടത്തരം വരുമാനക്കാർക്ക് ഡിടിസി പാനൽ നിർദ്ദേശിച്ച പുതിയ സ്ലാബുകൾ പ്രകാരം നികുതി ബാധ്യത വലിയ മാറ്റം കാണുന്നില്ല. എന്നിരുന്നാലും ഇവർക്ക് നികുതിയിളവ് ലഭിക്കും. പ്രതിവർഷം 5 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്ന നികുതിദായകർക്ക് സെക്ഷൻ 87 എ പ്രകാരമുള്ള മുഴുവൻ നികുതി ഇളവും ടാസ്‌ക്ഫോഴ്സ് നിർദ്ദേശിച്ചിട്ടുണ്ട്.
നേട്ടം ഉയർന്ന വരുമാനക്കാർക്ക്
നികുതി വരുമാനം പ്രതിവർഷം 7 ലക്ഷം രൂപയുള്ള ഒരാൾക്ക് പോലും കാര്യമായ നേട്ടം ലഭിക്കില്ല. കാരണം ഇവരുടെ നികുതി 44,200 രൂപയിൽ നിന്ന് 40,000 രൂപയായി കുറയും. ഇത് വെറും 9.5 ശതമാനത്തിന്റെ കുറവാണ്. എന്നാൽ 10 ലക്ഷം രൂപ വരുമാനമുള്ള ഒരു നികുതിദായകന്റെ നികുതി ഏകദേശം 34% കുറയും. അതായത് 1.06 ലക്ഷത്തിൽ നിന്ന് 70,000 രൂപയായി കുറയും.
നഷ്ടം ഉങ്ങനെ
ആദായനികുതി സ്ലാബുകളിലെ നിർദ്ദിഷ്ട മാറ്റങ്ങൾക്ക് സർക്കാർ കനത്ത വില നൽകേണ്ടി വരും. കോർപ്പറേറ്റ് നികുതി നിരക്ക് വെട്ടിക്കുറച്ചതു വഴി ഖജനാവിന് ഏകദേശം 1.45 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമാണുള്ളത്. ബാങ്ക് ഓഫ് അമേരിക്ക-മെറിൽ ലിഞ്ച് റിപ്പോർട്ട് അനുസരിച്ച്, ആദായനികുതി സ്ലാബുകൾ പുനർവിന്യസിക്കുന്നത് ഖജനാവിന് 1.75 ലക്ഷം കോടി രൂപയുടെ നഷ്ട്ടമുണ്ടാക്കും. ഇതിൽ ഒരു ലക്ഷം കോടി രൂപ കേന്ദ്രവും 75,000 കോടി രൂപ സംസ്ഥാനങ്ങളും വഹിക്കേണ്ടി വരും.
malayalam.goodreturns.in
More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ബുദ്ധിമുട്ടാണോ? സഹായത്തിനായി 24 മണിക്കൂർ ഹെൽപ്പ്ലൈൻ സജ്ജം!

ആദായനികുതി റിട്ടേൺ: അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാം; 24 മണിക്കൂർ ഹെൽപ്പ് ലൈൻ സേവനം തുടങ്ങി

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications