കോവിഡ് 19 പ്രതിസന്ധികള്‍ക്കിടയില്‍ കൃത്യ സമയത്ത്് വായ്പാ തിരിച്ചടവ് നടത്തുന്നത് ഏറെ പ്രയാസകരമായ ഒന്നായി മാറിയിട്ടുണ്ട്.
കോവിഡ് 19 പ്രതിസന്ധികള്‍ക്കിടയില്‍ കൃത്യ സമയത്ത്് വായ്പാ തിരിച്ചടവ് നടത്തുന്നത് ഏറെ പ്രയാസകരമായ ഒന്നായി മാറിയിട്ടുണ്ട്. പ്രാദേശിക തലത്തില്‍ രാജ്യത്ത് പലയിടങ്ങളിലായി പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്ന ലോക്ക്ഡൗണുകളും മറ്റ് നിയന്ത്രണ സംവിധാനങ്ങളും കാരണം ബിസിനസുകള്‍ തളര്‍ന്നിരിക്കുകയാണ്. തൊഴിലെടുക്കുന്നവര്ക്കാണെങ്കില് പുതിയ നല്ല തൊഴില്‍ കണ്ടെത്തുവാന്‍ സാധിക്കുന്നില്ല. ഒപ്പം കഴിഞ്ഞ വര്‍ഷം മുതല്‍ തുടരുന്ന ശമ്പളക്കുറവും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.
പുതിയ ഒരു വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ബാങ്കുകള്‍ ആദ്യം പരിശോധിക്കുന്നത് അപേക്ഷകന്റെ ക്രെഡിറ്റ് സ്കോറാണ്. മികച്ച രീതിയില്‍ ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്തണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പ്രതിമാസമുള്ള ഇഎംഐ അടവുകളെല്ലാം കൃത്യമായ തിരിച്ചടയ്ക്കുവെന്ന് ഉറപ്പു വരുത്തണം.
ബാങ്കുകളുടെ ക്രെഡിറ്റ് റിസ്ക് കൈകാര്യം ചെയ്യുന്നതിനും അത് കുറച്ചുകൊണ്ടുവരുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളെ കോവിഡ് പ്രതിസന്ധി പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി ഈ പ്രത്യേക സാഹചര്യവുമായി പൊരുത്തപ്പെടുവാനും മറികടക്കുന്നതിനുള്ള പുതിയ സങ്കേതങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങളിലുമാണ് ബാങ്കുകള്‍. വായ്പാ തിരിച്ചടവ് പരമാവധി മുടങ്ങാതിരിക്കുവാന്‍ ഡിജിറ്റല്‍ രീതികളെയാണ് ബാങ്കുകള്‍ ഇപ്പോള്‍ കൂടുതലായും ആശ്രയിക്കുന്നത്.

മോറട്ടോറിയം കാലയളവില്‍ വലിയൊരു വിഭാഗം ജീവനക്കാരും , ബിസിനസ് ഉടമകളും ആര്‍ബിഐ അനുവദിച്ച ഈ മോറട്ടോറിയം സ്വീകരിക്കുകയാണുണ്ടായത്. ആ സമയത്തെ ആവശ്യങ്ങള്‍ക്കായി കുറച്ചു പണം കൈയ്യില്‍ തന്നെ ഉണ്ടാവുക എന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം.
കോവിഡിന് മുമ്പുള്ള സമയത്തേക്കാള്‍ ചെക്ക് ബൗണ്‍സ് റേറ്റ് 20 ശതമാനം ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴുമുള്ളത്. കോവിഡിന്റെ രണ്ടാം തരംഗത്തോടൊപ്പം അത് വീണ്ടും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉള്ള ഉപയോക്താക്കളുടെ ബൗണ്‍സ് റേറ്റ് 24 ശതമാനമാണ്. കുറഞ്ഞ ക്രെഡിറ്റ് സ്കോര്‍ ഉള്ള ഉപയോക്താക്കളുടെ ബൗണ്‍സ് റേറ്റ് 46 ശതമാനവുമാണ്.
കോവിഡിന് മുമ്പ് മികച്ച ഉപയോക്താക്കളായി കണക്കാക്കിയിരുന്ന 25 ശതമാനം മുതല്‍ 30 ശതമാനം വരെയുള്ളവര്‍ മൊറട്ടോറിയം തെരഞ്ഞടുത്തതിന് ശേഷം തിരിച്ചടവിന് പ്രയാസപ്പെടുകയാണ്. കോവിഡ് പ്രതികൂലമായി ബാധിച്ചിരിക്കുന്ന വ്യക്തികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും സഹായവുമായി ആര്‍ബിഐ 2020 ആഗസ്ത് മാസത്തില്‍ ഒരു പുനര്‍നിര്‍ണയ പദ്ധതി അവതരിപ്പിച്ചിരുന്നു. പദ്ധതിയില്‍ 12 മുതല്‍ 15 ശതമാനം വരെ മോറട്ടോറിയം ഉപയോക്താക്കള്‍ തിരഞ്ഞെടുത്തു.
മോറട്ടോറിയം പ്രഖ്യാപിച്ചതിന്റെ ആദ്യ മാസത്തില്‍ 10 ശതമാനത്തില്‍ കുറവ് ഉപയോക്താക്കളാണ് മോറട്ടോറിയം തെരഞ്ഞെടുത്തത്. എന്നാല്‍ ലോക്ക്ഡൗണ്‍ നീളുകയും പ്രതിസന്ധികള്‍ തുടരുകയും ചെയ്തതോടെ ആര്‍ബിഐ മോറട്ടോറിയം കാലാവധി നീട്ടിയ മാസങ്ങളില്‍ കൂടുതല്‍ പേര് മോറട്ടോറിയം ഉപയോക്താക്കളായി. 43 ശതമാനം പേരാണ് ഈ കാലയളവില്‍ മോറട്ടോറിയം തെരഞ്ഞെടുത്തത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications