രാജ്യത്ത് ഏറ്റവും കൂടുതൽ നിക്ഷേപങ്ങൾ ബാങ്ക് അക്കൗണ്ടിലാണ്. സേവിംഗ്സ് അക്കൗണ്ടിലും സ്ഥിര നിക്ഷേപ അക്കൗണ്ടിലുമായി വലിയ തുക നിക്ഷേപമുള്ളവർ ഒരുപാടുണ്ട്. രാജ്യത്തെ ബാങ്കുകളുടെ നിക്ഷേപ സുരക്ഷിതത്വം തന്നെയാണ് ഇതിന് കാരണം. രാജ്യത്തെ നിക്ഷേപങ്ങളിൽ വലിയൊരളവ് നിക്ഷേപവും ഇൻഷൂർ ചെയ്തവയാണ്.
എസ്ബിഐ റിസർച്ചിന്റെ പഠന പ്രകാരം അമേരിക്കയിലെ ചെറു ബാങ്കുകളിലെ 40 ശതമാനം നിക്ഷേപങ്ങൾ മാത്രമാണ് ഇൻഷൂർ ചെയ്തിട്ടുള്ളത്. ഇന്ത്യയിലെ റീജിയണൽ റൂറൽ ബാങ്ക്, സഹകരണ ബാങ്ക്, എന്നിവയിലെ നിക്ഷേപങ്ങൾ യഥാക്രമം 82.9 ശതമാനം, 66.5 ശതമാനം ഇൻഷൂർ ചെയ്തവയാണ്. എന്നാൽ ഉയർന്ന നിക്ഷേപമുള്ള അക്കൗണ്ടാണെങ്കിൽ ശ്രദ്ധിക്കമമെന്നാണ് പുതിയ വിവരം.
കെവൈസി പ്രധാനം
ബാങ്കിൽ വലിയ തുക നിക്ഷേപമുള്ളവരാണെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് പുറത്തു വരുന്ന വാർത്തകൾ. വലിയ നിക്ഷേപമുള്ള, കെവൈസി വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത ബാങ്ക് അക്കൗണ്ടുകളാണ് കേന്ദ്ര സർക്കാറും റിസർവ് ബാങ്കും പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അക്കൗണ്ടുകൾക്ക് എന്തെങ്കിലും അപകടസാധ്യതകൾ ഉണ്ടോയെന്ന് അറിയാനാണ് പരിശോധന എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ആരൊക്കെ റഡാറിൽ
ട്രസ്റ്റുകൾ, അസോസിയേഷനുകൾ, സൊസൈറ്റികൾ, ക്ലബ്ബുകൾ, ഉയർന്ന ആസ്തിയുള്ള വ്യക്തികൾ എന്നിവരുടെ അക്കൗണ്ടുകളാണ് കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നത്. കുറച്ച് അക്കൗണ്ടുകളിൽ നിന്നുള്ള ചില ഇടപാടുകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായതിനെ തുടർന്നാണ് കേന്ദ്രം ഇത്തരമൊരു തീരുമാനമെടുത്തത്. പരിശോധിച്ച അക്കൗണ്ടിൽ പലതിലും കെവൈസി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
കെവൈസി പുതുക്കിയില്ലെങ്കിൽ നടപടി
കോവിഡ് കാരണം, 2022 മാർച്ച് വരെ കെവൈസി അപ്ഡേറ്റുകൾ നടത്താത്ത അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് ആർബിഐ തടഞ്ഞിരുന്നു. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം തുടർച്ചയായ അഭ്യർഥനകൾ നടത്തിയിട്ടും നിരവധി അക്കൗണ്ടുകൾ കെവൈസി അപ്‌ഡേറ്റ് ചെയ്തിട്ടില്ലെന്നാണ് ബാങ്കിംഗ് രംഗത്ത് നിന്നുള്ള റിപ്പോർട്ട്. അക്കൗണ്ടുകൾ ഭാഗികമായി മരവിപ്പിക്കാൻ ബാങ്കുകൾക്ക് സാധിക്കുമോ എന്ന കാര്യത്തിൽ ആർബിഐയിൽ നിന്ന് ബാങ്കുകൾ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്.
കെവൈസി പുതുക്കണം
റിസര്‍വ് ബാങ്ക് ഈയിടെ പീരിയോഡിക് കെവൈസി അപ്‌ഡേഷനുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇടവേളകളില്‍ കെവൈസി പുതുക്കുന്നത് ആര്‍ബിഐ നിര്‍ബന്ധമാക്കിയിരുന്നു. ഇതിനുള്ള നടപടികളും ആര്‍ബിഐ ലളിതമാക്കിയിരുന്നു. ക
ഴിഞ്ഞ ബജറ്റില്‍ കെവൈസി പ്രക്രിയ ലളിതമാക്കാന്‍ നടപടി സ്വീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വ്യത്യസ്ത പേരുകളില്‍ ഒരാള്‍ ഒന്നിലധികം അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്യുന്നത് തടയുന്നതിന് കെവൈസി നടപടി ശക്തമാക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്.
ജൂൺ 30 അവസാന തീയതി
2023 ജൂണിനുള്ളിൽ രാജ്യത്തെ ബാങ്കുകളിലുള്ള എല്ലാ അക്കൗണ്ടും കെവൈസി അപ്ഡേറ്റാണെന്ന് ഉറപ്പു വരുത്താൻ ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കെവൈസി വിവരങ്ങളില്‍ മാറ്റമില്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തി റി-കെവൈസി പൂര്‍ത്തിയാക്കാം. രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ വഴിയോ എടിഎം, ഓണ്‍ലൈന്‍ ബാങ്കിംഗ് എന്നിവ വഴിയും റി-കെവൈസി നടത്താം.
മേല്‍വിലാസം മാറുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമെ പുതിയ കെവൈസി വിവരങ്ങള്‍ നല്‍കേണ്ടതുള്ളൂ. മുകളില്‍ സൂചിപ്പിച്ച മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പുതുക്കിയ കെവൈസി വിവരങ്ങള്‍ സമര്‍പ്പിക്കാം. 2 മാസത്തിനുള്ളില്‍ ഈ വിവരങ്ങള്‍ ബാങ്ക് വെരിഫൈ ചെയ്യണം.
പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ നമ്പര്‍ , വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡ് തുടങ്ങിയ നിലവിലെ ഔദ്യോഗിക രേഖകളല്ല ബാങ്കിന്റെ കയ്യിലെങ്കില്‍ പുതുക്കിയ രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെടാം. നല്‍കിയ രേഖകളുടെ കാലാവധി പൂര്‍ത്തിയായാലും പുതിയ രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെടാം. പുതിയ കെവൈസി വിവരങ്ങളാണെങ്കില്‍ ബാങ്കില്‍ നേരിട്ടെത്തിയോ വീഡിയോ അടിസ്ഥാനമാക്കിയുള്ള നടപടികളിലൂടെയോ കെവൈസി പൂര്‍ത്തിയാക്കാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications