ഇന്ത്യയിലെ സ്വര്‍ണ ഉപയോഗത്തിന്റെ അളവ് വര്‍ഷന്തോറും കൂടി വരുകയാണ്. രാജ്യത്ത് ആവശ്യമായ സ്വര്‍ണത്തിന്റെ 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. 2022 ല്‍ മാത്രം 706 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഏകദേശം 36.6 ബില്യണ്‍ ഡോളറിന്റെ മൂല്യം വരും. സ്വർണത്തോടുള്ള താല്പര്യം കാരണം നികുതി ഇളവിൽ സ്വർണം ലഭിക്കുന്ന ദുബായിൽ നിന്ന് സ്വർണം കൊണ്ടുവരാറുണ്ട്.
ഇതുപോലെ വലിയ ഇളവിൽ സ്വർണം വാങ്ങാൻ എന്നാല്‍ ഇനി ഭൂട്ടാനില്‍ പോയാലും മതി. ഫ്യൂന്‍ഷോലിംഗ് അല്ലെങ്കില്‍ തിംഫു സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് നികുതി രഹിത സ്വര്‍ണം വാങ്ങാം എന്നാണ് ഭൂട്ടാന്റ ഓഫര്‍. ഇത് എങ്ങനെ സാധ്യമാകുമെന്ന് ചുവടെ ലേഖനത്തിൽ വിശദമാക്കാം.
ഭൂട്ടാന്റെ ഓഫർ
ഭൂട്ടാൻ രാജാവിന്റെ ജന്മദിനവും ഭൂട്ടാനീസ് പുതുവത്സര ദിവസവുമായ ഫെബ്രുവരി 21 നാണ് ഭൂട്ടാൻ സർക്കാർ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്തെത്തുന്ന സന്ദർശകർക്ക് നികുതി രഹിത സ്വർണം വാങ്ങാനുള്ള അവസരം നൽകുമെന്ന് പ്രഖ്യാപിച്ചത്. മാർച്ച് 1 മുതൽ ഫ്യൂന്‍ഷോലിംഗ്, തിംഫു നഗരങ്ങിൽ ഈ സൗകര്യം ലഭ്യമാകുമെന്നാണ് ഭൂട്ടാനീസ് മാധ്യമമായ കുൻസെൽ റിപ്പോർട്ട് ചെയ്യുന്നത്. ഭൂട്ടാനീസ് ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡ്യൂട്ടി ഫ്രീ ഔട്ട്‌ലെറ്റുകൾ വഴിയാണ് സ്വർണം വാങ്ങാനവുക.
എത്ര രൂപയ്ക്ക് സ്വർണം ലഭിക്കും
ഇന്ത്യൻ രൂപയ്ക്കും ഭൂട്ടാൻ എൻഗുൾട്രം (ബിടിഎൻ) ഒരേ വിലയായതിനാൽ ഇന്ത്യക്കാർക്ക് ഭൂട്ടാനിലെ വിലയിൽ തന്നെ സ്വർണം വാങ്ങാം. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 55,680 രൂപയാണ് ബുധനാഴ്ച ഡൽഹിയിലെ വില. ഭൂട്ടാനിൽ നിലവിലെ സ്വർണ വില 37,588.49 ബിടിഎൻ ആണ്. ഒരു ബിടിഎൻ ഇന്ത്യൻ രൂപയ്ക്ക് തുല്യമായതിനാൽ ഇന്ത്യക്കാർക്ക് ഏകദേശം 37,588.49 രൂപയ്ക്ക് സ്വർണം വാങ്ങാം.
ചില നടപടികൾ പൂർത്തിയാക്കണം
കുറഞ്ഞ വിലയ്ക്ക് സ്വർണം വാങ്ങാൻ ചില നിബന്ധനകൾ ടൂറിസ്റ്റുകൾ പാലിക്കേണ്ടതുണ്ട്. ഡ്യൂട്ടി ഫ്രീ സ്വർണത്തിന്റെ പ്രയോജനം ലഭിക്കുന്നതിന് സന്ദർശകർ സുസ്ഥിര വികസന ഫണ്ട് (എസ്ഡിഎഫ്) അടയ്ക്കണം. ഇന്ത്യക്കാർക്ക് 1,200 രൂപയ്ക്കും 1,800 രൂപയ്ക്കും ഇടയിലാണ് സുസ്ഥിര വികസന ഫീസ് നൽകേണ്ടി വരുന്നത്.
ഭൂട്ടാൻ സർക്കാറിന്റെ ടൂറിസ്റ്റ് സർട്ടിഫൈഡ് ഹോട്ടലിൽ ഒരു രാത്രിയെങ്കിലും താമസിച്ചവർക്കുമാണ് ഡ്യൂട്ടി ഫ്രീ സ്വർണം ലഭിക്കുന്നത്. സ്വർണം വാങ്ങാൻ വിനോദസഞ്ചാരികൾ യുഎസ് ഡോളറും കൊണ്ടുവരണമെന്നും ഭൂട്ടാൻ സർക്കാറിന്റെ നിർദ്ദേശമുണ്ട്.
എത്ര സ്വർണം ഇന്ത്യക്കാർക്ക് വാങ്ങാം
ഇന്ത്യക്കാർക്ക് വിദേശത്ത് നിന്ന് കൊണ്ടു വരാവുന്ന സ്വർണം സംബന്ധിച്ച് നിബന്ധനകളുണ്ട്. കേന്ദ്ര പരോക്ഷ നികുതി ബോർഡിന്റെയും കസ്റ്റംസിന്റെയും നിബന്ധനകൾ ഇത് സംബന്ധിച്ച് നിലവിലുണ്ട്. മടങ്ങിയെത്തുന്ന പുരുഷ യാത്രക്കാര്‍ക്ക് 50,000 രൂപയില്‍ കൂടാത്ത 20 ഗ്രാം വരെ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരാം.
യാത്രക്കാർ സ്ത്രീകളാണെങ്കിൽ ഇരട്ടി അളവിൽ കൊണ്ടുവരാം. 1 ലക്ഷം രൂപയുടെ ആഭരണങ്ങളോ 40 ഗ്രാം വരെയോ കൊണ്ടുവരാം. ദമ്പതികള്‍ക്ക് മൊത്തത്തില്‍ 60 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാം. സ്വർണത്തോടൊപ്പം സാധുവായ എല്ലാ രസീതുകളും ബില്ലുകളും കരുതേണ്ടതുണ്ട്. കൃത്യമായ രേഖകളില്ലാത്തപക്ഷം വിമാനത്താവളത്തില്‍ പരിശോധനയിൽ സ്വർണം കണ്ടെത്തിയാൽ പിഴ ഈടാക്കും.
More From GoodReturns

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

എസ്ഐപി നിക്ഷേപം കുതിക്കുന്നു; സ്മോൾ ക്യാപ് ഫണ്ടുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം!

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!



Click it and Unblock the Notifications