ഓഹരികളിൽ നിക്ഷേപിക്കാൻ പലർക്കുമുള്ള വിമുഖത നിക്ഷേപത്തിന്റെ സാങ്കേതികവും സാമ്പത്തികവുമായ വിശകലനങ്ങളിലെ കൃത്യമായ അറിവില്ലായ്മയാണ്. എന്നാൽ അധിക സമയ ചെലവോ സാങ്കേതിക അറിവോ ഇല്ലാതെയും നിക്ഷേപിക്കാൻ സഹായിക്കുന്ന മാർഗമാണ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ അഥവാ ഇടിഎഫ്. ഇക്കഴിഞ്ഞ വർഷങ്ങളിലായി ഇടിഎഫ് നിക്ഷേപം ഉയർന്ന് കൊണ്ടിരിക്കുകയാണ്. 2023 ജൂൺ 30 വരെയുള്ള കണക്ക് പ്രകാരം 174-ലധികം ഇടിഎഫുകൾ ഇന്ന് വിപണിയിലുണ്ട്. എങ്ങനെ ഇടിഎഫിൽ നിക്ഷേപിക്കാമെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങളും നോക്കാം.
ഇടിഎഫ്
ഒരു നിശ്ചിത സൂചികയെ ട്രാക്ക് ചെയ്യുന്ന ഒരു കൂട്ടം സെക്യൂരിറ്റികളിലാണ് ഇടിഎഫ് നിക്ഷേപിക്കുന്നത്. അതിനാൽ നിഷ്ക്രിയ നിക്ഷേപ രൂപമാണ് ഇടിഎഫ് എന്ന് പറയാം. ട്രാക്ക് ചെയ്യുന്ന സൂചികയുടെ റിട്ടേണിനോട് ചേർന്നുള്ള ആദായം നൽകാൻ ഇടിഎഫ് ശ്രമിക്കും. ഉദാഹരണമായി നിഫിറ്റി 50 സൂചികയെ ട്രാക്ക് ചെയ്യുന്ന ഇടിഎഫ് പ്രവർത്തിക്കുന്നത് നിഫ്റ്റിയുടെ മൂവ്‌മെന്റിനെ അടിസ്ഥാനമാക്കിയാണ്. നിഫ്റ്റി താഴോട്ടാണെങ്കിൽ ഇടിഎഫിന്റെ ആദായവും താഴോട്ടായിരിക്കും.
നിഫിറ്റി ബീഇഎസ്
നിഫ്റ്റി 50 സൂചികയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നൊരു ഇടിഎഫ് ആണ് നിഫ്റ്റി ബീഇഎസ് (ബെഞ്ചമാർക്ക് എക്‌സചേഞ്ച് ട്രേഡിഡ് സകീം). 2002 ജനുവരിയിൽ അവതരിപ്പിച്ച നിഫ്റ്റി ബീഇഎസാണ് ഇന്ത്യയിലെ ആദ്യ ഇടിഎഫ്. നിഫ്റ്റി ബീഇഎസിൽ നിക്ഷേപിക്കുന്നതിലൂടെ നിഫ്റ്റി 50 സൂചികയിലുള്ള കമ്പനികളിലെ നേട്ടം നിക്ഷേപകന് സ്വന്തമാക്കാം.
13 വിവിധ സക്ടെറുകളിൽ നിന്നുള്ള ഏറ്റവും മികച്ച 50 കമ്പനികളാണ് നിഫ്റ്റി 50 യിൽ ഉൾപ്പെടുന്നത്. ഇതിനാൽ നിഫ്റ്റി 50യുടെ വളർച്ചയ്ക്ക് അനുസരിച്ചുള്ള ആദായം നിഫ്റ്റി ബീഇഎസ് നൽകുന്നു.
ഇടിഎഫിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കാം
ഇടിഎഫുകളിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങളെ പരിശോധിക്കാം.
1) മാർക്കറ്റ് ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ 15-30 മിനിറ്റിനുള്ളിൽ ഇടിഎഫുകളുടെ ട്രേഡിംഗ് വോളിയം കുറവായിരിക്കും. അതിനാൽ വിപണി ആരംഭത്തിൽ ഇടിഎഫ് വാങ്ങുന്നതും വിൽക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.
2) ഇടിഎഫുകൾ വാങ്ങുമ്പോൾ മാർക്കറ്റ് ഓർഡർ നൽകുകയാണെങ്കിൽ, അവസാനം ട്രേഡ് ചെയ്ത വിലയിൽ നിന്ന് വളരെ വ്യത്യാസത്തിൽ യൂണിറ്റുകൾ ലഭിച്ചേക്കാം. അതിനാൽ, ഇടിഎഫുകൾ വാങ്ങുമ്പോൾ ലിമിറ്റ് ഓർഡറുകൾ ഉപയോഗിക്കുന്നതാണ് ഉചിതം.
3) അസ്ഥിരമായ വിപണി ഘട്ടങ്ങളിൽ , ഇടിഎഫുകൾ പലപ്പോഴും വിവിധ കാരണങ്ങളാൽ പ്രീമിയത്തിലും ഡിസ്കൗണ്ടുകളിലും ട്രേഡ് ചെയ്യാം. അതിനാൽ ഇടിഎഫുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോൾ നെറ്റ് അസറ്റ് വാല്യൂ പരിശോധിക്കുക.
4)എല്ലാ ഇടിഎഫുകളും സ്ഥിരമായി ട്രേഡ് ചെയ്യുന്നവയല്ല. അതിനാൽ ഒരു ഇടിഎഫിൽ നിക്ഷേപിക്കുകയാണെങ്കിൽ, ഒരു ദിവസത്തിന്റെ വോളിയം മാത്രം പരിശോധിക്കുന്നതിന് പകരം മുൻകാല വോള്യങ്ങളും പരിശോധിക്കണം.
5) സ്ഥിരമായി ഇടിഎഫുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ, മ്യൂച്വൽ ഫണ്ടുകൾ പോലെ ഒരു സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റമെന്റ് പ്ലാൻ ഉപയോഗിക്കുക.

നികുതി
നികുതിയുടെ കാര്യത്തിൽ ഇടിഎഫുകൾ അസറ്റ് വിഭാഗത്തെഅടിസ്ഥാനമാക്കിയാണ് നികുതി ചുമത്തുക. ഉദാഹരണത്തിന്, നിഫ്റ്റി 50 ഇടിഎഫിന് ഇക്വിറ്റി മ്യൂച്വൽ ഫണ്ട് പോലെ നികുതി ഈടാക്കും. 10 വർഷത്തെ ഗവ സെക്യൂരിറ്റിസ് ഇടിഎഫ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ട് കണക്കെയാണ് നികുതി ചുമത്തുക. ഇക്വിറ്റിയെ ട്രാക്ക് ചെയ്യുന്ന ഇടിഎഫുകൾ 12 മാസത്തിൽ കൂടുതൽ കൈവശം വെച്ചാൽ നേടുന്ന ലാഭം ദീർഘകാല മൂലധന നേട്ടം ദീർഘകാല മൂലധന നേട്ടമായി കണക്കാക്കും.
എങ്ങനെ നിക്ഷേപിക്കാം
മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് വ്യത്യസ്തമായി ഇടിഎഫുകൾ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി മാത്രമേ വാങ്ങാനും വിൽക്കാനും കഴിയൂ. അതിനാൽ ഇടിഎഫുകളിൽ ട്രേഡ് ചെയ്യുന്നതിന് ഡിമാറ്റ് അക്കൗണ്ട് നിർബന്ധമാണ്. നിഷ്ക്രിയമായി കൈകാര്യം ചെയ്യുന്നതിനാൽ മ്യൂച്വൽ ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇടിഎഫുകൾക്ക് കുറഞ്ഞ ചെലവ് അനുപാതം മാത്രമാണ് ഉള്ളത്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications