ജിഎസ്ടി പണി തന്നു ; അടുക്കള തൊട്ട് ആശുപത്രി വരെ ചെലവേറും; 18 മുതൽ വില ഉയരുന്ന ഉത്പ്പന്നങ്ങളിതാ

ഇനി വരാനിരിക്കുന്നത് വില കയറ്റമാണ്. ജൂൺ അവസാന വാരം അവസാനിച്ച ജിഎസ്ടി (ചരക്കു സേവന നികുതി) കൗൺസിലിന്റെ നികുതി ഉയർത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ജൂലായ് 18 മുതൽ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച് സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് ഉത്തരവിറക്കി. നിത്യോപയോഗ സാധനങ്ങള്‍ക്ക് അടക്കം 47ാമത് ജിഎസ്ടി കൗണ്‍സില്‍ യോ​ഗം നികുതി ചുമത്തിയിരുന്നു. ഇതോടെ നികുതി ഇളവുണ്ടായിരുന്ന പല ഉത്പ്പന്നങ്ങളും ജിഎസ്ടി ബ്രാക്കറ്റിനുള്ളിലായി.

എന്താണ് ജിഎസ്ടി

എന്താണ് ജിഎസ്ടി

2017 ജൂലായ് 1 മുതലാണ് രാജ്യത്ത് ജിഎസ്ടി നടപ്പാലാക്കിയത്. അഞ്ചാം വർഷമാണിത്. ദേശീയ, സംസ്‌ഥാന തലങ്ങളിലായി നിലവിലുണ്ടായിരുന്ന ആയിരക്കണക്കിന് പരോക്ഷനികുതികൾക്ക് പകരം ഒറ്റ പരോക്ഷ നികുതി ഏർപ്പെടുത്തുന്നതാണ് ജിഎസ്ടി. 5%, 12%, 18%, 28% എന്നിങ്ങനെ നാല് നികുതി സ്ലാബുകളാണ് ജിഎസ്ടിക്കുള്ളത്. 

വില കയറും

വില കയറും

മിക്ക ഉത്പ്പന്നങ്ങൾക്കും നികുതി ഏർപ്പെടുത്തുകയും നിലവിൽ ഉണ്ടായിരുന്നവയുടെ ജിഎസ്ടി സ്ലാബ് ഉയർത്തുകയുമാണ് ചെയ്തത്. കാർഷിക ഉത്പ്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നതാണ് അടുക്കളയെ നേരിട്ട് ബാധിക്കുക. ആശുപത്രി വാസത്തിനും ഹോട്ടൽ താമസത്തിനും പുതുതായി നികുതി ചുമത്തിയവയുടെ കൂട്ടത്തിലുണ്ട്. ഏതൊക്കെ ഉത്പ്പന്നങ്ങൾക്ക് വില വർധിക്കുമെന്ന് നോക്കാം. 

ആശുപത്രി മുറി

* മുന്‍കൂട്ടി പാക്ക് ചെയ്ത ചീസ്, ലെസ്സി, ബട്ടര്‍ മില്‍ക്ക്, പാക്കറ്റ് തൈര്, ഗോതമ്പ് പൊടി, തേന്‍, പപ്പടം, മാസം എന്നിവയ്ക്കാണ് വില ഉയരുന്നത്.

മുന്‍കൂട്ടി പായ്ക്ക് ചെയ്തതും മുന്‍കൂട്ടി ലേബല്‍ ചെയ്തതുമായ കാര്‍ഷിക ഉത്പന്നങ്ങൾക്ക് 5 ശതമാനം ജിഎസ്ടി ഏർപ്പെടുത്തി.

* ചെക്കുകള്‍ നല്‍കുന്നതിനുള്ള ബാങ്കിന്റെ സര്‍വീസ് ചാര്‍ജില്‍ 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്തി.

* ഐസിയു ഇല്ലാതെ ആശുപത്രി മുറികളുടെ ദിവസ വാടക 5000 രൂപയിൽ കൂടുതലാകുമ്പോള്‍ 5 ശതമാനം ജിഎസ്ടി ഈടാക്കും. ദിവസ വാടക 1000 രൂപയിൽ താഴെയുള്ള ഹോട്ടൽ മുറികൾക്ക് 12 ശതമാനം ജിഎസ്ടി ഏർപ്പെടുത്തി. ഇവയ്ക്ക് രണ്ടിനും നേരത്തെ ജിഎസ്ടി ഉണ്ടായിരുന്നില്ല,

മാപ്പ്, അറ്റല്‌സ്, ചാർട്ട്

* മാപ്പ്, അറ്റല്‌സ്, ചാർട്ട് എന്നിവയ്ക്ക് 12 ശതമാനം ജിഎസ്ടി ഈടാക്കും.

* എല്‍ഇഡി ലാംപ്, ലൈറ്റുകള്‍, മെറ്റല്‍ പ്രിന്റഡ് ബോര്‍ഡുകള്‍ എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി ഉയർത്തി.

* കട്ടിംഗ് ബ്ലേഡുകളുള്ള കത്തികൾ, പേപ്പർ കത്തികൾ, പെൻസിൽ ഷാർപ്പനറുകൾ, ബ്ലേഡുകൾ, തവികൾ, ഫോർക്കുകൾ എന്നിവയ്ക്ക് 18 ശതമാനമാണ് ജൂലായ് 18 മുതൽ ജിഎസ്ടി.

* അച്ചടി, എഴുത്ത്, വര എന്നിവയ്ക്കുള്ള മഷിക്ക് 12 ശതമാനം ജിഎസ്ടി ചുമത്തും.

ടെട്രോ പാക്കുകള്‍

* ലതര്‍ ഉതപ്പന്നങ്ങള്‍ക്കും ചെരുപ്പുകള്‍ക്കുമുള്ള ജിഎസ്ടി 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തി.

* ടെട്രോ പാക്കുകള്‍ക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി ജിഎസ്ടി ഉയർത്തി.

* റോഡ്, പാലം, റെയില്‍വെ, മെട്രോ എന്നിവയുടെ നിര്‍മാണ കരാരുകള്‍ക്ക് 18 ശതമാനമാണ് ജിഎസ്ടി.

വില കുറയുന്നത്

വില കുറയുന്നത്

സ്വകാര്യ കമ്പനികളില്‍ നിന്ന് സൈനിക ആവശ്യത്തിന് ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങളുടെ സംയോജിത ചരക്കുസേവന നികുതി (ഐജിഎസ്ടി) പൂര്‍ണമായും ഒഴിവാക്കി. റോപ്പ് വേ വഴി യാത്രക്കാരുടെയും ചരക്കു നീക്കത്തിനും ഏര്‍രപ്പെടുത്തിയ 18 ശതമാനം ജിഎസിടി 5 ശതമാനമാക്കി കുറച്ചു. ചരക്കു വാഹനങ്ങള്‍ ഇന്ധന ചെലവ് അടക്കം വാടകയ്‌ക്കെടുക്കുന്നതിനുള്ള ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കി കുറച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X