വിരമിക്കൽ കാലത്തേക്ക് കടക്കുന്നതോടെ പലരുടെയും സ്ഥിര വരുമാന മാർഗം നിലയ്ക്കുകയാണ്. ഇന്നത്തെ ആയുർദൈർഘ്യം കണക്കാക്കിയാൽ ശാരിശരി 20-30 വർഷകാലമാണ് വിരമിക്കലിന് ശേഷമുള്ള ജീവിതം. വിരിക്കൽ കാലം സുവർണകാലമാക്കാൻ ജോലിക്കാലത്ത് തന്നെ വിരമിക്കൽകാല നിധി തയ്യാറാക്കേണ്ടതുണ്ട്. ഇവിടെ മാസ ആവശ്യമായി വരുന്ന ചെലവ് നിലവിലെ സാഹചര്യത്തെ അടിസ്ഥാനമാക്കിയല്ല കണക്കാക്കേണ്ടത്.
വർഷം കഴിയുന്തോറും ഓരോ സാധനങ്ങൾക്കും വിലയേറി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പണപ്പെരുപ്പം 6 ശതമാനമായി കണക്കാക്കിയാലും ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ പണപ്പെരുപ്പം ഇതിനേക്കാളേറെ വലുതാണ്. നിലവിലെ ജീവിത രീതി തന്നെ തുടരുന്നൊരാൾ വിരമിക്കൽ കാല നിധി തയ്യാറാക്കുമ്പോൾ പണപ്പെരുപ്പം കണക്കാക്കിയുള്ള തുകയാകണം ഒരുക്കേണ്ടത്.
വാങ്ങൽ ശേഷി കുറയും
30 വർഷത്തിന് ശേഷമുള്ള ആവശ്യത്തിനായി ഒരു കോടി രൂപ സമ്പാദിക്കാൻ തുടങ്ങുന്നൊരാൾ അറിയേണ്ടത് ആവശ്യ സമയത്തുള്ള തുകയുടെ മൂല്യമാണ്. 30 വർഷത്തിന് ശേഷം ഒരു കോടിയുടെ വാങ്ങൽ ശേഷി 23 ലക്ഷം രൂപയായി കുറയും. അതായത് നിക്ഷേപത്തിലൂടെയുള്ള വരുമാനത്തിന് പണപ്പെരുപ്പത്തെ മറികടക്കാൻ സാധിക്കുന്നില്ലെന്ന് അർഥം. ഇതോടൊപ്പം 1 കോടിയുടെ ആവശ്യം നിറവേറ്റാൻ 30 വർഷത്തിന് ശേഷം 4.32 കോടി രൂപ കരുതണം. ഇവിടെയാണ് പണപ്പെരുപ്പം ബാധിക്കുന്നത്.
ആവശ്യമായ തുക കണ്ടെത്തുക
വിരമിക്കൽ കാലത്തേക്ക് എത്ര തുക ആവശ്യമാകുമെന്ന് പരിശോധിക്കാം. 35 വയസുള്ള വ്യക്തി 60-ാം വയസിൽ വിരമിക്കാൻ ആഗ്രഹിക്കുകയാണ്. നിലവിൽ അദ്ദേഹത്തിന്റെ മാസ ചെലവ് 50,000 രൂപയാണ്. പണപ്പെരുപ്പം 6 ശതമാനമായി കണക്കാക്കിയാൽ 80 വയസുവരെ ജീവിക്കുന്നതിന് അദ്ദേഹത്തിന് മാസം 2.14 ലക്ഷം രൂപ ആവശ്യം വരും.
വിരമിക്കൽ കാലത്തിന് ശേഷം 6 ശതമാനം ആദായം പ്രതീക്ഷിച്ചാൽ 5 കോടി രൂപയുടെ റിട്ടയർമെന്റ് കോർപ്പസ് ആവശ്യമാണ്. വിരമിക്കൽ ഫണ്ടിനെ പറ്റി ചിന്തിക്കാത്തൊരാളാണ് എങ്കിൽ ഈ തുക കണ്ടെത്താൻ എങ്ങനെ നിക്ഷേപം നടത്തണമെന്ന് കൂടി നോക്കാം. 7 ശതമാനം ആദായം പ്രതൂക്ഷിക്കുന്നൊരു നിക്ഷേപമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ മാസത്തിൽ 62,000 രൂപ നിക്ഷേപിക്കണം. ഇക്വിറ്റി മ്യൂച്വൽ ഫണ്ട് പോലെ 12 ശതമാനം ആദായം പ്രതീക്ഷിക്കുന്നൊരിടത്ത് 27,000 രൂപയുടെ പ്രതിമാസ നിക്ഷേപം മതിയാകും.
ശരിയായ നിക്ഷേപം കണ്ടെത്തുക
വിരമിക്കൽ കാലത്തിനായി നിക്ഷേപിക്കുമ്പോൾ തിരഞ്ഞെടുക്കുന്ന നിക്ഷേപം പണപ്പെരുപ്പത്തെ മറികടക്കുന്ന ആദായം നൽകുന്നുണ്ടോ എന്ന് പരിശോധിക്കണം. നിക്ഷേപത്തിൽ നിന്നുള്ള ആദായം/ പലിശ നിരക്ക് ശരാശരി പണപ്പെരുപ്പ നിരക്കിനേക്കാൾ കുറവാണെങ്കിൽ നിങ്ങളുടെ പണത്തിന്റെ വാങ്ങൽ ശേഷിയെ അത് ബാധിക്കും. ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ പാഴാകും.
പണപ്പെരുപ്പത്തെ മറികടക്കാൻ പരമ്പരാഗത നിക്ഷേപങ്ങളിൽ നിന്ന് മാറി ചിന്തിക്കണം. പണപ്പെരുപ്പം 8 ശതമാനമായി നിൽക്കുമ്പോൾ 6 ശതമാനം പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപത്തിൽ പണമിടുന്നൊരാൾക്ക് നെഗറ്റീവ് റിട്ടേൺ ആണ് ലഭിക്കുന്നത്. ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ, റിയൽ എസ്റ്റേറ്റ്, സ്വർണം, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ എന്നിവ പണപ്പെരുപ്പത്തെ മറികടന്നുള്ള ആദായം ദീർഘകാല നിക്ഷേപകർക്ക് നൽകുന്നുണ്ട്.
സ്ഥിരമായി നിക്ഷേപം നടത്തുന്നത് വഴി ഇക്വിറ്റിയിൽ നിന്ന് മികച്ച ആദായം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇക്വിറ്റിയിൽ നിന്ന ആദായം കൂടുതൽ നേടാൻ വർഷത്തിൽ നിക്ഷേപിക്കുന്ന വിഹിതം ഉയർത്തേണ്ടതുണ്ട്. വിരിക്കൽ കാലത്തേക്ക് എത്ര തുക സമ്പാദിക്കണമെന്ന് കണക്കാക്കുകയും എത്ര രൂപ ഈ ലക്ഷ്യത്തിലെത്താൻ നിക്ഷേപിക്കണമെന്നും കണക്കാക്കണം.
വിരമിക്കൽ കാലത്തേക്കുള്ള ഫണ്ട് സ്വരൂപിക്കാൻ ആക്രമണോത്സുകത കാണിക്കുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം. ഈ തുക മുഴുവനും വിമരിച്ച ദിവസം തന്നെ ആവശ്യമില്ല. നിക്ഷേപിക്കാൻ 20 വർഷത്തോളമുണ്ട്. അല്പകാലം കൂടി ഇക്വിറ്റിയിൽ തന്നെ നിക്ഷേപം തുടരുന്നത് ഉയർന്ന ആദായം നൽകും.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications