സ്വകാര്യ കമ്പനിയിൽ ജീവനക്കാർക്ക് 5 വർഷത്തെ സേവനം പൂർത്തിയാക്കിയാൽ ഗ്രാറ്റുവിറ്റി ആനുകൂല്യം വലിയൊരു സാമ്പത്തിക സഹായമാണ്. ജോലിയിൽ നിന്ന് വിടുതൽ വാങ്ങുമ്പോൾ നല്ലൊരു തുക തൊഴിലാളികൾക്ക് ലഭിക്കും. ശമ്പളത്തിൽ നിന്ന് ഗ്രാറ്റുവിറ്റിക്കായി വിഹിതം ഈടാക്കുന്നുണ്ട്. അതിനാൽ തന്നെ ജോലി വിരമിക്കുന്ന സമയത്തോ പുതിയൊരിടത്തേക്ക് മാറുന്ന സമയത്തോ ഗ്രാറ്റുവിറ്റി തുക സാമ്പത്തികമായി സഹായകമാകും.
ഗ്രാറ്റുവിറ്റി ലഭിക്കാൻ കമ്പനികളിൽ 5 വർഷം ജോലി ചെയ്യണമെന്ന് നിബന്ധനയുണ്ട്. ചില സാഹചര്യങ്ങളിൽ നേരത്തെയും ഗ്രാറ്റുവിറ്റിക്ക് അർഹത ലഭിക്കും. അതേസമയം, 5 വർഷം പൂർത്തിയായാലും ഗ്രാറ്റുവിറ്റി ലഭിക്കാത്ത സാഹചര്യങ്ങളുമുണ്ട്. ചില കാരണങ്ങൾ ചൂണ്ടിക്കാട്ടി കമ്പനികൾ ഗ്രാറ്റുവിറ്റി നിഷേധിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. അത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നാൽ എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.

കമ്പനികൾ ഗ്രാറ്റുവിറ്റി തടഞ്ഞു വെയ്ക്കുന്നത് എപ്പോൾ
ഗ്രാറ്റുവിറ്റി നിയമത്തിലെ ചില വകുപ്പുകൾ പ്രകാരം, ജീവനക്കാരൻ 5 വർഷത്തിനു ശേഷം രാജിവച്ചാലും ചില ഘട്ടങ്ങളിൽ കമ്പനിക്ക് ഗ്രാറ്റുവിറ്റി തടഞ്ഞുവയ്ക്കാം. ഒരു ജീവനക്കാരന്റെ അശ്രദ്ധയോ അധാർമ്മികമായ പെരുമാറ്റമോ കാരണം കമ്പനിക്ക് നഷ്ടമുണ്ടാകുമ്പോൾ കമ്പനിക്ക് ഗ്രാറ്റുവിറ്റി അനുവദിക്കാതിരിക്കാം. എന്നാൽ ഇതിന് കമ്പനി തെളിവുകൾ നൽകണം.
ജീവനക്കാരനെതിരെ ആരോപണങ്ങൾ ഉയർന്നാൽ, കമ്പനി ജീവനക്കാരന് കാരണം കാണിക്കൽ നോട്ടീസ് നൽകണം. സമഗ്രമായ അന്വേഷണവും ഇരുപക്ഷത്തെയും വാദങ്ങൾ കേട്ട ശേഷം ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞാൽ കമ്പനിക്ക് ഗ്രാറ്റുവിറ്റി തടഞ്ഞുവയ്ക്കാം.
ഗ്രാറ്റുവിറ്റി ഭാഗികമായി തടഞ്ഞുവെയ്ക്കാം
ജീവനക്കാരന്റെ മോശമായ പെരുമാറ്റം കാരണം കമ്പനിക്ക് ഉണ്ടായ നഷ്ടത്തിന് അനുസൃതമായി മാത്രമെ കമ്പനിക്ക് ഗ്രാറ്റുവിറ്റി തുക തടഞ്ഞു വെയ്ക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടാലും ജീവനക്കാരന്റെ മുഴുവൻ ഗ്രാറ്റുവിറ്റിയും തടഞ്ഞുവയ്ക്കാൻ കമ്പനിക്ക് കഴിയില്ല.
ഗ്രാറ്റുവിറ്റി നിയമവും ഡൽഹി ഹൈക്കോടതി ഉത്തരവുകളും ഇത് സംബന്ധിച്ച് നിലവിലുണ്ട്. കമ്പനി ഗ്രാറ്റുവിറ്റി നിരസിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരന് നിയമപരമായ നോട്ടീസ് അയക്കാം. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ലേബർ കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്യാം. പിഴയ്‌ക്കൊപ്പം ഗ്രാറ്റുവിറ്റിയും പലിശയും കമ്പനി നൽകേണ്ടി വരും.
5 വർഷം ജോലി നിർബന്ധമോ?
കമ്പനിയിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ജോലി ചെയ്ത ജീവനക്കാർക്കാണ് ഗ്രാറ്റുവിറ്റി നൽകുന്നത്. 4 വർഷമോ 8 മാസമോ അതിൽ കുറവോ കാലയളവ് ജോലി ചെയ്തവരാണെങ്കിലും ഗ്രാറ്റുവിറ്റി ക്ലെയിം ചെയ്യാൻ ഗ്രാറ്റുവിറ്റി നിയമത്തിൽ വ്യവസ്ഥയുണ്ട്. ഗ്രാറ്റുവിറ്റി നിയമം അനുസരിച്ച്, ഗ്രാറ്റുവിറ്റി പേയ്‌മെന്റ് മൂന്ന് ഘടകങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്.
ആദ്യത്തേത് ഒരു ജീവനക്കാരൻ കമ്പനിയിൽ നിന്ന് രാജിവെക്കുന്നതിന് മുൻപ് കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പൂർത്തിയാക്കണം എന്നതാണ്. കമ്പനി അഞ്ച് ദിവസത്തെ വർക്ക് വീക്ക് ഷെഡ്യൂൾ ആണ് ഫോളോ ചെയ്യുന്നതെങ്കിൽ നാല് വർഷവും 190 ദിവസവും ജോലി ചെയ്തിട്ടുണ്ടെങ്കിലും ഗ്രാറ്റുവിറ്റി ലഭിക്കും. മൂന്നാമതായി ആറ് ദിവസത്തെ വീക് ഷെഡ്യൂൾ പിന്തുടരുന്ന കമ്പനിയിൽ നാല് വർഷവും 240 ദിവസവും സേവനം പൂർത്തിയാക്കിയാൽ ഗ്രാറ്റുവിറ്റി ക്ലെയിം ചെയ്യാൻ ജീവനക്കാരന് നിയമപ്രകാരം അവകാശമുണ്ട്.
5 വർഷം നിർബന്ധമില്ല
അഞ്ച് വർഷ കാലയളവ് നിർബന്ധമില്ലാത്ത മറ്റു അവസരങ്ങളാണുമുണ്ട്. ജീവനക്കാരന്റെ മരണം, അപകടം, മറ്റ് അസുഖങ്ങൾ എന്നിവ കാരണം ജോലി ചെയ്യാതിരിക്കുന്ന അവസ്ഥ, വിരമിക്കൽ തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം ഗ്രാറ്റുവിറ്റി ക്ലെയിം ചെയ്യാൻ അവകാശമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ജീവനക്കാരന്റെ സേവന കാലാവധി അഞ്ച് വർഷം ആകണമെന്ന് നിർബന്ധന ബാധകമാകുന്നില്ല.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications