സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ വിരമിക്കലിന് ശേഷമുള്ള ജീവിതത്തിനായുള്ള തുക കണ്ടത്തേണ്ടതുണ്ട്. ഇതിനായി മികച്ച നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുകയെന്നതാണ് മികച്ചൊരു മാര്‍ഗം. ഇന്നത്തെ ജീവിത ചെലവുകളെ അടിസ്ഥാനപ്പെടുത്തി നിക്ഷേപിക്കുന്നതിന് പകരം പണപ്പെരുപ്പം കണക്കാക്കി വിരമിക്കല്‍ കാലത്തുള്ള ചെലവിനെ അടിസ്ഥാനപ്പെടുത്തിയുള്ള തുക കണ്ടത്തേണ്ടതുണ്ട്. ഇതിനായി പണപ്പെരുപ്പത്തെ മറികടന്നുള്ള ആദായം നല്‍കുന്ന നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്.
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി പൊതുവെ നിക്ഷേപകര്‍ തിരഞ്ഞെടുക്കുന്നത് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം പോലുള്ള നിക്ഷേപങ്ങളാണ്. പണപ്പെരുപ്പത്തെ മറികടന്നുള്ളൊരു ആദായം ലഭിക്കാന്‍ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം സഹായിക്കും. മാസത്തില്‍ 5000 രൂപ വീതം നിക്ഷേപിക്കുന്നൊരാള്‍ക്ക് മാസത്തില്‍ 2 ലക്ഷം പെന്‍ഷന്‍ നേടാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. ഇത് എങ്ങനെയാണെന്ന് നോക്കാം.
നാഷണൽ പെൻഷൻ സിസ്റ്റം
പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയെന്ന സര്‍ക്കാര്‍ സ്ഥാപനം നടത്തുന്ന പെന്‍ഷന്‍- നിക്ഷേപ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം. 2004-ൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാത്രമായി ആരംഭിച്ച എൻപിഎസ് പൊതുജനങ്ങൾക്ക് കൂടി ചേരാവുന്ന രീയിൽ മാറ്റം വരുത്തിയത് 2009 തിലാണ്. പോയിന്റ് ഓഫ് പ്രസൻസ് സേവനകേന്ദ്രങ്ങൾ വഴിയാണ് എൻപിഎസിൽ ചേരേണ്ടത്. പൊതുമേഖലാ ബാങ്കുകളും ചില സ്വകാര്യ ബാങ്കുകളും പോസ്റ്റ് ഓഫീസുകളിലും ഈ സേവനമുണ്ട്.
വിശദാംശങ്ങൾ
18 മുതല്‍ 70 വയസുള്ളവർക്കാണ് എന്‍പിഎസില്‍ ചേരാനാവുക. 60 വയസ് വരെയാണ് നിക്ഷേപം നടത്തേണ്ടത്. എന്നാൽ 60-70 വയസിനിടെ പദ്ധതിയിൽ ചേർന്നവർക്ക് 75 വയസുവരെ നിക്ഷേപിക്കാൻ അവസരമുണ്ട്. എൻപിഎസിൽ വർഷത്തിൽ കുറഞ്ഞത് 1,000 രൂപ നിക്ഷേപിക്കണം. നിക്ഷേപിക്കാനുള്ള തുകയ്ക്ക് പരിധിയില്ല. എന്‍പിഎസ് അക്കൗണ്ടിലെ തുക ഓഹരിയിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കാൻ സാധിക്കും. 75 ശതമാനം തുക വരെ ഓഹരിയിലേക്ക് മാറ്റാം.
ഇതിനാൽ തന്നെ എൻപിഎസിലെ ആദായം നിശ്ചിത നിരക്ക് പ്രകാരമല്ല, ഓഹരിയിലും കടപത്രങ്ങളിലുമുള്ള നിക്ഷേപത്തിന്റെ വളർച്ചയ്ക്ക് അനുസരിച്ചാണ് ആദായം ലഭിക്കുക.
ആന്യുറ്റി വിഹിതം
കാലാവധിയില്‍ എന്‍പിഎസില്‍ നിന്ന് മുഴുവന്‍ പണവും പിന്‍വലിക്കാന്‍ സാധിക്കില്ല. കുറഞ്ഞത് 40 ശതമാനം തുക ആന്യുറ്റിയിലേക്ക് മാറ്റണം. ഇത് ഉപയോഗിച്ചാണ് വിരമിച്ച ശേഷം പെന്‍ഷന്‍ നല്‍കുന്നത്. ബാക്കി വരുന്ന 60 ശതമാനം നികുതി ബാധ്യതകളില്ലാതെ പിന്‍വലിക്കാം. നിക്ഷേപകന്റെ താല്പര്യ പ്രകാരം 40 ശതമാനത്തില്‍ കൂടുതല്‍, 100 ശതമാനം വരെ തുക പെന്‍ഷനായി ആന്യുറ്റിയിലേക്ക് മാറ്റാം.
നികുതി ഇളവ്
വര്‍ഷത്തില്‍ എന്‍പിഎസില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് 2 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. ആദായ നികുതി നിയമം സെക്ഷന്‍ 80സി പ്രകാരം ലഭിക്കുന്ന 1.50 ലക്ഷത്തിന്റെ ഇളവിനോടൊപ്പം സെക്ഷന്‍ 80സിസിഡി (1ബി) പ്രകാരം 50,000 രൂപയുടെ അധിക നികുതി ഇളവും ലഭിക്കും.
കാൽക്കുലേറ്റർ
20 വയസില്‍ എന്‍പിഎസില്‍ ചേരുന്നൊരാള്‍ക്ക് 40 വര്‍ഷം നിക്ഷേപത്തിനായുണ്ട്. മാസത്തില്‍ 5,000 രൂപ വീതം നിക്ഷേപിക്കുമ്പോള്‍ 60-ാം വയസില്‍ എന്‍പിഎസില്‍ നിന്ന് 10 ശതമാനം ആദായം ലഭിച്ചാല്‍ ആകെ സമ്പാദ്യം 3.18 കോടി രൂപയായി മാറും.
ഇതിന്റെ 60 ശതമാനമായ 1.91 കോടി രൂപ ഒറ്റത്തവണയായി ലഭിക്കും. ബാക്കിയുള്ള 1.27 കോടി രൂപ ആന്യുറ്റിയിലേക്ക് മാറ്റുകയും 6 ശതമാനം ആന്യുറ്റി നിരക്ക് ലഭിക്കുകയും ചെയ്താല്‍ മാസത്തില്‍ 63,768 രൂപ മാസത്തില്‍ ലഭിക്കും.
ഇതേ നിക്ഷേപത്തില്‍ നിന്ന് 12 ശതമാനം റിട്ടേണ്‍ ലഭിക്കുകയും 70 ശതമാനം തുക ആന്യുറ്റിയിലേക്ക് മാറ്റുകയും ചെയ്താല്‍ 2 ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കും. 12 ശതമാനം ആദായം ലഭിച്ചാല്‍ 5.9 കോടി രൂപയാകും സമ്പാദ്യം. ഇതില്‍ നിന്ന് 4.15 കോടി ആന്യുറ്റിയിലേക്ക് മാറ്റുകയും 6 ശതമാനം ആന്യുറ്റി റിട്ടേണ്‍ ലഭിക്കുകയും ചെയ്താല്‍ 207,942 രൂപ മാസ പെന്‍ഷന്‍ ലഭിക്കും.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications