വിഭജനത്തോടെ മൂന്നായി മാറിയ റൂഹ് അഫ്‌സ; ഇന്നും മനസിനെ തണുപ്പിക്കുന്ന ഹംദാർഡ് ലബോറട്ടറീസിന്റെ സര്‍ബത്ത് രുചി

സ്വാതന്ത്ര്യ സമരകാലഘട്ടവും അതിന് മുൻപുള്ള കാലഘട്ടത്തിളും വ്യാപാരത്തിന്റെ അനന്ത സാധ്യതകൾ ഇന്ത്യക്കാരും ഉപയോ​ഗിച്ചിരുന്നതായി കാണാം. പരാജയപ്പെട്ടവയും രാജ്യത്തിനൊപ്പം വളർന്നവയും വിദേശങ്ങളിലേക്ക് അടക്കം പടർന്നവും ഇക്കൂട്ടത്തിലുണ്ട്. ഒരൊറ്റ ഉത്പ്പന്നവുമായി തുടങ്ങി ഇന്ത്യയ്ക്കൊപ്പം വളർന്ന യുനാനി ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഹംദാർഡ് ലബോറട്ടറീസ്.

ഓൾഡ് ഡൽഹിയിൽ പിറന്ന ഹംദാർഡ് ലബോറട്ടറീസ് വിഭജനത്തോടെ പാകിസ്ഥാനിലും പിന്നീട് ബം​ഗ്ലാദേശിലും പിറന്ന ഹംദാർഡിന്റെ പ്രധാന ഉത്പ്പന്നം മധുരമൂറുന്ന റൂഫ അഫ്സയാണ്. ഈ മധുരം പോലെ ഇന്ത്യ-പാക്-ബം​ഗ്ലാദേശ് സാഹോദര്യത്തിന്റെ കഥകൂടി ഈ കമ്പനിയും ഉതപ്പന്നവും പറയുന്നുണ്ട്. ഈ ചരിത്രം വിശദമായി നോക്കാം.

റൂഹ് അഫ്‌സ

റൂഹ് അഫ്‌സ

ഹംദാർഡ് ലബോറട്ടറീസ് എന്നുള്ള ഇന്നത്തെ കമ്പനിയുടെ പ്രധാന ഉത്പ്പന്നമാണ് റൂഹ് അഫ്സ എന്ന സർബത്ത്. പഴങ്ങളും റോസും ഔഷധങ്ങളും ചേര്‍ത്ത സര്‍ബത്താണ് റൂഹ് അഫ്‌സ. നോബ് കാലത്ത് ഇഫ്താര്‍ വിരുന്ന് മേശകളിലെ പ്രധാന വിഭവമായി തീർന്ന റൂഹ് അഫ്‌സ പിറക്കുന്നത് 1907ലാണ്. ഓർഡ് ഡൽഹിയിൽ യുനാനി ക്ലിനിക്ക് നടത്തിയിരുന്ന ഹക്കിം ഹഫിസ് അബ്ദുള്‍ മജീദാണ് സര്‍ബത്തിന്റെ പിറവിന്ന് പിന്നിലെ ഫോര്‍മുല കണ്ടെത്തിയത്.

ഉത്തരേന്ത്യയിലെ വേനല്‍ ചൂടില്‍ നിന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളെ മറികടക്കാനുള്ള മരുന്നിനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ഇങ്ങനെ നിർമിച്ച റൂഹ് അഫ്സ 1907 ല്‍ ഡൽഹിയിലാണ് ആദ്യമായി വില്പന നടത്തുന്നത് എന്നാണ് ചരിത്രം. 

റൂഹ് അഫ്‌സ

മരുന്നിനേക്കാല്‍ ശരീരത്തെ തണുപ്പിക്കുന്നൊരു പാനിയമായാണ് റൂഹ് അഫ്‌സ അറിയപ്പെട്ടത്. ഉത്തരേന്ത്യയിൽ ചൂട് കാലത്തും കടൽ കടന്ന് ​ഗൾഫ് രാജ്യങ്ങളിൽ റദമാൻ പാനിയമായും റൂഹ് അഫ്സ അറിയപ്പെട്ടു. 34ാം വയസില്‍ ഹക്കിം ഹഫിസ് അബ്ദുള്‍ മജീദ് മരണപ്പെട്ടതോടെ ഭാര്യ. റബീ ബീഹം ഹംദാര്‍ഡ് ലബോറട്ടറീസിനെ ജീവകാര്യുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും യുനാനി മരുന്നുകളുടെ റിസര്‍ച്ചിനുമുള്ള ഒരു ട്രസ്റ്റായി മാറ്റി. എന്നാല്‍ വിഭജനത്തോടെയാണ് ഹാംദാർഡ് ലബോറട്ടറീസും റൂഫ അഫ്‌സയും അതിർത്തികൾ കടന്നത്. 

വിഭജന കാലം

വിഭജന കാലം

റബി ബാഗത്തിന്റെ മൂത്തമകന്‍ ഹക്കിം അബ്ദുള്ള ഹമീദ് വിഭജന കാലത്ത് ഇന്ത്യയിൽ തന്നെ തുടർന്നു. ഇളയമകന്‍ ഹക്കീം മുഹമ്മ് കിഴക്കന്‍ പാക്കിസ്ഥാനിലേക്ക് മാറി. ഇതോടെ ഇന്ത്യയിൽ റൂഹ് അഫ്സയുടെ അവകാശം ഹംദാര്‍ഡ് നാഷണല്‍ ഫൗണ്ടേഷനും പാക്കിസ്താനിൽ ഹംദാര്‍ഡ് ലകോറട്ടറീസ് (വഖഫ്) എന്ന കമ്പനിക്കുമായി മാറി. 1971 ല്‍ ബംഗ്ലാദേശ് സ്ഥാപിച്ചതോടെ അവിടെയും ഹംദാര്‍ഡ് ട്രസ്റ്റ് ആരംഭിച്ചു. ഹക്കിം ഹഫിസ് അബ്ദുള്‍ മജീദിന്റെ കുടുംബാംഗങ്ങളോ സുഹൃത്തുകളോ ചേർന്നാണ് ബിസിനസുകൾ നടത്തുന്നത്.

ഹംദാര്‍ഡ് ലബോറട്ടറീസ് പാകിസ്ഥാന്‍

മൂന്നും സ്വതന്ത്ര ബിസിനസുകളാണ്. 2019-ല്‍, ഈദിനോട് അനുന്ധിച്ച് ഇന്ത്യയില്‍ റൂഹ് അഫ്സയക്ക് ക്ഷാമം നേരിട്ടപ്പോൾ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിച്ചാല്‍ വാഗാ അതിര്‍ത്തി വഴി റൂഹ് അഫ്‌സ വിതരണം ചെയ്യാമെന്ന് ഹംദാര്‍ഡ് ലബോറട്ടറീസ് പാകിസ്ഥാന്‍ വാഗ്ദാനം ചെയ്തിരുന്നു. കണക്കുകൾ പ്രകാരം വർഷത്തിൽ 200 കോടിയുടെ വില്പനയാണ് റൂഫ് അഫ്സയ്ക്ക് രാജ്യത്ത് നടക്കുന്നത്. 

ഹംദാർഡ് ലബോറട്ടറീസ് ഇന്ത്യ

ഹംദാർഡ് ലബോറട്ടറീസ് ഇന്ത്യ

ശരീരത്തെ തണുപ്പിക്കാനുള്ള ഗുണങ്ങളുള്ളൊരു പാനിയമാണിതെന്നും ഇതിനാൽ വേനല്‍ക്കാലത്ത് എപ്പോഴും ആവശ്യക്കാരെന്നും ഹംദാർഡ് ലബോറട്ടറീസ് ഇന്ത്യ സിഇഒ ഹമീദ് അഹമ്മദ് പറയുന്നു. ''വര്‍ഷങ്ങളായി അതിന്റെ ചേരുവകള്‍ അതേപടി നിലനിർത്തുന്നുണ്ട്. 1907 ൽ ആരംഭിക്കുമ്പോൾ ഒരു ചെറിയ അടുക്കളയിലാണ് ഇത് നിർമിച്ചിരുന്നത്.

ഇന്ന് പുതിയ സാങ്കേതികവിദ്യ വന്നതോടെ അത്യാധുനിക സൗകര്യങ്ങൾ ഉപയോ​ഗിച്ച് ഫാക്ടറികളിലാണ് നിർമാണം'' അദ്ദേഹം പറയുന്നു. പച്ചക്കറികള്‍, പഴച്ചാറുകള്‍, സുഗന്ധങ്ങള്‍ എന്നിവയുടെ സത്താണ് ഉപയോ​ഗിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പഞ്ചസാര ഉപയോ​ഗിക്കാത്ത റൂഹ് അഫ്സയും വിപണിയിലിറക്കുന്നുണ്ട്. 

റൂഹ് അഫ്സ വീണ്ടും വാർത്തകളിൽ

റൂഹ് അഫ്സ വീണ്ടും വാർത്തകളിൽ

ഈയിടെ പാകിസ്ഥാനില്‍ നിര്‍മിക്കുന്ന റൂഹ് അഫ്‌സ ഓണ്‍ലൈന്‍ വഴി ഇന്ത്യയിൽ വില്‍ക്കുന്നത് തടയണമെന്ന് ഡല്‍ഹി ഹൈക്കോടതി ആമസോണിനോട് ആവശ്യപ്പെട്ടതാണ് റൂഹ് അഫ്സയെ വീണ്ടും വാർത്തകളിലെത്തിച്ചത്. ഇന്ത്യയില്‍ നിര്‍മാണ ആവകാശമുള്ള ഹംദാര്‍ഡ് ലബോട്ടറീസ് അല്ല ഉത്പ്പന്നങ്ങൾ നിർമിക്കുന്നതെന്നും ഉത്പ്പന്നങ്ങളിൽ നിർമിക്കുന്നവരുടെ വിവിരങ്ങൾ നൽകുന്നില്ലെന്നും കാണിച്ച് ഹംദാര്‍ഡ് നാഷണല്‍ ഫൗണ്ടേഷനാണ് ഹര്‍ജി നല്‍കിയത്.

റൂഹ് അഫ്സ ഇന്ത്യയിൽ നിർമിക്കാനും വിതരണം ചെയ്യാനുമുള്ള അവകാശം ഹംദാർഡ് ലബോറട്ടറീസ് ഇന്ത്യയ്ക്ക് മാത്രമാണ്. ഇന്ത്യന്‍-പാകിസ്ഥാന്‍ നിര്‍മ്മിത സിറപ്പുകള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഉപഭോക്താവിന് ബുദ്ധിമുട്ടായിരിക്കുമെന്നും ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്നും ഇന്ത്യൻ നിയമങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതി ഉത്തരവ്. 

ചിത്രം കടപ്പാട്- hamdard.com, indiatimes.com

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X