കയ്യിൽ വരുന്ന അധിക പണം പലരും സൂക്ഷിക്കുന്നത് സേവിംഗ്‌സ് അക്കൗണ്ടിലാണ്. എളുപ്പത്തിൽ എടുത്ത് ഉപയോഗിക്കാം, നിക്ഷേപിക്കുന്ന പണം സുരക്ഷിതമായിരിക്കും എന്നിവ സേവിംഗ്‌സ് അക്കൗണ്ടിനെ ആശ്രയിക്കാനുള്ള കാരണങ്ങളാണ്. എന്നാൽ കാണുന്നത് പോലെ അത്ര സിമ്പിളല്ല സേവിംഗ്‌സ് അക്കൗണ്ടിലെ കാര്യങ്ങൾ. കാലങ്ങൾ കഴിയുന്നിടത്തോളം സേവിംഗ്‌സ് അക്കൗണ്ടിൽ സൂക്ഷിക്കുന്ന പണം നിങ്ങളെ ദരിദ്രനാക്കും. ഇത് എങ്ങനെയെന്നും ഏത് രീതിയിൽ ഇതിനെ മറികടക്കാമെന്നും നോക്കാം.
സേവിംഗ്‌സ് അക്കൗണ്ട് ദരിദ്രനാക്കുമോ
ഹ്രസ്വകാലത്തേക്കുള്ള ചെറിയ തുക സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കുന്നതാണ് മികച്ച തീരുമാനം. ഇതേസമയം വലിയ തുക സേവിംഗ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കുന്നത് കാലക്രമത്തില്‍ നിക്ഷേപകന ദരിദ്രനാക്കും. എപ്പോഴും സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് വാര്‍ഷിക പണപ്പെരുപ്പ നിരക്കിനേക്കാള്‍ കുറവായിരിക്കും. അതായത് കാലക്രമേണ സേവിംഗ്‌സ് അക്കൗണ്ടിലുള്ള പണത്തിന്റെ മൂല്യം കുറഞ്ഞു വരും.
സാധാരണയായി ബാങ്കുകള്‍ 3-4 ശതമാനമാണ് സേവിംഗ്‌സ് അക്കൗണ്ടിലുള്ള തുകയ്ക്ക് പലിശയായി അനുവദിക്കുന്നത്. എന്നാള്‍ പണപ്പെരുപ്പം ശരാശരിയായി 6 ശതമാനം കണക്കാക്കിയാല്‍ പോലും സേവിംഗ്‌സ് അക്കൗണ്ടിലുള്ള പണത്തിന്റെ വാങ്ങല്‍ ശേഷി കുറയും. ഇതിനാല്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ ഹ്രസ്വാലത്തേക്കുള്ള പണവും മറ്റു ആവശ്യത്തിന് ഉയര്‍ന്ന ലിക്വിഡിറ്റിയുള്ള മികച്ച ആദായ തരുന്ന പണ്ടിലേക്കും മാറ്റാവുന്നതാണ്.

എന്താണ് മറ്റു സാധ്യതകൾ
സേവിംഗ്‌സ് അക്കൗണ്ട് ഇത്തരത്തിൽ പണി തരുമ്പോൾ ഉയർന്ന ലിക്വിഡിറ്റിയുള്ള സേവിംഗ്‌സ് അക്കൗണ്ടുകളേക്കാൾ ആദായം നൽകുന്ന വഴികൾ കണ്ടെത്തണം. നിക്ഷേപ കാലയളവ് അനുസരിച്ചും റിസ്ക് പ്രൊഫൈൽ അനുസരിച്ചും ലിക്വിഡ്, അൾട്രാ ഷോർട്ട് ടേം, ആർബിട്രേജ് മ്യൂച്വൽ ഫണ്ടുകൾ പരിഗണിക്കാം.
91 ദിവസം മുതൽ 6 മാസം വരെ കാലാവധിയുള്ളവയണിവ. ഉയർന്ന വരുമാനത്തോടൊപ്പം സേവിഗംസ് ബാങ്ക് അക്കൗണ്ടുകളേക്കാൾ ആദായം വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങൾ ഉയർന്ന പണലഭ്യതയും മൂലധന സംരക്ഷണവും ഉറപ്പു നൽകുന്നു.
നിക്ഷേപം
ലിക്വിഡ്, അൾട്രാ ഷോർട്ട് ടേം, ആർബിട്രേജ് മ്യൂച്വൽ ഫണ്ടുകൾ എന്നിവ ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളാണ്. ഇവ കമ്പനികളും കേന്ദ്ര/സംസ്ഥാന സർക്കാരുകളും പുറത്തിറക്കുന്ന സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്, കോമേഷ്യൽ പേപ്പർ മുതലായ ഹ്രസ്വകാല സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നു.
ഈ നിക്ഷേപങ്ങൾക്കെല്ലാം അപകട സാധ്യത അടിസ്ഥാനമാക്കി ക്രെഡിറ്റ് റേറ്റിംഗ് നൽകിയിട്ടുണ്ടാകും. സാധാരണയായി ഇത്തരം ഫണ്ടുകൾ ഉയർന്നതും ക്രെഡിറ്റ് റേറ്റിംഗുള്ള സ്ഥാപനങ്ങളിൽ മാത്രമാണ് നിക്ഷേപിക്കുന്നത്.

റിസ്ക്
ബാങ്ക് നിക്ഷേപങ്ങൾ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷന്റെ 5 ലക്ഷം രൂപയുടെ ഇൻഷൂറൻസ് ലഭിക്കുന്നവയാണ്. ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾക്ക് ഇത്തരമൊരു പരിരക്ഷയില്ല. അതിനാൽ ഒരു നിശ്ചിത തലത്തിലുള്ള അപകടസാധ്യത ഈ നിക്ഷേപങ്ങൾക്ക് കാണാം.
സോവറിൻ ബോണ്ടുകൾ, ബ്ലൂ-ചിപ്പ് കമ്പനികൾ നൽകുന്ന AAA റേറ്റിംഗുള്ള ബോണ്ടുകൾ എന്നിവയിൽ നിക്ഷേപിക്കുന്നതിനാൽ ഈ അപകട സാധ്യത മറികടക്കാൻ സാധിക്കും. ഹ്രസ്വകാല ഫണ്ടുകളിൽ പലിശ നിരക്ക് അടിസ്ഥാനപ്പെടുത്തിയുള്ള റിസ്കിന് സാധ്യത കുറവാണ്.

ലിക്വിഡിറ്റി
ആവശ്യമുള്ളപ്പോൾ പിൻവലിക്കാൻ സാധിക്കേണ്ട പണത്തെ പറ്റിയാണ് സംസാരിക്കുന്നത്. ഉയർന്ന ലിക്വിഡിറ്റിയുള്ളവയാണ് ഇത്തരം ഫണ്ടുകൾ. പിൻവലിക്കൽ അപേക്ഷ ലഭിച്ചാൽ 1-2 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പണം ലഭിക്കും. മ്യൂച്വൽ ഫണ്ടുകളിൽ പൂർണമായും ഓൺലൈൻ വഴി നിക്ഷേപിക്കുന്നതിനാൽ നിശ്ചിത ക്ലിക്കുകളിലൂടെ തുക ബാങ്ക് അക്കൗണ്ടിലേക്ക് എത്തും.
ആദായം
ഹ്രസ്വകാല ഡെബ്റ്റ്/ആർബിട്രേജ് ഫണ്ടുകളുടെ ആദായം റിപ്പോ നിരക്കിന്റെ ചലനത്തെ പിന്തുടരുന്നവയാണ്. നിലവിലെ റിപ്പോ നിരക്ക് വർധനവ് ഫണ്ടുകളുടെ റിട്ടേണിൽ വർധനവ് ഉണ്ടാക്കി. നിലവിൽ ഫണ്ടിൽ 6-7 ശതമാനം വരെ യീൽഡ്-ടു- മെച്യൂരിറ്റിയുണ്ട്. അതായത് കാലാവധിയായ 1-3 മാസകാലത്തേക്ക് നിക്ഷേപം തുടരുകയാണെങ്കിൽ ഈ വരുമാനം പ്രതീക്ഷിക്കാം.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications