എല്ലാവരും ഇത്തവണത്തെ കേരള സര്‍ക്കാര്‍ ലോട്ടറിയുടെ ഓണം ബമ്പര്‍ ജേതാവിനെ അറിയാനുള്ള ആകാംക്ഷയിലാണ്. 25 കോടിയെന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് 2022-ലെ ഓണം ബമ്പര്‍ ലോട്ടറിയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരള സര്‍ക്കാരിന് ഇത്തവണത്തെ ഓണം ബമ്പര്‍ അക്ഷരാര്‍ത്ഥത്തില്‍ 'ലോട്ടറിയായി' മാറിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റിന്റെ റെക്കോഡ് വില്പന നടന്നതിലൂടെ 300-ലധികം കോടിയുടെ വരുമാനം ഇതിനകം സര്‍ക്കാര്‍ നേടിക്കഴിഞ്ഞു.
25 കോടിയുടേതാണ് ഓണം ബമ്പര്‍ എങ്കിലും ഒന്നാം സമ്മാന ജേതാവിന് 15.75 കോടി രൂപയാവും ലഭിക്കുക. 10 ശതമാനം ഏജന്‍സി കമ്മീഷന് കിഴിച്ചതിനു ശേഷമുള്ള തുകയില്‍ 30 ശതമാനം നികുതിയും നല്‍കിയതിനു ശേഷമുള്ള തുകയാണിത്. അതേസമയം ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്കും ലഭിക്കും.
അതേസമയം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് ഓണം ബമ്പര്‍ നറുക്കെടുക്കുന്നത്. ബമ്പര്‍ ജേതാക്കളുടെ ടിക്കറ്റ് വിശദാംശങ്ങള്‍ കാലതാമസം കൂടാതെ തന്നെ അറിയാന്‍ സാധിക്കും.
ആറ് ബമ്പറുകളിലൂടെയും ദിവസേനയുള്ള ലോട്ടറികളിലൂടെയും വര്‍ഷാവര്‍ഷം നിരവധി പേരെ കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കോടീശ്വരന്മാരും ലക്ഷാധിപതിയുമാക്കുന്നു എങ്കിലും സാമ്പത്തിക ആസൂത്രണത്തിനു വേണ്ട പരിശീലനമോ മാര്‍ഗനിര്‍ദേശങ്ങളോ ജേതാക്കള്‍ക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ലഭിച്ച സമ്മാനത്തുകയില്‍ നിന്നും കൂടുതല്‍ ആദായം കരസ്ഥമാക്കാന്‍ സാധിച്ച മുന്‍കാല ലോട്ടറി ജേതാക്കളും വിരളമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും ബോധ്യപ്പെട്ടത്.
ഈയൊരു പശ്ചാത്തലത്തില്‍ ലോട്ടറി ജേതാക്കളാകുന്നവര്‍ക്ക് സാമ്പത്തിക ആസൂത്രണത്തിന് ഉതകുന്ന വിവരങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്. (21 - 30), (31 - 40), (41 - 50), 50 വയസിന് മുകളില്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളിലുള്ളവര്‍ എങ്ങനെ കൈവശമുള്ള പണം ഫലപ്രദമായി വിനിയോഗിക്കണമെന്നാണ് വിശദീകരിക്കുന്നത്.
21 മുതല്‍ 30 വരെ പ്രായമുള്ളവര്‍ക്കാണ് വലിയ തുക ലഭിക്കുന്നതെങ്കില്‍ മേല്‍കാണിച്ചിരിക്കുന്ന ചിത്രത്തില്‍ വിശദീകരിക്കുന്ന രീതിയിലും അനുപാതത്തിലും നിക്ഷേപിക്കുന്നത് ഉപകാരപ്പെട്ടേക്കും. പ്രായം കുറവായതു കൊണ്ട് കൈവശമുള്ളതിന്റെ 30 ശതമാനം വിഹിതം ഓഹരി/ മ്യൂച്ചല്‍ഫണ്ട് പോലെയുള്ള ധന ആസ്തികളില്‍ നിക്ഷേപിക്കുന്നത് പരിഗണിക്കാം. മറ്റ് പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളേക്കാള്‍ താരതമ്യേന റിസ്ക് കൂടുതലാണെങ്കിലും ദീര്‍ഘകാലയളവില്‍ മികച്ച ആദായം ലഭിക്കുന്നതിന് ഓഹരി നിക്ഷേപം ഉപകരിക്കും.
ബാക്കിയുള്ളതിന്റെ 30 ശതമാനം റിയല്‍ എസ്റ്റേറ്റിലും 15 ശതമാനം തുക സ്ഥിരവരുമാനം ഉറപ്പാക്കുന്ന നിക്ഷേപങ്ങളിലും 10 ശതമാനം തുക സ്വര്‍ണം പോലെയുള്ള കമ്മോഡിറ്റികളിലും നിക്ഷേപിക്കുക. അതുപോലെ 21-30 വയസിനിടെയുള്ളവര്ക്ക് ദീര്‍ഘകാല ജീവതം ബാക്കിയുള്ളതിനാല്‍ ഒരു വിഹിതം തുക പ്രയോജനപ്പെടുത്തി മികച്ച ഇന്‍ഷൂറന്‍സ് പോളിസികള്‍ എടുക്കുന്നതും ഭാവിയിലെ റിസ്ക് ലഘൂകരിക്കുന്നതിന് ഉപകാരപ്പെടും.
31 മുതല്‍ 40 വരെ പ്രായമുള്ളവര്‍ക്കാണ് വലിയ തുക സമ്മാനമായി ലഭിക്കുന്നതെങ്കില്‍ മേല്‍കാണിച്ചിരിക്കുന്ന ചിത്രത്തില്‍ വിശദീകരിക്കുന്ന രീതിയിലും അനുപാതത്തിലും നിക്ഷേപിക്കുന്നത് ഉപകാരപ്പെട്ടേക്കും. ഈ പ്രായ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും ദീര്‍ഘകാല നിക്ഷേപത്തിനുള്ള സാവകാശം ഉള്ളതിനാല്‍ 30 ശതമാനം തുക ഓഹരി/ മ്യൂച്ചല്‍ഫണ്ട് പോലെയുള്ള ആസ്തികളില്‍ നിക്ഷേപിക്കുന്നത് ഭാവിയില്‍ നേട്ടമാകും. എങ്കിലും 21-30 വയസുള്ള വിഭാഗങ്ങളേക്കാള്‍ അല്പം കൂടുതല്‍ വിഹിതം (20 %) സ്ഥിരവരുമാനം ഉറപ്പാക്കുന്ന നിക്ഷേപ മാര്‍ഗങ്ങളില്‍ മുടക്കാം.
നിലവിലുള്ളതിനേക്കാള്‍ സമ്പത്ത് വര്‍ധിച്ചതിനാല്‍ ഇന്‍ഷൂറന്‍ പരിരക്ഷയും വര്‍ധിപ്പിക്കുന്നത് റിസ്ക് ഒഴിവാക്കുന്നതിന് സഹായിക്കും. 5 ശതമാനം തുക വേഗത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കുന്ന മാര്‍ഗങ്ങളില്‍ സൂക്ഷിക്കുക. ഇതിലൂടെ ചെറിയ തോതിലുള്ള അത്യാവശ്യം വന്നാലും നിക്ഷേപം പൊട്ടിക്കാതെ തന്നെ കാര്യങ്ങള്‍ നടത്താനാകും.
41 മുതല്‍ 50 വരെ പ്രായമുള്ളവര്‍ക്കാണ് വലിയ തുക സമ്മാനമായി ലഭിക്കുന്നതെങ്കില്‍ മേല്‍കാണിച്ചിരിക്കുന്ന ചിത്രത്തില്‍ വിശദീകരിക്കുന്ന രീതിയിലും അനുപാതത്തിലും നിക്ഷേപിക്കുന്നത് ഉപകാരപ്പെട്ടേക്കും. ജീവിതം മധ്യഘട്ടത്തിലേക്ക് എത്തിയതോടെ റിസ്ക് കൂടുതലായുള്ള നിക്ഷേപ മാര്‍ഗങ്ങളിലേക്കുള്ള വിഹിതവും കുറയ്ക്കണം. ഓഹരി/ മ്യൂച്ചല്ഫണ്ടിലേക്ക് 25 ശതമാനത്തിലധികം തുക നിക്ഷേപിക്കരുത്.
അതേസമയം സ്ഥിരവരുമാനം ഉറപ്പാക്കുന്ന നിക്ഷേപങ്ങളിലേക്ക് 25 ശതമാനം തുകയെങ്കിലും മുടക്കുക. 25 ശതമാനം റിയല്‍ എസ്റ്റേറ്റ് മേഖലയിലും 10 ശതമാനം സ്വര്‍ണം പോലെയുള്ള കമ്മോഡിറ്റികളിലും പരീക്ഷിക്കാം. 5 ശതമാനം തുകയെങ്കിലും ലൈഫ്/ ഹെല്‍ത്ത്/ ഹോം ഇന്‍ഷൂറന്‍സ് പോളിസികള്‍ക്കായി മുടക്കണം.
50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വലിയ തുക സമ്മാനമായി ലഭിക്കുന്നതെങ്കില്‍ മേല്‍കാണിച്ചിരിക്കുന്ന ചിത്രത്തില്‍ വിശദീകരിക്കുന്ന രീതിയിലും അനുപാതത്തിലും നിക്ഷേപിക്കുന്നത് ഉപകാരപ്പെട്ടേക്കും. മക്കളുടെ ഉന്നത വിദ്യാഭ്യാസവും കല്യാണവും പോലെയുള്ള ജീവതത്തിന്റെ വിവിധ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടതും ജോലിയില്‍ നിന്നുള്ള വിരമിക്കല്‍ ഘട്ടമായതിനാലും റിസ്ക് കൂടുതലുള്ള നിക്ഷേപ മാര്‍ഗങ്ങളില്‍ 10 ശതമാനത്തിലധികം തുക മുടക്കരുത്. പകരം 40 ശതമാനം തുകയെങ്കിലും സ്ഥിരനിക്ഷേപങ്ങള്‍ക്കായി കരുതുക. 30 ശതമാനം റിയല്‍ എസ്റ്റേറ്റില്‍ മുടക്കുന്നതും ഈ വിഭാഗക്കാര്‍ക്ക് ഉചിതമാകും.
അറിയിപ്പ്
കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലും പോര്‍ട്ട്ഫോളിയോ റിസ്ക് വിശകലനത്തിലും സാമ്പത്തിക ആസൂത്രണത്തിലും വിദഗ്ധനായ അനീഷ് ചന്ദ്രന് സിഎഫ്പി (അഹല്യ ഫിന്‍ഫോറക്സ്, വൈസ് പ്രസിഡന്റ് - വെല്‍ത്ത്) നല്കിയ മാര്‍ഗോപദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. അനീഷ് ചന്ദ്രന് : 90723 02287.
More From GoodReturns

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര് തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി, ഇനി മത്സരം കടുക്കും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു



Click it and Unblock the Notifications