ബാങ്ക് സ്ഥിര നിക്ഷേപത്തിലേക്ക് പണമൊഴുകുന്നതിന്റെ പ്രത്യേകത സുരക്ഷിതത്വവും പലിശ നിരക്കുമാണ്. നിക്ഷേപിച്ച പണം വളർന്ന് കാലാവധിയിൽ നല്ലൊരു തുക കയ്യിലെത്തുമെന്നതാണ് സ്ഥിര നിക്ഷേപങ്ങളുടെ സുരക്ഷിതത്വം. മാർക്കറ്റുമായി ബന്ധപ്പെട്ട നഷ്ട സാധ്യതകളൊന്നും തന്നെ നിക്ഷേപത്തിനില്ല. എന്നാൽ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ സുരക്ഷയും പലിശയമുള്ള ഒരു ലഘു സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്റെ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് (എൻഎസ്‍സി ). ഇതിന്റെ വിശദാംശങ്ങളാണ് ചുവടെ.
എഫ്ഡി vs എൻഎസ്‍സി
മറ്റു ലഘു സമ്പാദ്യ പദ്ധതികളെ പോലെ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റും റിസ്‌കില്ലാത്ത സമ്പാദ്യ പദ്ധതിയാണ്. പോസ്റ്റ് ഓഫീസിന്റെ ഗ്യാരണ്ടിയിൽ മറ്റു സുരക്ഷാ പ്രശ്നങ്ങളില്ല. അഞ്ച് വര്‍ഷമാണ് കാലാവധി. ഇത്തരത്തിൽ ഹൃസ്വകാലത്തേക്ക് നിക്ഷേപം നടത്തുന്നവര്‍ക്ക് പറ്റിയ പദ്ധതിയാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. ഇതിനൊപ്പം നികുതി ഇളവുകളും ലഭിക്കും. ബാങ്ക് എഫ്ഡികളില്‍ നിക്ഷേപിക്കാനൊരുങ്ങുന്നവര്‍ക്ക് സ്വീകരിക്കാവുന്ന നിക്ഷേപമാണ് ഇത്.
ബാങ്കുകള്‍ 5.5 ശതമാനം വരെ പലിശ നല്‍കുമ്പോള്‍ 6.8 ശതമാനമാണ് നാഷണല്‍ സേവിംഗ്‌സ് സ്‌കമീലെ പലിശ നിരക്ക്. വര്‍ഷത്തില്‍ കൂട്ടുപലിശ രീതിയിലാണ് പലിശ കണക്കാക്കുന്നത്. സ്ഥിര നിക്ഷേപത്തോളും സുരക്ഷയും പലിശയും പദ്ധതി നല്‍കുന്നുണ്ട്.
ഓരോ പാദത്തിലും നാഷണല്‍ സേവിംഗ്‌സ് സ്‌കീമിന്റെ പലിശ നിരക്കും പുനഃപരിശോധിക്കും. ജൂലായ് - സെപ്റ്റംബര്‍ പാദത്തിലെ പലിശ നിരക്കാണ് 6.8 ശതമാനം. എൻഎസ്‍സിയിലെ നിക്ഷേപത്തിന് ആദായ നികുതി നിയത്തിലെ 80സി പ്രകാരം 1.5 ലക്ഷം നികുതി ഇളവും ലഭിക്കുന്നുണ്ട്.
ആർക്കൊക്കെ നിക്ഷേപിക്കാം
ബാങ്ക് സ്ഥിര നിക്ഷേപം പോലെ തന്നെ നിക്ഷേപിക്കുന്നതിന് പ്രായ പരിധിയോ മറ്റ് ഘടകങ്ങളോ ബാധകമല്ല. വ്യക്തിഗത അക്കൗണ്ടും സംയുക്ത അക്കൗണ്ടും നാഷണൽ സേവിംഗ്‌സ് സ്കീമിൽ ആരംഭിക്കാം. പ്രായപൂർത്തിയായ ഒരാൾക്ക് വ്യക്തിഗത അക്കൗണ്ടും സംയുക്ത അക്കൗണ്ടും ആരംഭിക്കാം.
മൂന്ന് പേരാണ് സംയുക്ത അക്കൗണ്ടിൽ അനുവദിക്കുക. 10 ൽ കുറവ് പ്രായമുള്ള കുട്ടികൾക്ക് എൻഎസ്‍സിയിൽ നിക്ഷേപിക്കുന്നതിന് രക്ഷിതാക്കൾക്ക് മക്കളുടെ പേരിൽ നിക്ഷേപിക്കാം. പത്ത് വയസിൽ പൂർത്തിയായവരാണെങ്കിൽ സ്വന്തം പേരിൽ തന്നെ അക്കൗണ്ട് ആരംഭിക്കാം.
എത്ര രൂപ നിക്ഷേപിക്കണം
നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിൽ ചുരുങ്ങിയ നിക്ഷേപമായി 1,000 രൂപയാണ് ആവശ്യം. . ഉയർന്ന നിപരിധി നിശ്ചയിച്ചിട്ടില്ല. 100 ന്റെ ഗുണിതങ്ങളായി എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം. ഒരു സമയം എത്ര അക്കൗണ്ട് വേണമെങ്കിലും എടുക്കാം ഇതിനും നിയന്ത്രണമില്ല. തൊട്ടടുത്ത പോസ്റ്റ് ഓഫീസിൽ ചെന്നാൽ പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കും.
കാൽക്കുലേറ്റർ
6.8 ശതമാനമാണ് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിലെ പലിശ നിരക്ക്. കൂട്ടു പലിശ രീതിയിൽ വർഷത്തിൽ പലിശ ഈടാക്കി കാലാവധിയിൽ അനുവദിക്കുന്നതാണ് എൻഎസ്‍സിയുടെ രീതി. 1.000 രൂപ നിക്ഷേപിക്കുന്ന ഓരാൾക്ക അഞ്ച് വർഷത്തിന് ശേഷം 1,389.49 രൂപയാണ് നാഷണൽ സേവിംഗ്‌സ് സ്കീമിൽ നിന്ന് ലഭിക്കുക. 2 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 77,899 രൂപ പലിശയായി ലഭിക്കും. കാലാവധിയിൽ 2,77,899 രൂപയാണ് കയ്യിൽ കിട്ടുക.
അഞ്ച് ലക്ഷം രൂപ എൻഎസ്‍സിയിൽ നിക്ഷേപിക്കുന്നൊരാൾക്ക് കാലാവധി പൂർത്തിയാകുമ്പോൾ 6,94,746 രൂപ തിരികെ ലഭിക്കും. അഞ്ച് വർഷം കൊണ്ട് 1,94,746 രൂപയാണ് പലിശയായി നിക്ഷേപകന് ലഭിക്കുന്നത്.
പെട്ടന്നുള്ള പിൻവലിക്കൽ
നാഷണൽ സേവിംഗ്‌സ് സ്കീമിൽ നിക്ഷേപം പാതിയിൽ വെച്ച് അവസാനിപ്പിക്കാൻ കുറച്ച് സാധിക്കില്ല. വ്യക്തിഗത അക്കൗണ്ട് ആണെങ്കിൽ ഉടമ മരിച്ചാൽ അക്കൗണ്ട് അവസാനിപ്പിക്കാം. സംയുക്ത അകൗണ്ടിൽ ഏതെങ്കിലും ഒരാളുടെയോ എല്ലാവരുടെയോ മരണം ശേഷം അക്കൗണ്ട് അവസാനിപ്പിക്കാം. കോടതി ഉത്തരവ് വഴിയും അക്കൗണ്ട് അവസാനിപ്പിക്കാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications