ജോലിക്കുള്ള സുരക്ഷിതത്വവും ആനുകൂല്യങ്ങളും തന്നെയാണ് സര്‍ക്കാര്‍ മേഖലയിലെ തൊഴിലവസരങ്ങളില്‍ മത്സരം കടുക്കാനുള്ള കാരണം. സ്വകാര്യ മേഖലയിലെ മികച്ച കമ്പനികളില്‍ ജോലി ലഭിച്ചാലും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കും. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്. ഇത്തരത്തിലൊന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്).
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മിക്ക തൊഴിലാളികള്‍ക്കും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഗുണഭോക്താക്കളായിരിക്കും. ഇതുവഴി അധിക ചെലവില്ലാതെ നല്ലൊരു വിരമിക്കല്‍ കാല നിധിയും മാസ പെന്‍ഷനും നേടാന്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും സാധിക്കും. എങ്ങനെ ഇപിഎഫ് പ്രവര്‍ത്തിക്കുന്നുവെന്നും എത്ര രൂപ പെന്‍ഷന്‍ നേടാന്‍ സാധിക്കുമെന്നും നോക്കാം.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്
തൊഴിലുടമകളും ജീവനക്കാരനും ചേർന്ന് സംഭാവന നൽകി പ്രവർത്തിക്കുന്നൊരു റിട്ടയർമെന്റ് സേവിംഗ്സ് സംവിധാനമാണ് ഇപിഎഫ്. കുറഞ്ഞത് 20 തൊഴിലാളികളുള്ള കമ്പനികൾ ജീവനക്കാര്‍ക്കായി ഇപിഎഫ് അക്കൗണ്ടുകള്‍ ആരംഭിക്കണം. 20-ല്‍ താഴെ ജീവനക്കാരുടെ കമ്പനികളും ഇപിഎഫ് അക്കൗണ്ടുകൾ ആരംഭിക്കാൻ സഹായിക്കുന്നുണ്ട്.
ഇപിഎഫ് പ്രവർത്തനം
ഇപിഎഫ്, ഇപിഎസ് എന്നിങ്ങനെ 2 തരത്തിലാണ് ഇവയുടെ പ്രവർത്തനം. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അടങ്ങിയ തുകയുടെ നിശ്ചിത ശതമാനമാണ് പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള വിഹിതം. തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്ന് അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ ആകെ 24 ശതമാനം മാസത്തില്‍ പിഎഫില്‍ അടക്കണം.
Also Read:
തൊഴിലാളിയുടെ 12 ശതമാനം ഇപിഎഫ് നിക്ഷേപത്തിലേക്ക് പോകും. തൊഴിലുടമ നിക്ഷേപിക്കുന്ന 12 ശതമാനത്തില്‍ നിന്ന് 8.33 ശമാനം എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതിയിലേക്കും ബാക്കി വരുന്ന 3.67 ശതമാനം മാത്രമാണ് ഇപിഎഫ് നിക്ഷേപത്തിലേക്കും മാറ്റും. വർഷത്തിൽ ഇപിഎഫ് പലിശ നിരക്ക് പുനഃപരിശോധിക്കും. നിലവിൽ 8.1 ശതമാനമാണ് പലിശ നിരക്ക്. പെൻഷൻ പദ്ധതിയിലേക്ക് പോകുന്ന തുകയ്ക്ക് പലിശ ലഭിക്കില്ല.
തൊഴിലാളിയുടെ 12 ശതമാനം ഇപിഎഫ് നിക്ഷേപത്തിലേക്ക് പോകും. തൊഴിലുടമ നിക്ഷേപിക്കുന്ന 12 ശതമാനത്തില്‍ നിന്ന് 8.33 ശമാനം എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതിയിലേക്കും ബാക്കി വരുന്ന 3.67 ശതമാനം മാത്രമാണ് ഇപിഎഫ് നിക്ഷേപത്തിലേക്കും മാറ്റും. വർഷത്തിൽ ഇപിഎഫ് പലിശ നിരക്ക് പുനഃപരിശോധിക്കും. നിലവിൽ 8.1 ശതമാനമാണ് പലിശ നിരക്ക്. പെൻഷൻ പദ്ധതിയിലേക്ക് പോകുന്ന തുകയ്ക്ക് പലിശ ലഭിക്കില്ല.
1 കോടി നേടുന്നത് എങ്ങനെ
28-ാം വയസില്‍ 16,000 രൂപ അടിസ്ഥാന ശമ്പളമുള്ള ജോലിക്ക് കയറിയ വ്യക്തി പ്രതിമാസം 12 ശതമാനം ഇപിഎഫിലേക്ക് മാറ്റിയാല്‍ 58-ാം വയസില്‍ ലഭിക്കുന്ന തുക എത്രയാണെന്ന് നോക്കാം. ഇതേ ശമ്പളത്തിന് 58-ാം വയസ് വരെ ജോലിയെടുത്താല്‍ 8.1 ശതമാനം പലിശ നിരക്കില്‍ കാലാവധിയില്‍ 56.37 ലക്ഷം രൂപ ലഭിക്കും. വര്‍ഷത്തില്‍ 10 ശതമാനം ശമ്പള വര്‍ധനവ് പ്രതീക്ഷിച്ചാല്‍ 1.83 കോടി രൂപ 58-ാം വയസില്‍ സ്വന്തമാക്കാം.
പെൻഷൻ കണക്കാക്കുന്നത്
എംപ്ലോയീസ് പെൻഷൻ സ്കീം പ്രകാരം പെന്‍ഷന്‍ കണക്കാക്കുന്നതിനുള്ള ഫോര്‍മുല 'പെന്‍ഷനബിള്‍ ശമ്പളം X പെന്‍ഷനബിള്‍ സേവനം)/70' എന്നാണ്. വിരമിക്കല്‍ തീയതിയിക്ക് മുന്‍പുള്ള 60 മാസത്തെ ശരാശരി പെന്‍ഷന്‍ ശമ്പളം ഉപയോഗിച്ചാണ് ഇപിഎസ് പെന്‍ഷന്‍ നിശ്ചയിക്കുന്നത്. ഉദാഹരണമായി 25-ാം വയസിൽ ജോലി തുടങ്ങിയ വ്യക്തി ഇപിഎപ് വിഹിതം അടയ്ക്കുകയും 58-ാം വയസിൽ വിരമിക്കുകയും ചെയ്താൽ പ്രതിമാസം 7,071 രൂപ പെൻഷൻ ലഭിക്കും.
നേരത്തെ പിൻവലിക്കൽ
ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്ത വ്യക്തി 10 വർഷത്തെ സേവനം പൂർത്തിയാക്കിയാൽ 50-ാം വയസിലും നേരത്തെ പെൻഷൻ പിൻവലിക്കാൻ സാധിക്കും. 58 വയസിന് താഴെ ആണെന്നതിനാൽ കുറഞ്ഞ പലിശ നിരക്കിലാണ് പെൻഷൻ ലഭിക്കുക. 58 വയസെത്തുന്നതിന് മുൻപ് 10 വർഷം സർവീസ് പൂർത്തിയാക്കിയിട്ടില്ലാത്ത വ്യക്തി മുഴുവൻ പിൻവലിക്കുന്നതിന് 10സി ഫോം ഉപയോഗിക്കാം. ഇത്തരക്കാർക്ക് പെൻഷന് യോഗ്യതയുണ്ടാകില്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications