ജുന്‍ജുന്‍വാല ഇരിക്കുന്നത് ലാഭത്തിലോ നഷ്ടത്തിലോ? പോര്‍ട്ട്‌ഫോളിയോ അവസ്ഥ ഇങ്ങനെ

രാജ്യത്തെ വന്‍കിട ഇക്വിറ്റി ഇന്‍വസ്റ്ററും ബിസിനസ് സംരംഭകനുമാണ് രാകഷ് ജുന്‍ജുന്‍വാല. വെറും കയ്യോടെയെത്തി ഓഹരി വിപണിയില്‍ നിന്നും അദ്ദേഹം നേടിയിട്ടുള്ള ആദായത്തിന്റെ കണക്കുകള്‍ സാധാരണക്കാരായ നിക്ഷേപകര്‍ക്ക് എന്നും പ്രചോദനമാണ്. അതിനാല്‍ അദ്ദേഹത്തെ, ഇന്ത്യുടെ വാറന്‍ ബഫറ്റ് എന്ന വിശേഷണത്തിനും അര്‍ഹനാക്കുന്നു. സ്വന്തമായുള്ള ഒരു ഇന്‍വെസ്റ്റ്മെന്റ് പോര്‍ട്ട്ഫോളിയോയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ റെയര്‍ (RaRe) എന്റര്‍പ്രൈസസിന്റെ ഭാഗമായുള്ള പോര്‍ട്ട്‌ഫോളിയോയും രാകേഷിനുണ്ട്.

ഒരു ശതമാനത്തിലേറെ ഓഹരി

അതേസമയം, ഒരു ശതമാനത്തിലേറെ ഓഹരി വിഹിതമുള്ള 40-ഓളം കമ്പനികളാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്ളത്. 2022-ല്‍ ഇതുവരെ ഈ ഓഹരികളുടെ പ്രകടനം സമ്മിശ്രഫലമാണ് ജുന്‍ജുന്‍വാലയ്ക്ക് സമ്മാനിക്കുന്നത്. ഏറ്റവും കൂടുതല്‍ ഓഹരി വിഹിതമുള്ള പ്രധാന 10 കമ്പനികളില്‍ എട്ടെണ്ണവും നഷ്ടം രേഖപ്പെടുത്തി. നാല് ഓഹരികള്‍ക്ക് സമീപകാല വീഴ്ചയെ പ്രതിരോധിച്ച് നേട്ടമുണ്ടാക്കാനും സാധിച്ചു. ജുന്‍ജുന്‍വാലയ്ക്ക് ഏറ്റവും കൂടുതല്‍ കൈവശമുള്ള 10 ഓഹരികളുടെ നിലവിലെ മൂല്യം 27,000 കോടിയോളമാണ്.

സ്റ്റാര്‍ ഹെല്‍ത്ത്

വിപണിയിലെത്തുന്നതിന് മുമ്പെ തന്നെ ജുന്‍ജുന്‍വാല പങ്കാളിത്തം നേടിയ സ്റ്റാര്‍ ഹെല്‍ത്ത് 20 ശതമാനത്തിലേറെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ ഐപിഒ നടപടി പൂര്‍ത്തിയാക്കിയ സ്റ്റാര്‍ ഹെല്‍ത്തില്‍ അദ്ദേഹത്തിനും ഭാര്യ രേഖയ്ക്കും കൂടി 17.5 ശതമാനം ഓഹരികളാണുള്ളത്. അതേപോലെ ജുന്‍ജുന്‍വാലയുടെ നാലാമത്തെ വലിയ ഓഹരി വിഹിതമുള്ള കമ്പനി ടാറ്റ മോട്ടോര്‍സാണ്. എന്നാല്‍ ഈ വര്‍ഷം ഇതുവരെയുളള കണക്കെടുത്താല്‍ ടാറ്റ മോട്ടോര്‍സ് 14.7 ശതമാനം ഇടിഞ്ഞു.

എസ്‌കോര്‍ട്ട്‌സ്

സമാനമായി എസ്‌കോര്‍ട്ട്‌സ് ഓഹരി 5 ശതമാനത്തോളം നഷ്ടവും അദ്ദേഹത്തിന് നല്‍കുന്നു. ഇതിനോടൊപ്പം റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ 2 ശതമാനത്തോളവും പ്രമുഖ ആശുപത്രി ശൃംഖലയായ ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയറില്‍ 18 ശതമാനവും നഷ്ടം നേരിടുന്നു. ഓഹരി വിപണിയിലെത്തും മുമ്പെ അദ്ദേഹം പങ്കാളിത്തം നേടിയിട്ടുള്ള നസാര ടെക്‌നോളജീസ് 2022-ല്‍ ഇതുവരെ 26 ശതമാനമാണ് ഇടിഞ്ഞത്.

ജുന്‍ജുന്‍വാല

അതേസമയം, ജുന്‍ജുന്‍വാലയ്ക്ക് ഓഹരി പങ്കാളിത്തമുള്ള മൂന്നാമത്തെ വലിയ കമ്പനിയായ മെട്രോ ബ്രാന്‍ഡ്‌സില്‍ വമ്പന്‍ ലാഭമാണ് സമ്മാനിച്ചത്. ഇക്കഴിഞ്ഞ ഡിസംബറില്‍ ഐപിഒ പൂര്‍ത്തിയാക്കി വിപണിയിലേക്കെത്തിയ ഈ ഓഹരിയില്‍ 2022-ല്‍ ഇതുവരെ 25 ശതമാനത്തോളം നേട്ടം സ്വന്തമാക്കാന്‍ സാധിച്ചു. ജുന്‍ജുന്‍വാലയ്ക്കും രേഖയ്ക്കും കൂടി മെട്രോ ബ്രാന്‍ഡ്‌സില്‍ 14.43 ശതമനം ഓഹരി പങ്കാളിത്തമുണ്ട്.

ടാറ്റ ഗ്രൂപ്പ്

കൂടാതെ, ജുന്‍ജുന്‍വാലയുടെ പ്രിയപ്പെട്ട ഓഹരിയായ ടാറ്റ ഗ്രൂപ്പ് കമ്പനി ടൈറ്റനിലും നേട്ടമാണ് ലഭിച്ചത്. ഈ വര്‍ഷം 3 ശതമാനത്തോളം വില ടെറ്റന്‍ കമ്പനിയുടെ ഓഹരിക്ക് ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ജുന്‍ജുന്‍വാലയുടെ 5.09 ശതമാനമുള്ള ഓഹരി വിഹിതത്തിന്റെ മൂല്യം 1,200 കോടിയിലേക്ക് ഉയര്‍ന്നു. സമാനമായി അദ്ദേഹത്തിന് പങ്കാളിത്തമുള്ള ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 11 ശതമാനവും കാനറ ബാങ്ക് 10 ശതമാനത്തിലേറെയും നേട്ടം സമ്മാനിച്ചിട്ടുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X