രാജ്യത്തെ വന്‍കിട ഇക്വിറ്റി ഇന്‍വസ്റ്ററും ബിസിനസ് സംരംഭകനുമാണ് രാകഷ് ജുന്‍ജുന്‍വാല. വെറും കയ്യോടെയെത്തി ഓഹരി വിപണിയില്‍ നിന്നും അദ്ദേഹം നേടിയിട്ടുള്ള ആദായത്തിന്റെ കണക്കുകള്‍ സാധാരണക്കാരായ നിക്ഷേപകര്‍ക്ക് എന്നും പ്രചോദനമാണ്. അതിനാല്‍ അദ്ദേഹത്തെ, ഇന്ത്യുടെ വാറന്‍ ബഫറ്റ് എന്ന വിശേഷണത്തിനും അര്‍ഹനാക്കുന്നു. സ്വന്തമായുള്ള ഒരു ഇന്‍വെസ്റ്റ്മെന്റ് പോര്‍ട്ട്ഫോളിയോയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അസറ്റ് മാനേജ്മെന്റ് കമ്പനിയായ റെയര്‍ (RaRe) എന്റര്‍പ്രൈസസിന്റെ ഭാഗമായുള്ള പോര്‍ട്ട്ഫോളിയോയും രാകേഷിനുണ്ട്.
അതേസമയം, ഒരു ശതമാനത്തിലേറെ ഓഹരി വിഹിതമുള്ള 40-ഓളം കമ്പനികളാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്ഫോളിയോയില്‍ ഉള്ളത്. 2022-ല്‍ ഇതുവരെ ഈ ഓഹരികളുടെ പ്രകടനം സമ്മിശ്രഫലമാണ് ജുന്‍ജുന്‍വാലയ്ക്ക് സമ്മാനിക്കുന്നത്. ഏറ്റവും കൂടുതല്‍ ഓഹരി വിഹിതമുള്ള പ്രധാന 10 കമ്പനികളില്‍ എട്ടെണ്ണവും നഷ്ടം രേഖപ്പെടുത്തി. നാല് ഓഹരികള്‍ക്ക് സമീപകാല വീഴ്ചയെ പ്രതിരോധിച്ച് നേട്ടമുണ്ടാക്കാനും സാധിച്ചു. ജുന്‍ജുന്‍വാലയ്ക്ക് ഏറ്റവും കൂടുതല്‍ കൈവശമുള്ള 10 ഓഹരികളുടെ നിലവിലെ മൂല്യം 27,000 കോടിയോളമാണ്.
വിപണിയിലെത്തുന്നതിന് മുമ്പെ തന്നെ ജുന്‍ജുന്‍വാല പങ്കാളിത്തം നേടിയ സ്റ്റാര്‍ ഹെല്‍ത്ത് 20 ശതമാനത്തിലേറെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ ഐപിഒ നടപടി പൂര്‍ത്തിയാക്കിയ സ്റ്റാര്‍ ഹെല്‍ത്തില്‍ അദ്ദേഹത്തിനും ഭാര്യ രേഖയ്ക്കും കൂടി 17.5 ശതമാനം ഓഹരികളാണുള്ളത്. അതേപോലെ ജുന്‍ജുന്‍വാലയുടെ നാലാമത്തെ വലിയ ഓഹരി വിഹിതമുള്ള കമ്പനി ടാറ്റ മോട്ടോര്‍സാണ്. എന്നാല്‍ ഈ വര്‍ഷം ഇതുവരെയുളള കണക്കെടുത്താല്‍ ടാറ്റ മോട്ടോര്‍സ് 14.7 ശതമാനം ഇടിഞ്ഞു.
സമാനമായി എസ്കോര്‍ട്ട്സ് ഓഹരി 5 ശതമാനത്തോളം നഷ്ടവും അദ്ദേഹത്തിന് നല്കുന്നു. ഇതിനോടൊപ്പം റേറ്റിങ് ഏജന്‍സിയായ ക്രിസില്‍ 2 ശതമാനത്തോളവും പ്രമുഖ ആശുപത്രി ശൃംഖലയായ ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയറില്‍ 18 ശതമാനവും നഷ്ടം നേരിടുന്നു. ഓഹരി വിപണിയിലെത്തും മുമ്പെ അദ്ദേഹം പങ്കാളിത്തം നേടിയിട്ടുള്ള നസാര ടെക്നോളജീസ് 2022-ല്‍ ഇതുവരെ 26 ശതമാനമാണ് ഇടിഞ്ഞത്.
അതേസമയം, ജുന്‍ജുന്‍വാലയ്ക്ക് ഓഹരി പങ്കാളിത്തമുള്ള മൂന്നാമത്തെ വലിയ കമ്പനിയായ മെട്രോ ബ്രാന്‍ഡ്സില്‍ വമ്പന്‍ ലാഭമാണ് സമ്മാനിച്ചത്. ഇക്കഴിഞ്ഞ ഡിസംബറില്‍ ഐപിഒ പൂര്‍ത്തിയാക്കി വിപണിയിലേക്കെത്തിയ ഈ ഓഹരിയില്‍ 2022-ല്‍ ഇതുവരെ 25 ശതമാനത്തോളം നേട്ടം സ്വന്തമാക്കാന്‍ സാധിച്ചു. ജുന്‍ജുന്‍വാലയ്ക്കും രേഖയ്ക്കും കൂടി മെട്രോ ബ്രാന്‍ഡ്സില്‍ 14.43 ശതമനം ഓഹരി പങ്കാളിത്തമുണ്ട്.
കൂടാതെ, ജുന്‍ജുന്‍വാലയുടെ പ്രിയപ്പെട്ട ഓഹരിയായ ടാറ്റ ഗ്രൂപ്പ് കമ്പനി ടൈറ്റനിലും നേട്ടമാണ് ലഭിച്ചത്. ഈ വര്‍ഷം 3 ശതമാനത്തോളം വില ടെറ്റന്‍ കമ്പനിയുടെ ഓഹരിക്ക് ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ജുന്‍ജുന്‍വാലയുടെ 5.09 ശതമാനമുള്ള ഓഹരി വിഹിതത്തിന്റെ മൂല്യം 1,200 കോടിയിലേക്ക് ഉയര്‍ന്നു. സമാനമായി അദ്ദേഹത്തിന് പങ്കാളിത്തമുള്ള ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 11 ശതമാനവും കാനറ ബാങ്ക് 10 ശതമാനത്തിലേറെയും നേട്ടം സമ്മാനിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഐപിഒ: അലോട്ട്മെന്റ് ഫലം ഇന്ന്; സ്റ്റാറ്റസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ!

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

സോട്ടെഫിൻ ഭാരത്, ഗൾഫ് ലോയ്ഡ്സ് ഐപിഒ: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി, അറിയേണ്ടതെല്ലാം



Click it and Unblock the Notifications