വിരമിച്ചതിന് ശേഷമുള്ള ജീവിതം നിശ്ചയിക്കുന്നത് ജോലി സമയത്തെ സാമ്പത്തിക അച്ചടക്കമാണ്. മാസ വരുമാനമായ ശമ്പളം നിലയ്ക്കുമ്പോൾ ചെലവുകളെ നേരിടാൻ കയ്യിലേക്ക് പണമെത്തേണ്ടത് ആവശ്യമാണ്. ഇതിന് ഭാവി മുന്നില്‍ കണ്ടുള്ള നിക്ഷേപങ്ങള്‍ ഇതില്‍ പ്രധാനമാണ്. കരിയറിന്റെ തുടക്കത്തിലോ 30-ാം വയസിലോ വിരമിക്കല്‍ കാലത്തേക്കുള്ള നീക്കിയിരിപ്പുകള്‍ തുടങ്ങണമെന്നാണ് നിക്ഷേപ വിദഗ്ധര്‍ പറയുന്നത്.
ആവശ്യത്തിനുള്ള സമ്പാദ്യത്തിലേക്ക് എത്താന്‍ 30 വര്‍ഷമെന്ന ദീര്‍ഘകാലയളവ് ലഭിക്കും. ഇതിനാല്‍ തന്നെ ചെറിയ തുക വെച്ചുള്ള നിക്ഷേപം നടത്തിയാൽ മതിയാകും. 60 വയസിൽ വിരമിക്കാൻ ഉദ്യേശിക്കുന്നൊരാൾ 30-ാം വയസിൽ നടത്തേണ്ട നിക്ഷേപ രീതി എങ്ങനെയാണെന്ന് പരിചയപ്പെടാം.
ചെലവ് എത്രയാകും
ഭാവിയിലെ ചെലവുകൾക്കായാണ് നിക്ഷേപിക്കുന്നത്. 30 വര്‍ഷത്തിന് ശേഷം വരുന്ന ആവശ്യങ്ങൾക്ക് വില കൂടുമെന്ന ബോധ്യമുണ്ടാകണം. ഇതിനാൽ ഈ ചെലവുകള്‍ കണക്കാക്കിയാണ് നിക്ഷേപിക്കേണ്ടത്. 30 വര്‍ഷത്തിന് ശേഷം എത്ര രൂപ ചെലവ് വരുമെന്ന് ആദ്യം അറിഞ്ഞിരിക്കണം.
സെബി രജിസ്ട്രേഡ് നിക്ഷേപ വിദഗ്ധനായ ജിതേന്ദ്ര സോളങ്കിയുടെ അഭിപ്രായത്തില്‍ ''ഇന്ന് ഇടത്തരം കുടുംബത്തിലുള്ള വിശ്രമ ജീവിതം നയിക്കുന്നൊരാള്‍ക്ക് മാസത്തില്‍ 50,000 രൂപയാണ് ചെലവ് വരുന്നത്. 6 ശതമാനം പണപ്പെരുപ്പം കണക്കാക്കിയാല്‍ 30 വര്‍ഷത്തിന് ശേഷം വിരമിക്കിക്കുന്നൊരാള്ക്ക് 2.90 ലക്ഷം രൂപയാണ് മാസ ചെലവ് വരുന്നത്''. അതായത് 30 വര്‍ഷത്തിനപ്പുറം 2.90 ലക്ഷം കയ്യിലെത്തുന്ന തരത്തിലുള്ള നിക്ഷേപം ഇന്ന് തുടങ്ങണം.
വിശ്രമ കാലത്ത് സുഖകരമായി ജീവിക്കാന്‍ മാസത്തിൽ വേണ്ടത് 2.90 ലക്ഷം രൂപയാണെന്ന് മനസിലായി. ഇതിന് ആകെ എത്ര രൂപയുടെ നിക്ഷേപം ആവശ്യമായി വരുമെന്ന് നോക്കാം. ഒപ്ടിമാ മണി മാനേജര്‍സ് സിഇഒ പങ്കജ് മത്പാല്‍ പറയുന്നത് നോക്കാം, '' വിരമിക്കൽ കാലത്തെ ചെലുകൾക്ക് 4% വിത്ത്ഡ്രോവല്‍ പ്ലാന്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. മാസത്തില്‍ 2.90 ലക്ഷത്തിന്റെ ചെലവുകള്‍ക്ക് 6.75 കോടി രൂപയാണ് ആവശ്യമായി വരിക.
60-ാം വയസിൽ ഈ തുക 7-8 ശതമാനം ആദായം തരുന്ന ബാലന്‍സ്ഡ് ഹൈബ്രിഡ് ഫണ്ടില്‍ നിക്ഷേപിച്ച് സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവല്‍ പ്ലാന്‍ (എസ്ഡബ്ലുപി) വഴി പിൻവലിച്ചാൽ മാസ വരുമാനം നേടാം. എസ്ഡബ്ലുപി ചെയ്യാൻ തിരഞ്ഞെടുക്കാവുന്ന ചില മ്യൂച്വൽ ഫണ്ടുകളാണ് എസ്ബിഐ കണ്‍സര്‍വേറ്റീവ് ഹൈബ്രിഡ് ഫണ്ട്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഇക്വിറ്റി ആന്‍ഡ് ഡെറ്റ് ഫണ്ട്, കൊട്ടക് ഡെബ്റ്റ് ഹൈബ്രിഡ് ഫണ്ട് എന്നിവ.
കാല്‍ക്കുലേറ്റര്‍
30 വർഷം കൊണ്ട് സമ്പാദിക്കേണ്ട തുക 6.75 കോടിയാണെന്ന് മനസിലായി. പണപ്പെരുപ്പം കണക്കിലെടുത്ത് രൂപയുടെ മൂല്യം കുറയുന്നതിനാൽ 30 വർഷത്തിന് ശേഷം ഇത് വലിയ തുകയാകില്ല. 30 വര്‍ഷം കൊണ്ട് 6.75 കോടി രൂപ എങ്ങനെ സമ്പാദിക്കാമെന്ന് നോക്കാം. ഇക്വിറ്റി ഫണ്ടുകളില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നവര്‍ക്ക് 15 ശതമാനം ആദായം പ്രതീക്ഷിക്കാം.
ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കുന്നതിനൊപ്പം എസ്ഐപി തുകയിൽ വർഷത്തിൽ 15 ശതമാനം സെറ്റ്അപ്പും നടത്തണം. 30,000 രൂപ മാസ എസ്ഐപി ഈ രീതിയിൽ നടത്തിയാൽ 30 വര്‍ഷത്തിന് ശേഷം 6.75 കോടിയായി വളരും. 1.56 കോടി രൂപയുടെ നിക്ഷേപത്തിൽ നിന്ന് 5.18 കോടി രൂപയുടെ ലാഭം പ്രതീക്ഷിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്ചല്‍ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവിൽ നിന്നും കേരളത്തിലെത്താം, ട്രെയിൻ കിട്ടില്ലേ എന്ന പേടി വേണ്ട, ഈ ട്രെയിൻ പിടിച്ചിങ്ങ് പോര്...

പ്രതിമാസം 2000 രൂപ നിക്ഷേപിക്കാനുണ്ടോ? 40,000 രൂപ പെൻഷനുള്ള വഴി പറഞ്ഞുതരാം...

എല്‍പിജി ക്ഷാമം: കേരളത്തില്‍ മാര്‍ച്ച് 23 ന് ഹോട്ടലുകള്‍ അടച്ചിടും, പിഎന്‍ജിയിലേക്ക് മാറാന്‍ നിര്‍ദ്ദേശം

ഇതുവരെ ഇടിഞ്ഞത് 13,520 രൂപ, പൊന്നിന്റെ തിളക്കം കുറയുന്നു, കല്യാണപാർട്ടികൾക്ക് ആശ്വാസം

Gold Rate Live: യുദ്ധത്തിൽ തകർന്ന് സ്വർണം, ഇന്നും പവന്റെ വില കുറഞ്ഞു, തത്സമയം വിവരങ്ങൾ അറിയാം

പോസ്റ്റ് ഓഫീസിൽ 1000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കൂ; മാസം 9,250 രൂപ കയ്യിൽ വാങ്ങാം

യുദ്ധവും പണപ്പെരുപ്പവും തിരിച്ചടിക്കുന്നു, തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി, നിഫ്റ്റി 23000 പോയിന്റിൽ

വിപണിയിലെ ചാഞ്ചാട്ടം റിട്ടയർമെന്റ് കാലത്തെ ബാധിക്കുമോ? പണം നഷ്ടമാകുന്നത് ഒഴിവാക്കാൻ ചില വഴികൾ

എട്ടാം ശമ്പള കമ്മീഷൻ: നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള തീയ്യതി നീട്ടി, നിങ്ങളുടെ നിർദ്ദേശം എങ്ങനെ നൽകാം..?

ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; ഇന്ത്യയിൽ വില കൂട്ടാനാകാതെ കമ്പനികൾ, കാരണമിതാണ്

സാമ്പത്തിക വർഷം അവസാനിക്കുന്നു; മാർച്ച് 31-ന് മുൻപ് നിങ്ങൾ ചെയ്യേണ്ട 5 പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications