295 രൂപയിൽ തുടങ്ങിയ ബ്രിട്ടാനിയ രുചി; ഇന്ന് ബിസ്ക്കറ്റ് വിപണിയിലെ രാജാവ്

ചൂട് ചായയും അതിൽ മുക്കി ഒരു ബിസ്ക്കറ്റും, ആ ബിസ്ക്കറ്റ് മിക്കപ്പോഴും ബ്രിട്ടാനിയായിരിക്കും. വെറും 295 രൂപയിൽ തുടങ്ങി ഇന്ത്യൻ ബിസ്ക്കറ്റ് വിപണിയുടെ 38 ശതമാനവും കരസ്ഥമാക്കി ഇന്ത്യൻ വിപണിയിലെ രാജാവാണ് ബിട്ടാനിയ. 1892 ല്‍ കൊല്‍ക്കത്തയിലെ ഒരു ചെറിയ മുറിയിലിരുന്ന് ബ്രിട്ടീഷ് ബിസിനസുകാരുടെ ചര്‍ച്ചയില്‍ നിന്നാണ് ആദ്യ കാലത്തെ ബ്രിട്ടാനിയ ജനിക്കുന്നത്. പിന്നീട് ​ഗുപ്ത സഹോദരന്മാരിൽ നിന്നാണ് ബിസ്ക്കറ്റ് നിർമാണം ആരംഭിക്കുന്നത്.

തുടക്കം

തുടക്കം

നളിന്‍ ചന്ദ്ര ഗുപ്തയുടെ നേതൃത്വത്തില്‍ വിഎസ് ബ്രദേഴ്‌സ് എന്ന പേരില്‍ 1910 ബിസ്ക്കറ്റ് വി്ലപന ആരംഭിച്ചു. ഇക്കാലത്ത് കമ്പനി യന്ത്രങ്ങളുപയോ​ഗിച്ച് ബിസ്ക്കറ്റ് നിർമിച്ചിരുന്നു. 1918 ല്‍ കൊല്‍ക്കത്തയില്‍ തമാസക്കാരനായ ബ്രിട്ടീഷ് കച്ചവടക്കാരന്‍ സിഎച്ച് ഹോള്‍മ്‌സ് ഗുപ്ത സഹോദരന്മാരോടൊപ്പം ബിസിനസില്‍ പങ്കാളിയായി. ഇങ്ങനെയാണ് ബ്രിട്ടാണിയ ബിസിനസ് കമ്പനി ആരംഭിക്കുന്നത്.1918ൽ ഇത് പബ്ലിക്ക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്തു. 1921 ൽ വ്യാസായിക ​ഗ്യാസ് ഓവൻ ഉപയോ​ഗിക്കുന്ന ആദ്യ കമ്പനി എന്ന ഖ്യാതി ബ്രിട്ടാനിയ നേടി.

1924 ലാണ് പീക്ക് ഫ്രാൻസ് എന്ന് ബ്രിട്ടീഷ് കമ്പനി ബ്രിട്ടാനിയ ബിസ്ക്കറ്റ് കമ്പനിയുടെ നിയന്ത്രണാധികാരം ലഭിക്കുന്ന ഓഹരികൾ കൈക്കലാക്കുന്നത്. ശേഷം ലോക മഹായുദ്ധ കാലത്ത് യുദ്ധത്തിലേർപ്പെട്ട സൈനികർക്കുള്ള ബിസ്ക്കറ്റ് വിതരണ കരാർ ബ്രിട്ടാനിയ നേടി. ഇക്കാലത്ത് ബ്രിട്ടാനിയക്ക് 8 ശതമാനം വിലപന കൂടിയെന്നാണ് കണക്ക്.

ഓട്ടോമാറ്റിക്ക് പ്ലാന്റുകള്‍

1952-ല്‍ കൊല്‍ക്കത്തയിലും 1954-ല്‍ മുംബൈയിലും ഓട്ടോമാറ്റിക്ക് പ്ലാന്റുകള്‍ സ്ഥാപിച്ചു. 1954 ല്‍ ബ്രിട്ടാനിയ റൊട്ടി അവതരിപ്പിച്ച കാലത്ത് ഡല്‍ഹിയിലും പ്ലാന്റ് സ്ഥാപിച്ചു. 1963-ല്‍ ബ്രിട്ടാനിയ കേക്കും കമ്പനി പുറത്തിറക്കി. 1979ലാണ് ബ്രിട്ടാനിയ ബിസ്‌ക്കറ്റ് കമ്പനി ലമിറ്റഡ് എന്ന് പേര് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്ന പേരിലേക്ക് മാറ്റുന്നത്.

1997-ല്‍ ന​ഗരങ്ങളിലായിരുന്നു ബ്രിട്ടാണിയയ്ക്ക് ജനപ്രീതി. ​ഇത് ​ഗ്രാമങ്ങളിലേക്ക് വിപുലമാക്കുന്നതിന് കൂടുതല്‍ ഉത്പന്നങ്ങൾ കമ്പനി അവതിരിപ്പിച്ചു. ഇതിനായി ബ്രിട്ടാനിയ പ്ലാന്റുകള്‍ സ്ഥാപിച്ചു. ഇതിന്റെ ഭാ​ഗമായാണ് ടൈഗര്‍ ബിസ്‌ക്കറ്റ്, ചെക്കേഴ്‌സ്, ജിം ജാം എന്നി ഉത്പ്പനങ്ങള്‍ കമ്പനി അവതരിപ്പിക്കുന്നത്.

ഏറ്റെടുക്കൽ

ഏറ്റെടുക്കൽ

1987 ല്‍ നബിസ്‌കോ എന്ന അമേരിക്കന്‍ കമ്പനി പീക്ക് ഫ്രാന്‍സില്‍ നിന്നും കമ്പനിയുടെ നിയന്ത്രണാധികാരം ഏറ്റെടുത്തു. ഈ സമയത്താണ് മലയാളിയായ രാജൻ പിള്ള കമ്പനിയുടെ തലപ്പത്തെത്തുന്നത്. പിന്നീട് അസോസിയേറ്റ് ബിസിനസ് ഇന്റർ നാഷണലിൽ തുല്യ പങ്കാളിത്തതോടെ വാഡിയ ​ഗ്രൂപ്പും ഫ്രഞ്ച് കമ്പനിയായ ഡാണോനും ബ്രിട്ടാനിയയിൽ ഓഹരി പങ്കാളിത്തം നേടി. 2009-തിൽ ഫ്രഞ്ച് കമ്പനിയായ ഡോണന്റെ ഓഹരി വാങ്ങിയാണ് ഇന്നത്തെ ഉടമകളായ വാഡിയ ഗ്രൂപ്പ് ബ്രിട്ടാനിയയുടെ തലപ്പത്തേക്ക് എത്തുന്നത്.

ഉത്പന്നങ്ങൾ

ഉത്പന്നങ്ങൾ

1983-ൽ കമ്പനി 100 കോടിയുടെ വിറ്റുവരവ് നേടി. 1986 ലാണ് ബ്രിട്ടാനിയ ഗുഡ് ഡേ ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. 1993 ല്‍ ലിറ്റില്‍ ഹെര്‍
ട്ടും 1997 ല്‍ 50-50 യും കമ്പനി പുറത്തിറക്കി. 1998-2001 വരെ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 18 ശതമാനം ഉയര്‍ന്നു. വടക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിടങ്ങിലേക്ക് കമ്പനി ഇന്ന് ഭക്ഷ്യോത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.

60 രാജ്യങ്ങളിൽ ബ്രിട്ടാനിയയ്ക്ക് മാർക്കറ്റുണ്ട്. ബിസ്‌ക്കറ്റ്, റൊട്ടി, റസ്‌ക്, ഡയറി ഉത്പ്പന്നങ്ങളും കമ്പനി പുറത്തിറക്കുന്നുണ്ട്. 11 തരം ബിസ്‌ക്കറ്റുകളും 4 തരം റൊട്ടിയും 7 തരം കേക്കുമായി ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമാണ് ബ്രിട്ടാനിയ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X