മാസത്തിൽ ചെറിയ തുക മിച്ചം പിടിക്കുന്നവർക്കും സ്വപ്നങ്ങൾ കാണാൻ സാധിക്കേണ്ടതുണ്ട്. ലക്ഷങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ മാസ വരുമാനക്കാർക്കുള്ള മികച്ചൊരു വഴിയാണ് ചുവടെ വിശദമാക്കുന്നത്. മാസത്തിൽ ചെലവുകളിൽ നിന്ന് അല്പാൽപം മിച്ചം പിടിച്ചാൽ 6,000 രൂപയോളം മാസത്തിൽ സ്വരൂപിക്കാൻ സാധിക്കുമെങ്കിൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ലക്ഷാധിപതിയാകാൻ സാധിക്കും. ഇതിന് ഒരു കെഎസ്എഫ്ഇ ചിട്ടി ചേർന്നാൽ മതിയാകും.
ചിട്ടി വിശദാംശം
6,000 രൂപയ്ക്കും 4,425 രൂപയ്ക്കും അടയിൽ മാസ അടവുള്ള മൾട്ടി ഡിവിഷ ചിട്ടിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 120 മാസ കാലാവധിയുമുള്ള ചിട്ടിയുടെ സല വരുന്നത് 7.20 ലക്ഷം രൂപയാണ്. 120 മാസത്തെ മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ പരമാവധി 40 ശതമാനം ലേല കിഴിവിലാണ് ചിട്ടി ലേലം വിളിക്കാൻ സാധിക്കുക.
പരമാവധി ലേല കിഴവിൽ ചിട്ടി പോകുന്ന മാസങ്ങളിലാണ് 4,425 രൂപയാണ് അടയ്ക്കേണ്ടത്. മറ്റു മാസങ്ങളിൽ 6,000 രൂപയ്ക്കും 4,425 രൂപയ്ക്കും ഇടയിലുള്ള തുക അടവ് വരും.
ലേലവും നറുക്കും
മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ ഒരു നറുക്കും മൂന്ന് ലേലവും ചിട്ടിയിൽ ഒരു മാസത്തിൽ ലഭിക്കും. മൾട്ടി ഡിവിഷൻ ചിട്ടിയായതിനാൽ മൂന്ന് ലേലവും ഒരു നറുക്കും മാസത്തിൽ നടക്കും. മാസത്തിൽ നറുക്ക് ലഭിക്കുന്ന ചിട്ടി വരിക്കാരന് 6.84 ലക്ഷം രൂപയാണ് ലഭിക്കുന്നത്. 40 ശതമാനം വരെ മൂന്ന് ലേലങ്ങളിലും ലേല കിഴിവ് വരാം.
4.32 ലക്ഷം രൂപ വരെ പരമാവധി ലേല കിഴിവിൽ വിളിക്കാൻ സാധിക്കും. ഇതിനൊപ്പം ജിഎസ്ടി, ഡോക്യുമെന്റേഷൻ ചാർജ് എന്നിവ കുറയും. അത്യാവശ്യക്കാർ മാത്രമെ പരമാവധി ലേല കിഴിവിൽ ചിട്ടി വിളിക്കേണ്ടതുള്ളൂ.
ചിട്ടി ലേലം വിളി ആരംഭിച്ചാൽ കുറഞ്ഞ ലേല കിഴിവിൽ ചിട്ടി വിളിക്കാൻ സാധിക്കും. ഇതോടൊപ്പം നറുക്ക് ലഭിക്കാനുള്ള സാധ്യതയുമുണ്ട്. 7.20 ലക്ഷം രൂപയുടെ ഈ മൾട്ടി ഡിവിഷൻ ചിട്ടിയിൽ നിന്ന് ലഭിക്കുന്ന ആകെ ലേല കിഴിവ് 90,000 രൂപ മുതല്‍ 1.20 ലക്ഷം രൂപ വരെ ആയിരിക്കാം.
ഇത് ചിട്ടിയിൽ ചേരുന്നവരെ ആശ്രയിച്ചിരിക്കും. മാസത്തിൽ ചിട്ടിയിൽ നിന്ന് ലഭിക്കുന്ന പരമാവധി ലേല കിഴിവ് 1575 രൂപയാണ്. ഈ തുക കിഴിച്ചാണ് 40-45 മാസം വരെ മാസ തവണ അടയ്ക്കേണ്ടത്.
സ്ഥിര നിക്ഷേപമിടാം
ലാഭകരമായ കിഴിവിൽ ചിട്ടി വിളിച്ചെടുത്ത് സ്ഥിര നിക്ഷേപമിട്ടാലും ലാഭമാണ്. ഇന്നത്തെ സാഹചര്യത്തിൽ ചിട്ടി മേൽ ബാധ്യതയ്ക്ക് 8 ശതമാനം പലിശ കെഎസ്എഫ്ഇ നൽകുന്നുണ്ട്. ദീർഘകാല ചിട്ടിയായതിനാൽ ദീർഘനാൾ ചിട്ടി സ്ഥിര നിക്ഷേപമിടുന്നത് വഴി 7.20 ലക്ഷത്തേക്കാൾ ആദായം ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
ആദ്യ മാസം ചിട്ടി നറുക്ക് ലഭിച്ച വ്യക്തി സ്ഥിര നിക്ഷേപമിട്ടാൽ ലഭിക്കുന്ന ആദായം പരിശോധിക്കാം. ചിട്ടിതുകയായ 6.80 ലക്ഷം സ്ഥിര നിക്ഷേപമിട്ടാൽ 4533 രൂപ മാസത്തിൽ പലിശയായി ലഭിക്കും. ചിട്ടി കാലാവധിയോളം നിക്ഷേപം തുടർന്നാൽ 5,39,466 രൂപ പലിശയായി ലഭിക്കും. രണ്ടും ചേർത്ത് കാലാവധിയിൽ 12.19 ലക്ഷം രൂപ നേടാം.
മേൽ ബാധ്യതയ്ക്ക് ജാമ്യം കരുതാം
ഏത് തരം ചിട്ടിയാണെങ്കിലും കാലാവധിക്ക് മുന്‍പ് വിളിച്ചെടുക്കുമ്പോള്‍ ബാധ്യത വരുന്നുണ്ട്. ഈ മേൽബാധ്യതയ്ക്കാണ് കെഎസ്എഫ്ഇ ജാമ്യം ആവശ്യപ്പെടുന്നത്. പലതരം ജാമ്യങ്ങൾ കെഎസ്എഫ്ഇ സ്വീകരിക്കും. ചിട്ടിയിലെ മേൽ ബാധ്യത അനുസരിച്ച് അനുയോജ്യമായവ തിരഞ്ഞെടുത്താം. ഒറ്റ ജാമ്യമായോ ഒന്നിലധികം ജാമ്യങ്ങൾ ചേർത്തോ നൽകാനാകും.
സാമ്പത്തിക രേഖകൾ, വ്യക്തിഗത ജാമ്യം, സ്വർണം, വസ്തു ജാമ്യം എന്നിങ്ങനെ നാല് വിഭാഗം ജാമ്യങ്ങളാണ് കെഎസ്എഫ്ഇ സ്വീകരിക്കുന്നത്. സാമ്പത്തിക രേഖകളിൽ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റുകൾ, എൽഐസി സറണ്ടർ വാല്യു, ബാങ്ക് ഗ്യാരണ്ടി, വിളിച്ചെടുക്കാത്ത കെഎസ്എഫ്ഇ ചിട്ടി പാസ്ബുക്ക് തുടങ്ങിയ ഉൾപ്പെടും. വ്യക്തിഗത ജാമ്യം ശമ്പള സർട്ടിഫിക്കറ്റാണ്. സർക്കാർ ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റാണ് സ്വീകരിക്കുക
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications