ഇന്ത്യക്കാര്‍ ഒരു വര്‍ഷം നിക്ഷേപത്തിനായി മാറ്റിവെയ്ക്കുന്നത് ഏകദേശം 60 ട്രില്യണ്‍ രൂപ ആണെന്നാണ് കണക്ക്. ഇതില്‍ പകുതിയോളം റിയല്‍ എസ്‌റ്റേറ്റ് മേഖലയിലാണ്. 15 ശതമാനം വീതം സ്വര്‍ണത്തിലും സ്ഥിര നിക്ഷേപത്തിലേക്കും മാറ്റുന്നവരാണ്. പരമ്പരാഗത നിക്ഷേപങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ പലരും സമാന നിക്ഷേപങ്ങളുടെ ബദല്‍ മാര്‍ഗങ്ങള്‍ പോലും ഉപയോഗപ്പെടുത്തുന്നില്ല.
സോവറിന്‍ ഗോള്‍ഡ് ബോണ്ട്, ഗോള്‍ഡ് ഫണ്ട് എന്നിവയില്‍ നിക്ഷേപിക്കുന്നതിനേക്കള്‍ പലർക്കും സ്വീകാര്യമായ മാർഗം സ്വര്‍ണഭരണങ്ങൾ വാങ്ങുന്നതാണ്. സ്ഥിര നിക്ഷേപത്തിന്റെ കാര്യമെടുത്താൽ സമാന കാലയളവിൽ കൂടുതല്‍ പലിശ ലഭിക്കുന്ന സുരക്ഷിതമായ ട്രഷറി ബില്ലുകളില്‍ നിക്ഷേപിക്കുന്നവരും കുറവാണ്. ഹ്രസ്വകാലത്തേക്ക് സ്ഥിര നിക്ഷേപത്തേക്കാൾ മികച്ചവയാണ് ട്രഷറി ബില്ലുകൾ. ഇവയുടെ പ്രത്യേകതകളും എവിടെ നിന്ന് എങ്ങനെ നിക്ഷേപിക്കാമെന്നും നോക്കാം.
ട്രഷറി ബില്‍
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കേന്ദ്ര് സര്‍ക്കാറിന് വേണ്ടി പുറത്തിറക്കുന്ന പ്രോമിസറി നോട്ടുകളാണ് ട്രഷറി ബില്‍ അഥവാ ടി- ബില്‍. സര്‍ക്കാറിന്റെ പണ ആവശ്യങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന വായ്പ ഉപാധിയാണിവ. എല്ലാ ആഴ്ചയും പുറത്തിറക്കുന്ന ട്രഷറി ബില്ലുകള്‍ക്ക് 91 ദിവസം, 182 ദിവസം, 364 ദിവസം എന്നിങ്ങനെയാണ് കാലാവധിയുണ്ടാവുക. സ്ഥിര നിക്ഷേപ പലിശയേക്കാള്‍ റിട്ടേണ്‍ ഈകാലയളവില്‍ ട്രഷറി ബില്ലില്‍ നിന്ന് ലഭിക്കും.

കേന്ദ്രസര്‍ക്കാര്‍ ധനകമ്മി പരിഹരിക്കാനും കറന്‍സി സര്‍ക്കുലേഷന്‍ നിയന്ത്രിക്കാനും ട്രഷറി ബില്ലുകള്‍ പുറത്തിറക്കാറുണ്ട്. 25,000 രൂപയാണ് ട്രഷറി ബില്ലുകളില്‍ ചുരുങ്ങിയത് നിക്ഷേപിക്കേണ്ടത്. 25,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. സുരക്ഷിതത്വം ഉയര്‍ന്ന് നില്‍ക്കുന്ന നിക്ഷേപങ്ങളാണ് ട്രഷറി ബില്ലുകള്‍. സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന വായ്പയായതിനാല്‍ തിരിച്ചടവ് സര്‍ക്കാറിന്റെ ബാധ്യതയാണ്.
സ്ഥിര നിക്ഷേപത്തേക്കാൾ വരുമാനം
സ്ഥിര നിക്ഷേപങ്ങളിലേത് പോലെ പലിശ നിരക്ക് ട്രഷറി ബില്ലില്‍ നൽകുന്നില്ല. മുഖ വിലയില്‍ നിന്ന് ഡിസ്ക്കൗണ്ടിലാണ് ട്രഷറി ബില്ലുകള്‍ അനുവദിക്കുന്നത്. കാലാവധിയെത്തുമ്പോൾ അക്കൗണ്ടിൽ നിന്ന് ട്രഷറി ബില്ലുകൾ ഡെബിറ്റാവുകയും മുഖവില ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റാവുകയും ചെയ്യും.
ഉദാഹരണത്തിന് 100 രൂപ മുഖവിലയുള്ള ട്രഷറി ബില്‍ 93 രൂപയ്ക്കാണ് നിക്ഷേപം സ്വീകരിക്കുക. അതേസമയം, കാലാവധിയിൽ നിക്ഷേപകന്റെ അക്കൗണ്ടിലേക്ക് 100 രൂപ തോതിൽ ക്രെഡിറ്റാകും. മുഖവിലയും വില്പന വിലയും തമ്മിലുള്ള വ്യത്യാസമാണ് നിക്ഷേപകന്റെ ലാഭം.
പലിശ താരതമ്യം
1 വർഷത്തിൽ താഴെ 5.8 ശതമാനമാണ് എസ്ബിഐ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്ക്. എസ്ബിഐയിൽ 1 വർഷത്തേക്ക് 5.8 ശതമാനമാണ് സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്ക്. ഇത് താരതമ്യം ചെയ്യുമ്പോൾ സ്ഥിര നിക്ഷേപത്തേക്കാൾ റിട്ടേൺ ലഭിക്കുന്നതായി കാണാം.
ലിക്വിഡിറ്റി
കുറഞ്ഞ പലിശനിരക്കുകൾക്കിടയിലും എളുപ്പമുള്ള പണലഭ്യതയാണ് സ്ഥിര നിക്ഷേപങ്ങളുടെ പ്രധാന നേട്ടം. അടിയന്തിര സാഹചര്യങ്ങളിൽ ട്രഷറി ബില്ലുകൾ പണയപ്പെടുത്തി വായ്പ സംഘടിപ്പിക്കുകോ സെക്കൻറി മാർക്കറ്റിൽ വിൽപ്പന നടത്തുകയോ ചെയ്യാം. വില്പന നടത്തുമ്പോൾ ആവശ്യമായ തുകയ്ക്ക് വാങ്ങാൻ ആളെ ലഭിക്കുക എന്നത് പ്രയാസമാണ്.
മാസത്തിൽ 15,000 രൂപ അടയ്ക്കാൻ സാധിക്കുമോ? 9 ലക്ഷത്തിന്റെ മൾട്ടിഡിവിഷൻ ചിട്ടി ചേരാം; എവിടെ ലഭിക്കും
എങ്ങനെ നിക്ഷേപിക്കാം
റിട്ടെയില്‍ നിക്ഷേപകര്‍ക്ക് ട്രഷറി ബില്ലുകളില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ റിസര്‍വ് ബാങ്ക് റീട്ടെയില്‍ ഡയറക്ട് സ്‌കീം അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം നിക്ഷേപകര്‍ക്ക് ഡീമാറ്റ് അക്കൗണ്ട് വഴിയും ട്രഷറി ബില്‍ വാങ്ങാം. സേവിഗംസ് അക്കൗണ്ട് ആരംഭിക്കുന്നത് പോലെ റിസര്‍വ് ബാങ്ക് റീട്ടെയില്‍ ഡയറക്ട് സ്‌കീം അക്കൗണ്ട് ആരംഭിക്കാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications