ഓവര്‍ ഡ്രാഫ്റ്റ് ഒരു വായ്പ സംവിധാനമാണെന്ന് ഏറെപ്പേര്‍ക്കും അറിയില്ല. കേരളത്തിലെ ചെറുകിട വ്യാപാരികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വായ്പാപദ്ധതികളിലൊന്നാണ് ഓവര്‍ ഡ്രാഫ്റ്റ്. വ്യാപാരികളുടെയും വ്യവസായികളുടെയും സ്റ്റോക്കിന്റെ അടിസ്ഥാനത്തില്‍ ഒരുവര്‍ഷ കാലാവധിയില്‍ നല്കുന്ന ടേം വായ്പയാണ് ഒ ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഓവര്‍ ഡ്രാഫ്റ്റ്.
ഓവര്‍ ഡ്രാഫ്റ്റ് ഉപയോഗിക്കുമ്പോള്‍ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വ്യാപാരികള്‍ക്ക് ഭാവിയില്‍ ഗുണംചെയ്യും.ഓരോ തവണത്തെയും ആവശ്യത്തിനുസരിച്ച് പണം പിന്‍വലിക്കാനുള്ള സൗകര്യമാണ് ഒഡി വഴി ലഭിക്കുന്നത്. ഇതുകൊണ്ടുതന്നെ പരിധിക്കുള്ളില്‍ ലഭിക്കുന്ന മുഴുവന്‍ പണവും പിന്‍വലിക്കാനുള്ള പ്രവണത പലരിലും ഉണ്ടാകും. ഇതും വായ്പയാണെന്നു മനസ്സിലാക്കി, ഒഴിവാക്കാനാകില്ലെങ്കില്‍ മാത്രം പണം പിന്‍വലിക്കുക.

പണം ലഭിക്കുന്ന മുറയ്ക്ക് വായ്പ തിരിച്ചടയ്ക്കുന്ന ഗൗരവത്തോടെത്തന്നെ ഒ ഡിയിലുള്ള ബാധ്യതയും തീര്‍ക്കുക. പലരും മാര്‍ച്ച് അവസാനമാകുമ്പോള്‍ എവിടെനിന്നെങ്കിലും പണം മറിച്ച് ഒ ഡി അടച്ചുതീര്‍ക്കും. ഇവിടെ രണ്ടു പ്രശ്നമുണ്ട്. എന്തെങ്കിലും അവിചാരിത കാരണത്താല്‍ ബാധ്യത തീര്‍ക്കാനാവാതെ വന്നാല്‍ പണം തിരിച്ചടയ്ക്കുന്നതില്‍ മുടക്കംവരുത്തി എന്നാവും കണക്കുകളില്‍ കാണുക. ഇത് ഒ ഡി എടുത്തയാളുടെ ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കാനിടയുണ്ട്.അവസാനം എവിടെനിന്നെങ്കിലും പണം കൊള്ളപ്പലിശയ്ക്കു വാങ്ങിയാവും പലരും ഇതു തിരിച്ചടയ്ക്കുക.
സാധാരണ ബാങ്ക് വായ്പ എടുക്കാതെ ഓവര്‍ ഡ്രാഫ്റ്റ് എടുത്തതിലൂടെ നേടിയ ലാഭമെല്ലാം ഇതിലൂടെ നഷ്ടമാകും.നിശ്ചയിച്ച പരിധിക്കുമുകളില്‍ പണം പിന്‍വലിച്ചാല്‍ ഭാവിയില്‍ ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കാനിടയുണ്ട്. ഒ ഡിയുടെ പരിധി വര്ധിപ്പിച്ചുതരണമെന്ന് ബാങ്കിനോട് ആവശ്യപ്പെടാം. ഒ ഡിയുടെ കാലാവധി ഒരുവര്‍ഷമാണ്. അത് കൃത്യമായി പുതുക്കണം. അതോടൊപ്പം ബാലന്‍സ് ഷീറ്റ്, സ്റ്റോക്ക് തുടങ്ങിയവയുടെ കണക്കുകള്‍ ബാങ്കില്‍ കൃത്യമായി എത്തിക്കുകയും വേണം.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications