ഹൃദയ ശസ്ത്രക്രിയ തുടങ്ങി വളരെ ഗൗരവ സ്വഭാവമുള്ള ചികില്‍സാ ആവശ്യങ്ങള്‍ക്കായി നാം ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ഗുണനിലവാരം ഉള്ളവയാണോ? അറിയില്ല. കാരണം അത് പരിശോധിക്കാന്‍ രാജ്യത്ത് സംവിധാനങ്ങളില്ല.
രാജ്യത്തുള്ളത് മരുന്നുകളുടെ പരിശോധന
രാജ്യത്ത് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനമുണ്ടെങ്കിലും മെഡിക്കല്‍ ഉപകരണങ്ങളുടെയും ഇംപ്ലാന്റുകളുടെയും കാര്യത്തില്‍ അതില്ലെന്നതാണ് സത്യം. എന്നാല്‍ ഈ അവസ്ഥ അധികകാലം തുടരില്ല. കാരണം ഇവയുടെ ഉല്‍പ്പാദനം, വില്‍പ്പന, ഇറക്കുമതി തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്.
ഉപകരണങ്ങളുടെ ഇറക്കുമതി തോന്നിയപടി
രാജ്യത്ത് ചികില്‍സാ ഉപകരണങ്ങളില്‍ ഏറിയ പങ്കും വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. എന്നാല്‍ ഇവ ഏതെങ്കിലും രീതിയിലുള്ള ക്വാളിറ്റി പരിശോധനയ്ക്ക് എവിടെയും വിധേയമാകുന്നില്ല. ശരീരത്തില്‍ ഉപയോഗിക്കുന്ന ഇംപ്ലാന്റുകള്‍, സിടി സ്കാനിംഗ്-എംആര്‍ഐ ഉപകരണങ്ങള്‍, ഡയാലിസിസ് മെഷീന്, എക്സ്റേ മെഷീന്, ബോണ്‍ മാരോ സെല്‍ സെപ്പറേറ്റര്‍ തുടങ്ങിയ ഉപകരണങ്ങളെ 1940ലെ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ടിന്റെ പരിധിയില്‍ വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്.
പരശോധന 2020 ഏപ്രില്‍ മുതല്‍
2020 ഏപ്രില്‍ മുതലാണ് വിജ്ഞാപനം പ്രാബല്യത്തില്‍ വരിക. അതിനു മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് നടപ്പില്‍ വരുന്നതോടെ രാജ്യത്ത് ഉപയോഗിക്കപ്പെടുന്ന ചികില്‍സാ ഉപകരണങ്ങള്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ പരിശോധനയ്ക്ക് വിധേയമാവും. ഇവയുടെ ഉല്‍പ്പാദനം, ഇറക്കുമതി എന്നിവയുടെ അപ്രൂവിംഗ് ഏജന്‍സിയാണ് ഇത് മാറും.
നിലവില്‍ പരിശോധിക്കുന്നത് 23 ഉപകരണങ്ങള്‍
നിലവില്‍ ഫാര്‍മസി ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള അധികാരം മാത്രമേ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് ഉള്ളൂ. രാജ്യത്ത് ഉപയോഗിക്കുന്ന 5000ത്തോളം വിഭാഗത്തില്‍ പെട്ട മെഡിക്കല്‍ ഉപകരണങ്ങളില്‍ 23 എണ്ണം മാത്രമാണ് മരുന്ന് എന്ന രീതിയില്‍ ഓര്‍ഗനൈസേഷന്റെ പരിശോധനയ്ക്ക് നിലവില്‍ വിധേയമാക്കുന്നത്.
ജോണ്സണ് ആന്റ് ജോണ്സണ് വിവാദം
ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഡിപൂയ് എഎസ്ആര്‍ ഹിപ്പ് റീപ്ലെയ്സ്മെന്റിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട വിവാദമാണ് മെഡിക്കല്‍ ഉപകരണങ്ങളുടെ പരിശോധനയെ കുറിച്ചുള്ള ചര്‍ച്ച രാജ്യത്ത് സജീവമാക്കിയത്. അമേരിക്കന്‍ കമ്പനിയായ ജോണ്സണ് ആന്റ് ജോണ്‍സന്റെ ഉപകരണമാണിത്. ഇവയുടെ ഗുണനിലവാരം മോശമായതിനെ തുടര്‍ന്ന് ആസ്ത്രേലിയ ഉല്‍പ്പന്നം നിരോധിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഗ്രഡ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഈ രംഗത്തെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ഓഗസ്റ്റിൽ ബാങ്ക് അവധികൾ ഏറെ; പണമിടപാടുകൾ മുടങ്ങാതെ നടത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications