ശ്രദ്ധിക്കണം ഈ ബാങ്കിം​ഗ് ഓഹരിയെ; മൂന്നാം പാദഫലത്തിന് ശേഷം ബ്രോക്കറേജുകൾ കൈവിട്ടു; കയ്യിലുണ്ടോ?

വലിയ ഇടിവാണ് ഇന്ത്യൻ ഓഹരി വിപണി ചൊവ്വാഴ്ച നേരിട്ടത്. ബാങ്കിംഗ്, ഫിനാൻഷ്യൽ, എനർജി ഓ​ഹരികളുടെ വിൽപ്പന സമ്മർദ്ദം കാരണം സെൻസെക്സ് 1.5 ശതമാനം താഴ്ന്ന് 70,370ലും നിഫ്റ്റി സൂചിക 21,250 നിലവാരത്തിലും ക്ലോസ് ചെയ്തു. മുൻനിര കമ്പനികൾ ഇടിഞ്ഞതും വിദേശ നിക്ഷേപകരുടെ തുടർച്ചയായ വിൽപ്പനയും വിപണിയെ നെ​ഗറ്റീവായി ബാധിച്ചു. ബ്ലൂചിപ്പ് ഓഹരികൾക്കൊപ്പം മിഡ്കാപ്, സ്മോൾകാപ് ഓഹരികളും ചൊവ്വാഴ്ച ഇടി‍ഞ്ഞു.

ബുധനാഴ്ച വ്യാപാരത്തിൽ ​ഗിഫ്റ്റ് നിഫ്റ്റി നേരിയ നേട്ടത്തിലാണ്. യുഎസ് വിപണിയിൽ എസ്ആൻഡ്പി 500 ചൊവ്വാഴ്ച സർവകാല ഉയരത്തിൽ ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികൾ സമ്മിശ്ര തുടക്കമാണ് ബുധനാഴ്ച കാണുന്നത്. ഇന്ത്യൻ വിപണിയുടെ ആരംഭത്തിന് ഈ സൂചനകൾ സ​ഹായകമാകും.

അതേസമയം ചൊവ്വാഴ്ചയിലെ ഇടിവിൽ കനത്ത നഷ്ടം നേരിട്ട മേഖല ബാങ്കിം​ഗ് ആണ്. ബാങ്കിം​ഗ് ഓഹരിയിൽ തുടർ ഇടിവാണ് അനലിസ്റ്റുകൾ കാണുന്നത്. മൂന്നാം പാദഫലത്തിന് ശേഷം ഇടിവിലേക്ക് നീങ്ങിയ ബാങ്കിം​ഗ് ഓഹരിയായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിനെ ബ്രോക്കറേജുകളും കൈവിടുകയാണ്.

ശ്രദ്ധിക്കണം ഈ ബാങ്കിം​ഗ് ഓഹരിയെ; മൂന്നാം പാദഫലത്തിന് ശേഷം ബ്രോക്കറേജുകൾ കൈവിട്ടു; കയ്യിലുണ്ടോ?

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

ഇൻഫ്രസ്ട്രക്ചർ ഡെവലപ്മെന്റ് ഫിനാൻസ് കമ്പനിയുടെ ബാങ്കിം​ഗ് വിഭാ​ഗവും ബാങ്കിതര ധനകാര്യസ്ഥാപനമായ ക്യാപിറ്റൽ ഫസ്റ്റും ലയിച്ചാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ആരംഭിക്കുന്നത്. ചെന്നെെയാണ് ബാങ്കിന്റെ ആസ്ഥാനം. 57,816 കോടി രൂപ വിപണി മൂല്യമാണ് ഈ ബാങ്കിം​ഗ് ഓഹരിക്കുള്ളത്. 

ഓഹരി ഇടിവിൽ

ചൊവ്വാഴ്ച 6.50 ശതമാനം ഇടിവിൽ 81.80 രൂപയിലാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരികൾ ക്ലോസ് ചെയ്തത്. 2024 ൽഇതുവരെ 7.82 ശതമാനമാണ് ഓഹരി ഇടിഞ്ഞത്. ഒരാഴ്ചയ്ക്കിടെ 3.81 ശതമാനവും ഓഹരി ഇടിഞ്ഞു. 100.70 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. 52.10 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.

മൂന്നാം പാദഫലം

ഡിസംബർ പാദത്തിൽ മികച്ച സംഖ്യകളാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് രേഖപ്പെടുത്തിയത്. മെച്ചപ്പെട്ട പലിശ വരുമാനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കിന്റെ അറ്റാദായം 18 ശതമാനം ഉയർന്ന് 716 കോടി രൂപയായി. 2022 ഒക്ടോബർ-ഡിസംബർ പാദത്തിൽ ബാങ്ക് 605 കോടി രൂപയാണ് ലാഭം രേഖപ്പെടുത്തിയത്.

മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) 2.04 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 2.96 ശതമാനമായിരുന്നു എൻപിഎ. ഡിസംബർ പാദത്തിലെ ബാങ്കിന്റെ അറ്റ പലിശ വരുമാനം 30 ശതമാനം ഉയർന്ന് 4,287 കോടി രൂപയിലെത്തി, കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 3,286 കോടി രൂപയായിരുന്നു ഇത്.

കമ്പനിയുടെ ഫലങ്ങൾ മികച്ചതാണെങ്കലും അടുത്ത അഞ്ച് വർഷത്തേക്കുള്ള മാർ​ഗനിർദ്ദേശം മൃദുലമായതാണ് വിപണിയിൽ ഓഹരിക്ക് തിരിച്ചടിയായത്. അടുത്ത അഞ്ച് വർഷത്തേക്കുള്ള മാർ​ഗനിർദ്ദേശത്തിൽ 5 വർഷത്തേക്കുള്ള വാർഷിക വളർച്ച 19.8 ശതമാനമായാണ് ബാങ്ക് കണക്കാക്കുന്നു, നിലവിലെ വാർഷിക വളർച്ചാ നിരക്കായ 22.3 ശതമാനത്തിനെതിരെ കുറവാണിത്.

ബ്രോക്കറേജുകളും കൈവിട്ടു

മൂന്നാം പാദഫലത്തിന് ശേഷം വിവിധ ബ്രോക്കറേജുകൾ ഓഹരിക്ക് മുകളിലുള്ള നിർദ്ദേശം പുതുക്കി. ബാങ്ക് ഓഫ് അമേരിക്ക ഓഹരിക്ക് അണ്ടർപെർഫോം റേറ്റിംഗ് നൽകി. ആഭ്യന്തര ബ്രോക്കറേജുകളായ മോത്തിലാൽ ഓസ്വാളും നുവാമയും യഥാക്രമം 'ന്യൂട്രൽ', 'ഹോൾഡ്' വീക്ഷണങ്ങളാണ് ഓഹരിക്ക് നൽകുന്നത്. മോത്തിലാൽ ഓസ്വാൾ 'ന്യൂട്രൽ' റേറ്റിം​ഗ് നൽകുന്നതിനൊപ്പം ടാർഗെറ്റ് വില 85 രൂപയാക്കി പുതുക്കി. ബാങ്ക് ഓഫ് അമേരിക്ക, നുവാമ എന്നിവരുടെ ലക്ഷ്യവില 80 രൂപയാണ്.

അറിയിപ്പ്

മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X