സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ഓഫ് ബറോഡയും സ്വകാര്യ മേഖല ബാങ്കായ എച്ച്‌ഡിഎഫ്‌സിയും അവരുടെ ഭവനവായ്പയുടെ പലിശനിരക്ക് നേരിയ തോതിൽ കുറച്ചു. പുതിയ ഉപഭോക്താക്കളുടെ നിരക്ക് കുറയ്ക്കുന്നതിന് ബാങ്ക് ഓഫ് ബറോഡ അതിന്റെ ബാഹ്യ ബെഞ്ച്മാർക്ക് നിരക്കിൽ ഈടാക്കുന്ന മാർക്കപ്പ് കുറച്ചിട്ടുണ്ട്. റിപ്പോ നിരക്കിനേക്കാൾ 300 ബേസിസ് പോയിൻറുകളാണ് (ബിപിഎസ്) ഭവനവായ്പയ്ക്കായി ബാങ്ക് ഈടാക്കുന്നത്, ഇത് നിലവിൽ 5.15% ആണ്. അതിനാൽ തന്നെ ഭവനവായ്പയുടെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 8.15 ശതമാനമാണ്.
ഇതാണിപ്പോൾ 15 ബിപിഎസ് കുറച്ച് 285 ബിപിഎസിൽ എത്തിയിരിക്കുന്നത്. മാർച്ച് 1 മുതലാണ് ബാങ്ക് ഓഫ് ബറോഡയുടെ പുതിയ ഭവനവായ്പ നിരക്ക് നിലവിൽ വന്നത്. അതായത് 8% മുതലാണ് പുതുക്കിയ ഭവനവായ്പ നിരക്ക്. മാർച്ച് അഞ്ചിനാണ് എച്ച്‌ഡിഎഫ്‌സി ലിമിറ്റഡും അതിന്റെ റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക് 5 ബേസിസ് പോയിന്റായി (ബിപിഎസ്) പരിഷ്കരിച്ചത്. എച്ച്‌ഡിഎഫ്‌സിയുടെ വെബ്‌സൈറ്റിൽ നൽകിയ വിവരങ്ങൾ പ്രകാരം, റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക് 16.6 ശതമാനമാണ്.
കൊവിഡ് 19 വ്യാപനത്താല്‍ നഷ്ടം; ആഗോളതലത്തില്‍ 5,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓയോ
ബാങ്കിന്റെ ഏറ്റവും കുറഞ്ഞ ഭവനവായ്പ നിരക്ക് ഇപ്പോൾ 8 ശതമാനമാണ്. പുതിയ നിരക്ക് 2020 മാർച്ച് 9 മുതൽ പ്രാബല്യത്തിൽ വരുമെന്നും നിലവിലുള്ള എല്ലാ റീട്ടെയിൽ ഭവന വായ്‌പ ഉപഭോക്താക്കൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ അറിയിപ്പിൽ എച്ച്‌ഡിഎഫ്‌സി വ്യക്തമാക്കി.